Wednesday, July 8, 2009

ധൃതിപിടിച്ചുള്ള നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍...

ധൃതിപിടിച്ചുള്ള നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നും നമ്മുടെ
നാട്ടില്‍ ഉണ്ടായിട്ടുണ്ട്.. ഇതാ മറ്റൊരു തീരുമാനം കൂടി..
ഒരു വശത്തു നിന്നും 10-)0 തരം പരീക്ഷ എടുത്ത് കളയാന്‍ ഉള്ള
നടപടിയുമായി വരുമ്പോള്‍ മറു വശത്തുനിന്നും ഡിഗ്രി തലം
മുതല്‍ ക്രെഡിറ്റ് അന്‍ഡ് സെമസ്റ്റര്‍ സംപ്രദായമാക്കാനാണ്‌
പരിപാടി.. രണ്ടിനെക്കുറിച്ചും ഇതു നടപ്പക്കാന്‍ പൊകുന്ന മന്ത്രിമാര്‍
എത്രത്തോളം വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് മാത്രം
അറിയാം.. നമ്മുടെ നാട്ടില്‍ വേണ്ടത്ര അവലോകനങളൊന്നും
നടപ്പാക്കാണ്ട് പണ്ട് ഒരിക്കല്‍ നടത്തിയതാണ്‌ ഡി പി ഇ പി എന്ന
പദ്ധതി.. അത്യാവശ്യം നല്ല വിദ്യാഭ്യാസ രീതി ആയിരുന്നെങ്കിലുമ്
വേണ്ടത്ര പരിശിഎലനം നമ്മുടെ അദ്യാപകറ്ക്കു കൊടുക്കാതെ
നടപ്പക്കിയതിന്റെ പരിണിത ഫലമെന്തായിരുന്നു.. ഒരുവിധപ്പെട്ട
മാതാപിതാക്കളെല്ലാം അവരുടെ മക്കളെ ഇംഗ്ളീഷ് മീഡിയത്തില്‍
കൊണ്ടുപോയി ആക്കി.. ഒരിക്കലും അതിനെ ആര്‍ക്കും കുറ്റം പറയാന്‍
ആവില്ല.. കാരണം സ്വന്തം മക്കളുടെ ഭാവി വച്ച് പരീക്ഷണം നടത്താന്‍
ആരാണ്‌ തയ്യാറാവുക.. വിദ്യാഭ്യാസ മെഘലയില്‍ പരിഷ്കാരങ്ങള്‍
ആവശ്യമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാത്ത ഒരു നല്ല
കമ്മറ്റി ആയിരിക്കണം അതിന്റെ തലപ്പത്ത് ഇരിക്കേണ്ടത്..

എന്തിനീ ജീവന്‍ വച്ചുള്ള കളികള്‍...

മുല്ലപ്പെരിയാര്‍ ഡാം പ്രശ്നം വഷളായി തുടങ്ങിയിട്ട് ഏറെ നാളായി.
ഇന്നും തീരാ പ്രശ്നമായി ആയിരക്കണക്കിന്‌ മനുഷ്യര്‍ക്കും മറ്റു
ജീവികള്‍ക്കും ഭീഷണി ആയി നില കൊള്ളുന്നു...
വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാം ഒന്നില്‍ കൂടുതല്‍ ജില്ലകളിലെ ജനങ്ങളുടെ
ജീവന്‌ ഭീഷണി ആയിട്ടു പൊലും ഇന്ത്യപൊലെയുള്ള
രാജ്യത്തെ
ഭരണാധികാരികള്‍ക്ക് ഒരു കീറാമുട്ടിയായി നിലകൊള്ളുന്നു എന്നു
മാത്രമല്ല കാലം ചെല്ലുംതോറും സ്ഥിതി വഷളായിട്ടാണ്‌ വരുന്നത്..
ഇത് കേവലം കേരളവും തമിഴനാടും തമ്മിലുള്ള പ്രശ്നമായി എടുക്കാതെ
ഇന്ത്യ എന്ന രാജ്യത്തെ കുറെ ജനങ്ങളുടെ പ്രശ്നമായിക്കണ്ട്
പരിഹരിക്കുകയാണ്‌ വേണ്ടതു... അല്ല എങ്കില്‍ ഒരു ചെറിയ ഭൂകമ്പമോ അല്ല
എങ്കില്‍ എന്തെങ്കിലും ഒരു കാരണം മൂലം അണക്കെട്ടിനു എന്തെങ്കിലും
സംഭവിക്കുകയാണെങ്കില്‍ അതു മൂലം ഉണ്ടാകുന്നത് ഒരിക്കലും
നികത്താനവാത്ത നഷ്റ്റമായിരിക്കും... പിന്നീട് രണ്ട് സംസ്ഥാനത്തിലെ ജനങ്ങള്‍
തമ്മില്‍ ഒരിക്കലും ഉണക്കാനാവാത്ത മുറിപ്പാടായി
നിലകൊള്ളും... രാഷ്റ്റീയം എന്നതിലുപരി മാനുഷികമായിട്ടുള്ള
പോംവഴികലാണ്‌ നമ്മള്‍ ആരായേണ്ടതും...

Monday, July 6, 2009

പ്രിയ വോട്ടര്‍മാരേ നിങ്ങള്‍ക്കിതാ ഞങ്ങളുടെ സമ്മാനം....

ഇന്ത്യയിലെ ഭരണം ഞങ്ങളെ ഏല്പ്പിച്ച ജനങ്ങളേ നിങ്ങള്ക്കിതാ
ഞങ്ങളുടെ സമ്മാനം പെട്രോളിന്‍റെ വില 4 രൂപയും ഡീസലിന്‍റെ വില
2 രൂപയും കൂട്ടുന്നു.. ഒരു പക്ഷെ ഈ പ്രാവശ്യം ഇങ്ങനെ ഒരു തീരുമാനം
എടുക്കുമ്പോള്‍ ഈ പ്രാവശ്യം നമ്മുടെ മന്ത്രിമാര്‍ക്ക് ശങ്ക ഉണ്ടാകാന്‍
കാരണമില്ല.. കാരണം ഇതിന്‍റെ പേരില്‍ ആരും പി്‌ന്തുണ ഒന്നും
പിന്‍വലിക്കാന്‍ പൊകുന്നില്ലല്ലോ.. അല്ല എങ്കില്‍ കുറക്കാന്‍ മന്തിസഭ
കാണിച്ച വൈമുഖ്യം ഇവി്‌ടെ കാണിക്കുമായിരുന്നല്ലോ.. കുറക്കുന്നതിനു
വേണ്ടി കുറെ കാത്തു നിന്ന നമ്മുടെ ഈ ഭരണാധികാരികള്‍ തന്നെയാണ്‌
ഈ തീരുമാനവും എടുത്തതു.. അന്നും വേണ്ടത്ര ലാഭം കമ്പനികള്‍ക്കു
കിട്ടത്തക്ക വിധത്തില്‍ ആയിരുന്നു വില പുനപരിശോധിച്ചത്, ഈ പ്രാവശ്യവും
അതു ആവര്‍ത്തിച്ചു എന്നു മാത്രം.. അതായത് പെട്രോളിനു ബാരലിനു
70 ഡോളര്‍ ആയപ്പൊഴേക്കും പണ്ട് 140 ഡോളനു ഉണ്ടായിരുന്ന വില ആയി.
എല്ലാം ജനങ്ങളില്‍ അടിച്ചേല്പ്പിക്കാന്‍ ആല്ലേലും നമ്മുടെ
പാര്‍ട്ടിക്കര്‍ക്കൊക്കെ ഭയങ്കര താല്‌പര്യം ആണല്ലോ.. ഉടനെ ഇലക്ഷന്‍ ഒന്നും
ഇല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട..
വാല്ക്കഷണം:- നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ നമ്മള്‍ 50
രൂപ കൊടുത്ത് വാങ്ങിക്കുന്ന ഇതേ പെട്രോളിനു 25 രൂപയേ വരൂ..
കാരണം നമ്മള്‍ വാങ്ങുന്ന ഒരോ ലിറ്ററിനും ശരിക്കുള്ള വിലയുടെ അത്രയും തന്നെ
ഗവണ്മെന്‍റിന്‌ കൊടുക്കുന്നുണ്ട്...

ആ ഗാന്ധിയന്‍ യൂണിവേഴ്സിറ്റിയിലൂടെ ഒരു യാത്ര.....


ഇന്നു ഞാന്‍ ഇന്നു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതു

മറ്റൊരിടത്തേക്കല്ല ഒരുപക്ഷെ ഇവിടെ പഠിച്ച ഒരു

വിദ്യാര്‍ത്ഥിപോലും പറയില്ല ഈ ക്യാമ്പസ് ഒരു

ബോറന്‍ ക്യാമ്പസ് ആണ്‌ എന്നു..

പ്രകൃതിയോടു ചേര്‍ന്നു കിടക്കുന്ന ഈ ക്യാമ്പസിലാണു

ഞാനും എന്‍റെ ബിരുദാനന്തര ബിരുദം നേടിയത്..



ഈ ക്യാമ്പസ് സ്ഥിതിചെയ്യുന്നതു കേരളത്തിലെ

അക്ഷര നഗരി എന്നു വിളിക്കപ്പെടുന്ന കോട്ടയത്തു

നിന്നും മെഡിക്കല്‍ കോളേജു വഴി ഏറ്റുമാനൂര്‍ക്കു പൊകുന്ന

വഴിക്കാണ്‌ ...

ഇപ്പൊള്‍ ഒരുമാതിരിപ്പെട്ട എല്ലവര്‍ക്കും മനസ്സിലായിക്കാണും

സ്ഥലം എതാണ്‌ എന്നു.. അതെ നമ്മുടെ സ്വന്തം രഷ്ട്രപിതാവിന്‍റെ

പേരിലുള്ള ആ ക്യാമ്പസ്.. ഇതു സ്ഥിതിചെയ്യുന്നതു അതിരമ്പുഴ

എന്നു പറയുന്ന സ്ഥലത്താണു എങ്കിലും ഞാന്‍ ഇവിടെ മരുന്നിനു

പൊലും ഒരു പുഴ കണ്ടിട്ടില്ല.. അങ്ങനെയുള്ള ആ ക്യാമ്പസിലേക്കു

കയറി ചെല്ലുമ്പൊള്‍ ഒരു നീണ്ട പാത കാണാം അതിലെ

പോകുകയാണെങ്കില്‍ പരീക്ഷാഭവനും മറ്റു ഓഫീസു കെട്ടിടങ്ങളും

പിന്നെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസും പിന്നെ ഓപണ്‍

എഡ്യുക്കേഷന്‍റെ കെട്ടിടവും പിന്നെ എല്ലവരേയും അത്യാവശ്യം

കഴുത്തറുക്കുന്ന അഷ്ടദളവും എന്നു പറയുന്ന

ഹോട്ടെലും കഴിഞ്ഞു നിങ്ങള്‍ എത്തുക അഡ്മിനിസ്ട്രറ്റിവ്

ഓഫീസില്‍ ആയിരിക്കും.. എന്തായാലും വഴി

മാറ്റിപ്പിടിക്കാം.. അതിലെ അങ്ങനെ പൊയാല്‍ പൊതുവെ കളക്ഷന്‍

കുറവുള്ള കാരണം അതിലെ പൊയിട്ടു കാര്യമില്ല..

മുന്‍പിലെ ഗേറ്റും കടന്നു ഇടതുവശത്തേക്കു കയറി

മുകളിലെക്കു പൊകാം. അങ്ങനെ നടക്കാന്‍ തുടങ്ങുമ്പോള്‍

തന്നെ കാണുന്നതാണു ഈ യൂണിവേഴ്സിറ്റിയുടെ

പ്രഥമ ഭോജന ശാല .. പഠിക്കുന്ന

കുട്ടികള്‍ക്ക് വലരെ തുച്ചമായ ചാര്‍ജേ

ഉള്ളു പക്ഷെ ഒരു കാര്യം അതു പൊലെ തന്നെ ആണു അവിടുത്തെ

ഭക്ഷണതിന്‍റെ ക്വാളിറ്റിയും. ഒരു സ്പൂണ്‍

തൊടു കറി കൊണ്ടു സ്പൂണ്‍ ഒരു പാടു

പാത്രം വിളമ്പുന്ന കണ്ടാല്‍ അതിശയം തോന്നും .

എന്തായാലും അവിടെ കയറി ഇരുന്നു സമയം കളയേണ്ട

മുകളിലേക്കു തന്നെ പൊകാം. അങ്ങനെ നടന്നു തുടങ്ങുമ്പോള്‍

അടുത്തു തന്നെ ഉള്ള ബാങ്കിന്‍റെ കെട്ടിടവും ഒക്കെ

കഴിഞ്ഞു മുകളിലെക്കു കയറി വരുമ്പോഴാണു ഞങ്ങല്‍ പഠിച്ച

ആ ഡിപ്പാര്‍ട്ടുമെന്‍റ്.. ഒരു പച്ച നിറത്തിലുള്ള ബില്‍ഡിങ്ങ്.. ഒരു ഇരുണ്ട

ചുവന്ന കളറില്‍ സ്കൂള്‍ ഓഫ് കമ്പ്യുട്ടെര്‍ സയന്‍സെന്നു എഴുതി

വച്ച കെട്ടിടം. ഇന്നു മുന്‍പിലെ നല്ല വിശാലമായ

പൂന്തോട്ടവും നല്ല പച്ച വിരിച്ച പുല്‍മേടയും ഉള്ള

മനോഹരമായ കെട്ടിടം. മറ്റ് ഡിപ്പര്‍ട്ട്മെന്‍റുകാരെ എല്ലാം കുറെ

ഒക്കെ കൊതിപ്പിചിട്ടുള്ളതാണ്‌ ആ പുല്‍ത്തകിടി ...

വൈകുന്നെരങ്ങളില്‍ അവിടെ ഇരുന്നു ഇടക്കിടക്കു

കത്തിയടിക്കുക ഒക്കെയയിരുന്നു ഞങ്ങളുടെ പരിപാടി..

അങ്ങനെ ഉള്ള ആ ഡിപ്പാര്‍ട്ടുമെന്‍റിലെക്കു ഒന്നു കേറി ഇറങ്ങാം.


അങ്ങനെ കേറുമ്പോള്‍ തന്നെ എന്നും കാണാറുള്ളതു

മുരളി സാറിനെ ആയിരുന്നു ഇന്നു അവിടെ ആരാണെന്നു അറിയില്ല..

നേരേ പോയാല്‍ താഴത്തെ ലാബില്‍ കയറാം. അവിടെ 47-)0 നമ്പര്‍

കമ്പ്യുട്ടെറിലയിരുന്നു ഇതിന്‍റെ ഒക്കെ ബാലപാഠങ്ങള്‍ പഠിച്ചത്..


രാവിലെ കേറി ചെന്നാല്‍ ഉടന്‍ യു പി എസ് ഒക്കെ ഓണ്‍ ചെയ്യണം അതാണു

ആദ്യത്തെ പരിപാടി എന്തായാലും ഇപ്പൊള്‍ മുകളിലത്തെ

നിലയിലേക്ക് കയറാം. കയറി ചെല്ലുന്ന വഴിക്കു മുഴുവന്‍

അദ്ധ്യാപകരുടെ മുറി ആണ്‌.. ഇന്നു അവിടെ ഒക്കെ ഇരിക്കുന്നതു

ആരൊക്കെയാണൊ ആവൊ??.. അങ്ങനെ അതും കഴിഞ്ഞു ചെല്ലുമ്പോള്‍

ഇടതു വശത്തേക്കു പൊയാല്‍ മറ്റൊരു ലാബിലേക്ക് കയറാം.

എന്തിനാ വെറുതെ അങ്ങു പൊകുന്നെ തിരിച്ചു നടന്നു

ക്ലാസ്സ് റൂമിലെക്കു തന്നെ കയറാം.


ആദ്യത്തേതു അത്യാവശ്യം വലുതാണു കമ്പ്യുട്ടെറും പ്രൊജെക്ടറും

ഒക്കെ ഉള്ളതാണു റൂം. അവിടെ നൊക്കിയാല്‍ ഒരുമാതിരിപ്പെട്ട

ബൊയ്സിന്‍റെ ഒക്കെ നോട്ട് ബുക്കുക്കള്‍ കാണാം .

കാരണം ഞങ്ങള്‍ അങ്ങനെ ആണ്‌..

പൊതുവെ രണ്ടായി

തിരിഞ്ഞല്ല ഞങ്ങള്‍ ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിക്കുക.

ആദ്യം അങ്ങനെ ആയിരുന്നെങ്കിലും ഷെറി സാറാണു അതു മാറ്റിയതു..

അങ്ങനെ അടുത്തതു ഒരു ചെറിയ ക്ലസ്സ് റൂം..

അതിന്‍റെ വാതില്ക്കല്‍ നിന്നാണു കത്തി മുഴുവന്‍..


വാതില്ക്കല്‍ സിമെന്‍റ് തേക്കാത്ത ഒരു വീടും ഉണ്ട്‌.. അവിടുത്തെ ആ അര

ഭിത്തിയില്‍ ഇരുന്നാണ് ഉച്ചക്കും രവിലെയും ഒക്കെ സമയം തള്ളി നീക്കിയിരുന്നതു..

ഇനി മുകലില്‍ ഒരു നിലയുണ്ടു അവിടെ ആണ്‌

ഞങ്ങളുടെ യൂണിയന്‍റെ ഓഫീസ്.. അവിടെനിന്നും മുകളിലേക്കു കയറിയാല്‍

ടെറസില്‍ എത്തും. ഓഫീസ് ടൈമിങ്ങില്‍ പൊലും അവിടെ ഇട്ടു

പറങ്കി ചൂട്ടുതിന്ന ചരിത്രമാണു ഞങ്ങളുടേത്‌.. എന്തായലും ആ കഥ ഒക്കെ പിന്നെ ഒരിക്കല്‍

പറയാം. ഇനി ഇവിടെ നിന്നും ഇറങ്ങാം ഇവിടെ നിന്നാല്‍


ഹോസ്റ്റലിലേക്കു എത്തുമ്പോഴേക്കും ഒരുപാടു സമയം വൈകും.

അങ്ങനെ ഇറങ്ങി ചെല്ലുമ്പോള്‍ നെരെ കാണുന്നതാണു നമ്മുടെ

അക്ഷരങ്ങലുടെ കലാലയം.

ആഗലേയ ഭാഷയില്‍ പറയുകയാണെങ്കില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സ്..

ഞങ്ങളുടെ കാലത്ത് സിനിമാ നടന്‍ നരേന്ദ്ര പ്രസാദ്‌

ആയിരുന്നു അതിന്‍റെ ഡയറക്ടര്‍.. നല്ല

മലയാളത്തമുള്ള കെട്ടിടം എന്നു വേണേല്‍ പറയാം


അങ്ങനെ അതു കഴിഞ്ഞു മുകളിലേക്കു കയറുമ്പൊള്‍

തീരെ ഭങ്ങിയില്ലാത്ത ഒരു കെട്ടിടം കാണാം സ്കൂള്‍ ഒഫ്

ബിഹേവിയറല്‍ സയന്‍സ്.. അങ്ങനെ കയറി വരുമ്പോള്‍ വലതു വശതുള്ളതാണു സ്കൂള്‍ ഒഫ് ബയോസയന്‍സ്.... അത്യാവശ്യം

കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നു എന്നു ആരൊ പറഞ്ഞു ഞാന്‍ കെട്ടിട്ടുണ്ടു..

ചുമ്മ നുണയാ.. അങ്ങനെ കയറുമ്പോള്‍ ലൈബ്രറിയിലേക്കു

പൊകാന്‍ ഒരു ഇടവഴി ഉണ്ടു.. നമ്മുടെ കെമിക്കല്‍ സയന്‍സുകാരുടെ

ലാബിന്‍റെ സൈഡിലൂടെ.. അങ്ങനെ പൊകുന്ന വഴിക്കായിരുന്നു

നമ്മുടെ റൊയിച്ചന്‍റെ കട.. ഇപ്പൊള്‍ അതു മാറ്റി..

തല്‍ക്കാലം അതു വഴി തന്നെ കയറാം. അങ്ങനെ കയറി

കല്ലും മുള്ളും ഉള്ള വഴിയിലൂടെ ലിബ്രറിയിലേക്കെത്താം.

അവിടെ ഉള്ള ബൂക്കുകളൂടെ ശേഖരം വളരെ വലുതാണ്‌...


അതിന്‍റെ ഇടതു വശത്തു കാണുന്നതു സ്കൂള്‍ ഒഫ് ഇന്‍റര്‍നാഷണല്‍

സയന്‍സ് .. വിദേശികള്‍ ഒക്കെ ഉള്ളതാ ആങ്ങോട്ടു പോകേണ്ട തിരിച്ചിറങ്ങാം. അങ്ങനെ ഇറങ്ങുമ്പോള്‍ അവിടെ

കെമിക്കല്‍ സയന്‍സും ഭൌതിക ശാസ്ത്രത്തിന്‍റെ കെട്ടിട്ടവും ഒക്കെ കാണാം. വൈകിട്ടു കൊട്ടയത്തേക്കുള്ള ബസ്

ഇവിടെ നിന്നാണു ആരംഭിക്കുന്നത്.. അവിടെ നിന്നു

നൊക്കിയാല്‍ സാമ്പന്‍റെ കാന്‍റീന്‍ കാണാം. സ്ഥിരം ആരെയെങ്കിലും ഒക്കെ വിളിച്ചു വന്ന്

ഓസില്‍ ചായയും കടിയും തിന്നലും ഞങ്ങളുടെ

പഠിത്തത്തിന്‍റെ ഭാഗമായിരുന്നു..


ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്‍റുകാര്‍ക്ക് അടുത്തറിയാവുന്ന

ആളാണു ഈ സാമ്പന്‍... കാരണം ഞങ്ങളുടെ എല്ലാവര്‍ഷവും നടത്താറുള്ള പരിപാടിക്കു

അങ്ങേരാണു്‌ ഫൂഡ് സ്പോണ്‍സര്‍...

അങ്ങനെ അവീടെ നിന്നും നെരെ ഇറങ്ങുമ്പൊള്‍

റോഡിന്‍റെ ഇരുവശത്തും പറങ്കി

അണ്ടിമരങ്ങളാണ്‌.. അതിന്‍റെ കഥ

ഒക്കെ കുറെ പറയാനുണ്ട് .. പരീക്ഷ

കാലങ്ങളിലെല്ലാം ഞങ്ങളുടെ പ്രധാന

പരിപാടികളില്‍ ഒന്നാണ് പറങ്കിയണ്ടി

ശേഖരണവും അതു ചുട്ടു തിന്നലും.

അങ്ങനെ നമ്മുടെ ഗസ്റ്റു ഹൌസും ഒക്കെ കഴിഞ്ഞു ചെല്ലുമ്പൊള്‍ ഇന്നു

അവിടെ മനോഹരമായ കെട്ടിടം കാണാം.

പിന്നെ കാണുന്നതു നമ്മുടെ രാഷ്റ്റ്രപിതവിന്‍റെ ആദര്‍ശങ്ങള്‍

പഠിപ്പിക്കുന്ന സ്ഥലമാണ്‌... ഇപ്പൊള്‍ നമ്മള്‍ ആദ്യം പറഞ്ഞ

അഡ്മിനിസ്ടേറ്റീവ് ഓഫീസിന്‍റെ പിറകിലെത്തി..



അതു കഴിഞ്ഞു ഇറങ്ങുമ്പോള്‍ വലതു വശത്തു ഒരു

വീടുണ്ട്‌ അവിടുത്തെ ഒരു കുട്ടി മിക്കവാറും സൈക്കിളുമായി നടക്കുന്നതു

കണ്ടിട്ടുണ്ട്...... ആ കുട്ടിക്ക് ഞങ്ങളുടെ തന്നെ ക്ലസ്സിലെ ഒരു കുട്ടിയുടെ ഛായ

ഉണ്ടായിരുന്നു.. പിന്നെ മനൊഹരമായ ഇല്ലിക്കാടുകളും കഴിഞ്ഞു

അങ്ങു ചെല്ലുമ്പൊള്‍ ചെക്കു ഡാം ആണ്.. മഴക്കാലമാകുമ്പോഴേക്കും ഡാം

നിറയാറുണ്ടായിരുന്നു.. അങ്ങനെ ഉള്ള ഒരു അവസരത്തില്‍ ഒരു സഹമുറിയന്‍

വെള്ളത്തില്‍ വീണതാണ്‌..അതു കഴിഞ്ഞു പിന്നെ കയറ്റമാണു..നല്ല മനൊഹരമായ കയറ്റം

ഒരുവിധപ്പെട്ട വണ്ടികളൊക്കെ കയറാന്‍ പാടാ..


അങ്ങനെ കയറി ചെല്ലുമ്പോള്‍ ഞങ്ങളുടെ ഹോസ്റ്റലിന്‍റെ ആധ്യത്തെ ശാഖ കാണാം ..

അതാണ്‌ "പാടലീപുത്ര"..

അങ്ങനെ അങ്ങു കേറി ചെല്ലുന്നതു ഒരു മാവിന്‍റെ ചുവട്ടിലെക്കാണ്‌..

ഒരുപാടു പ്രണയങ്ങള്‍ പൂക്കുകയും കൊഴിയുകയും ഒക്കെ ചെയ്ത ആ മനൊഹരമായ

മാവിന്‍ ചുവട്.. കാമുകന്‍മാര്‍ കാമുകിമാര്‍ക്കു വേണ്ടിയും കാമുകിമാര്‍ കാമുകന്മാര്‍ക്കു

വേണ്ടിയും കാത്തു നില്‍ക്കാറുള്ള സ്ഥലം ..

അവിടെ നെരെ കാനുന്നതു നമ്മുറ്റെ തോമസ് ചേട്ടന്‍റെ വീടു..


പിന്നെക്കാണുന്നതു ഞങ്ങളുടെ ഗ്രേറ്റ് മെന്സ് ഹൊസ്റ്റല്..

അങ്ങനെ അങ്ങു കേറിയാല്‍ മതി ഞങ്ങളുടെ പ്രീയപ്പെട്ട 405-)0 നമ്പര്‍

റൂമിലേക്കെത്തും. പുതിയതായിട്ടു നിര്‍മിച്ച കൂട്ടതിലുള്ള കെട്ടിടം ആണു

അതു കൊണ്ടു തന്നെ മുറികളെല്ലാം വലുതാണ്‌.. ഒരു മുറിയില്‍ മൂന്നു പേര്‍..

മൂന്നു കട്ടില്‍ മൂന്നു മേശ മൂന്നു കസേര അങ്ങനെ വിശാലമായ മുറി.. അപ്പുറത്തെ

മുറിയുടെ വാതിലില്‍ ഒരു ചോരപ്പാടുണ്ടു.. ഒരിക്കല്‍ ആ മുറിയിലുണ്ടായിരുന്ന ഒരാളുടെ

കാമുകി പുള്ളിയെ വന്ചിച്ചപ്പോള്‍പുള്ളിക്കാരന്‍ വാശിക്കു കൈ ഇടയില്‍ വച്ചു നെരിച്ചതാണ്‌..

അങ്ങനെയുള്ള ആ റൂമില്‍ നിന്നും ഇറങ്ങി നമ്മള്‍ക്ക്

നേരേ പഴയ കെട്ടിടത്തിലേക്ക് നടക്കാം കുറചു സ്റ്റെപ്പ് ഇറങ്ങി

ആ ഗ്രില്‍ ഇട്ടതാണ്‌ ആ കെട്ടിടത്തിലെക്കുള്ള ആ ഇടനാഴി.....

അവിടെ നിന്നും ആ വലഞ്ഞ് തിരിഞ്ഞ് ഇടനാഴിയിലൂടെയാണ്‌ ഞങ്ങളുടെ

പ്രീയപ്പെട്ട മെസ്സിലേക്കെത്താം. ഞങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് അവിടേക്ക്

ചെന്നാല്‍ തല്ലുപ്പിടിക്കാനായി സുനില്‍ ചേട്ടനും പിന്നെ വളരെ സൈലന്‍റായ ആയ സുമേഷ് ചേട്ടനും

പിന്നെ ശശി ചേട്ടനും അവിടെ എവിടെ എങ്കിലും ഉണ്ടാകും .


അതിനു തൊട്ടുമുന്‍പു തന്നെ ടി വി റൂമും ഉണ്ട്...

പിന്നെ ഹോസ്റ്റലിന്‍റെ ഫ്രെണ്ടിലായി തന്നെ ഒരു ഫോണും ഉണ്ട്.. കമുകന്മാരെല്ലം

കാമുകിമാരുമായിട്ടു ഇടക്കിടക്കു സൊള്ളുന്നതു അവിടെ നിന്നാല്‍ കാണാം.

നേരേ ചെന്നിറങ്ങിയാല്‍ ഞങ്ങളൂടെ പ്രീയപ്പെട്ട

ഗ്രൌണ്ടാണ്‌.. അങ്ങൊട്ടിപ്പൊള്‍ ഇല്ല നെരെ വാതിക്കലേക്കിറങ്ങി ഇടത്തേക്കു

നടന്നാല്‍ ബേബി ചെട്ടന്‍റെ വീട്ടിലേക്കെത്തും .



മെസ്സില്‍ നിന്നും പുറത്തായവരുടെ ഭൊജന ശാല.. കടം ഒരുപാടുണ്ടെങ്കിലും

ബേബിച്ചന്‍ ആരോടും വഴക്കിടുന്നതു ഞാന്‍ കണ്ടീട്ടില്ല.. അല്പം വെള്ളം ആണു എന്നു

മാത്രം. പിന്നെ നെരെ ചെന്നല്‍ കാണുന്നതു അപ്പച്ചന്‍ ചെട്ടന്‍റെ കട ആണ്‌..

അത്യാവശ്യം കത്തിയാണ്‌.. ഞങ്ങളുടെ ഒരു സഹപാഠി ഇടക്കിടക്കു അവിടെപ്പൊയിരുന്ന്

പുള്ളിയെ കത്തി വച്ചു തോല്‍പ്പിക്കാറുണ്ടായിരുന്നു..

പിന്നെ കാണുന്നതു വനിതാ ഹോസ്റ്റല്‍ ആണു..

വാതില്ക്കല്‍ ഗേറ്റും അടച്ചു നേപ്പാളുകാരന്‍ സെക്യൂരിറ്റി അവിടെ തന്നെ ഉണ്ടാകും.

അതു കാരണം അകത്തെക്കു കെറേണ്ട.. ഒരിക്കല്‍ ഞങ്ങളുടെ ഹോസ്റ്റലിലെ

ഗ്യാസ് തീര്‍ന്നപ്പൊള്‍ അതിന്‍റെ ഉള്ളില്‍ കേറിയിട്ടുണ്ടു..

ഗ്യാസ് എടുക്കാനാണ്‌ കെട്ടൊ.. അന്നു കയറിയപ്പൊള്‍ ഇറങ്ങിയത്

മതില്‍ ചാടി ആണ്‌ എന്നു മാത്രം ..

അങ്ങനെ നേരെ വീണ്ടും നടന്നു ചെന്നല്‍ ഒരു കയറ്റം ആണു.. അവീടെ നിന്നും വീണ്ടും

നടന്നു ചെല്ലുമ്പോള്‍ കാമുകീ

കാമുകന്മരുടെ സ്ഥിരം ഇടത്താവളമായ സ്ഥലമാണ്‌..

അവീടെ നിന്നും നടന്നാല്‍ ഹോസ്റ്റലില്‍ നിന്നും ബേബി ചെട്ടന്‍റെ കടയില്‍

നിന്നും ചോറ് കിട്ടാത്തവര്‍ സ്ഥിരമായി പൊയിക്കൊണ്ടിരുന്ന

ചായക്കടയും ഹോട്ടെലും ഒക്കെ ആയ സ്ഥലം.

നല്ല വലിയ ഉള്ളിവടയും എല്ലാം

ഇവിടെക്കിട്ടും. എല്ലാ സ്റ്റഡീ ലീവുകളിലും ഇവിടെ വന്നും ചായയും വടയും

പഴംപോരിയും ഉണ്ടംപൊരിയും ഒക്കെ കഴിച്ചാലേ ഞങ്ങലുടെ ആ

പഠിത്തത്തിനു ഒരു സുഖമുള്ളായിരുന്നു.. ശരിക്കും പറഞ്ഞാല്‍

ഞങ്ങളുടെ പരീക്ഷാ കാലഘട്ടങ്ങള്‍ നല്ല അടിപൊളി ആയിരുന്നു എന്നു ചുരുക്കം ..

തല്‍ക്കാലത്തേക്ക് ഞന്‍ ഈ

യാത്ര ഇവിടെ നിര്‍ത്തുന്നു...


Tuesday, June 30, 2009

ഒരു ഏപ്രില്‍ ഫൂളിന്‍റെ ഒര്‍മ്മയ്ക്ക്...

അന്ന് ഏപ്രില്‍ ഒന്നാം തീയതി.. അഖില ലോകവിഡ്ഡിദിനം .. സ്ഥലം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലെ

ഹോസ്റ്റല്‍.. പതിവ് പൊലെ അന്നും രാവിലെ പതിവു പൊലെ ഒരു 7 മണി ഒക്കെ ആയപ്പോഴാണ്‌ എഴുന്നേറ്റത്.. ഉറക്കത്തില്‍

നിന്നെഴുന്നേറ്റ കാരണം അഖില ലോകവിഡ്ഡിദിനം ആണെന്നുള്ളതൊക്കെ മറന്നിരിക്കുവായിരുന്നു.. ഹോസ്റ്റലില്‍ ഒച്ചയും ബഹളവും

ഉണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കതെ പതിവുപോലെ വാതില്‍ തുറന്നപ്പൊള്‍ കുറെ തുണി കൂട്ടി വാതില്‍ക്കല്‍

ഇട്ടിട്ടുണ്ടായിരുന്നു.. ഉറക്കപ്പിച്ചായിരുന്ന കാരണം അതിന്മേല്‍ തട്ടാനൊ പിടിക്കാനോ പൊയില്ല.. ബാത് റൂമിലെക്കൊക്കെ

പൊയി തിരിച്ചു വന്നപ്പൊഴാണ്‌ പന്തികേട് മനസ്സിലായത്..

തുണികൂട്ടിയിട്ടതിന്‍റെ അടിയില്‍ കരിങ്കല്ലായിരുന്നു..അങ്ങനെ ആദ്യത്ത കുരുക്കില്‍ നിന്നും രക്ഷപെട്ടല്ലൊ എന്നാലൊചിച്ച്

നില്‍ക്കാതെ കൃത്യം 7.30 ക്ക് തന്നെ മെസ്സിലേക്കിറങ്ങിയപ്പോള്‍ റൂമുകളുടെ മുന്‍പിലെല്ലാം ഓരോ കുരുക്കുകള്‍ ഒരുക്കി

വചിട്ടുണ്ടായിരുന്നു... അതില്‍ ഒരെണ്ണം എന്‍റെ സഹമുറിയനു കിട്ടി കക്ഷി എന്തൊ ആവശ്യത്തിനായിട്ടാണ്‍ അടുത്ത

മുറിയിലേക്ക് കയറി ചെന്നത് .. വാതില്‍ ചാരി ഇട്ടിരിക്കുകയായിരുന്നു.. തള്ളിത്തുറന്നതും ദാ കിടക്കുന്നു രണ്ടു

ഷൂസ് തലയില്‍... അങ്ങനെ നടന്നു പോകുന്ന വഴിക്കായിരുന്നു മറ്റൊരു സഹപാഠിയുടെ മുറി അവന്‍ അപ്പൊഴും

എഴുന്നെട്ടിട്ടില്ല.. അവന്‍റെ വാതിലില്‍ ചാരി വച്ചിരുന്നത് കാലൊടിഞ്ഞ കട്ടിലായിരുന്നു... തുറന്നാല്‍

തീര്‍ച്ചയയിട്ടും അവന്‍റെ മേലില്‍ തന്നെ.. അവന്‍ എഴുന്നേല്ക്കാന്‍ ആകാംഷയോടെ നൊക്കി നിന്നെങ്കിലും അവന്‍ എഴുനേല്‍ക്കാന്‍

ഭാവമില്ല എന്നു കണ്ടപ്പൊള്‍ അവനെ എഴുന്നേല്‍പ്പിക്കാന്‍ തീരുമാനിച്ചു..

അവന്‍റെ വാതിലില്‍ മുട്ടി കാത്തു നിന്നു.. പക്ഷെ അവന്‍ ചെറുതായിട്ട് വാതിലിന്‍റെ കുറ്റി ഊരി മാറിക്കിടന്നു.. അങ്ങനെ

കിടക്കുന്ന സമയത്താണ്‌ അതെല്ലാം കൂടി മറിഞ്ഞത്.. അങ്ങനെ അവനും രക്ഷപെട്ടു.. പിന്നെ നേരെ

മെസ്സിലെത്താറായപ്പൊഴെക്കും ഫോണ്‍ വിലികളുടെ ബഹളമാണ്‌ ആര്‍ക്കും വന്ന് ഫോണ്‍ എടുക്കാന്‍ മടി കാരണം മറ്റൊന്നുമല്ല

മിക്കപ്പൊഴും ചുമ്മാ ഓരൊരുത്തരുടെ പേരു വിളിക്കുകയായിരുന്നു.. അപ്പോഴെക്കും ദാ വരുന്നു ഒരു ഫോണ്‍ കാള്‍ എന്‍റെ

രണ്ടാമത്തെ സഹമുറിയന്‌ അവന്‌ എടുക്കാന്‍ മടി ആയതു കാരണം ആദ്യം പണി കിട്ടിയ സഹമുറിയന്‍ തന്നെ അതും

എടുത്ത് കാള്‍ വന്നതു ലേഡീസ് ഹോസ്റ്റലില്‍ നിന്നും അപ്പച്ചന്‍റെ കട(രണ്ട് ഹോസ്റ്റലുകളുടെയും ഇടക്കുള്ള കട)യില്‍

ചെല്ലാന്‍ ... അഖില ലോകവിഡ്ഡിദിനത്തൊടനുബന്ധിച്ച് എന്നും വീട്ടില്‍ നിന്നും വരുന്നവരെ വിഡ്ഡികളാക്കാനുള്ള പരിപാടി

തയറാക്കണം.. കേട്ടപ്പോഴെ എനിക്കു ഒരു പന്തികെടു തൊന്നി.. എന്നാലും അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ പോകാന്‍

തീരുമാനിച്ചു.. അങ്ങനെ അവന്‍ ആദ്യം ഇറങ്ങി കുറച്ചു പിറകെ ഞാനും ..

ഈ രണ്ടു ഹോസ്റ്റലുകളുടേയും നടുക്കു ഒരു വീട് കൂടി ഊണ്ടായിരുന്നു ആ വീടിന്‍റെ മുന്‍പില്‍ നിന്നാല്‍ ലേഡീസ് ഹൊസ്റ്റലിലെ

റൂമിന്‍റെ ജനാലക്കരികില്‍ നില്‍ക്കുന്നവരെ കാണാം .. അങ്ങനെ അവന്‍ ആ വീടിന്‍റെ മുന്പിലും ഞാന്‍ ആവന്‍റെ

പിറകിലായി വീടിന്‍റെ മറയത്തും എത്തിയപ്പോഴേക്കും ദാ വരുന്നു കൂവല്‍ ... സഹപാഠികലായ എല്ലാപെണ്‍കുട്ടികളും

കൂടി മത്സരിച്ചു കൂവിയപ്പൊള്‍ ശരിക്കും തിരിച്ച് അവിടെ നിന്നും കൂവിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും തിരിച്ച്

പൊന്നു.. ഒന്നും സംഭവിക്കാത്തപോലെ.. പിന്നെ വെളുപ്പിന്‍ മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരുത്തനുണ്ടായ അനുഭവം കേട്ടപ്പൊള്‍

അത്രയും പറ്റിയില്ലല്ലോ എന്ന സമാധാനവും ആയി.. ആ പയ്യന്` പണികൊടുത്തതും കൂടെ ഉണ്ടായിരുന്നവന്മാരാണ്.. അതി

രാവിലെ 2 മണി ആയപ്പോഴേക്കും വിളിച്ച് എഴുന്നേല്പ്പിച്ചിട്ട് പറഞ്ഞു കൂടെ പഠിക്കുന്ന

പെണ്‍കുട്ടിക്കു വയ്യ ഹോസ്പിറ്റലില്‍ കൊണ്ടു പോകണം അവനോട് ലേഡീസ് ഹോസ്റ്റലിന്‍റെ അടുത്തേക്ക് പോകാന്‍ പറഞ്ഞിട്ട് മറ്റുള്ളവര്‍

ഓട്ടൊ പിടിക്കാനയി ഇറങ്ങി.. പറയാണ്ടൊ കേള്‍ക്കാത്ത പാതി ഉറക്കത്തില്‍ നിന്നും എഴുനേറ്റ് ലേഡീസ് ഹോസ്റ്റലിന്‍റെ മുന്‍പില്‍

പോയി നില്‍പ്പായി കക്ഷി.. കുറെ നേരം കഴിഞ്ഞ് ആരേയും കാണാതെ തിരിച്ചു വന്ന് തിരക്കിയപ്പൊഴാണ്‌

ഫൂളായകാര്യം അരിഞ്ഞത്... അങ്ങനെ അവന്‍റെ അത്രയും അക്കിടി പറ്റിയില്ലല്ലോ എന്ന് തിരിച്ച്

മെസ്സിലേക്കെത്തിയപ്പൊഴേക്കും ഒരൊരുത്തരായി ഫൂള്‍ ആയിക്കൊണ്ടിരിക്കുവായിരുന്നു.... മറ്റൊരുത്തനു കിട്ടിയ പണി ഒരു

ബക്കറ്റു വെള്ളം നേരെ കമഴ്ത്തിയതായിരുന്നു.. അവന്‍റേയും വാതിലിന്‍റെ മുകളില്‍ ആയി കയര്‍ ഒക്കെ കെട്ടി റെഡി ആക്കി

വെള്ളം വെച്ചിട്ടുണ്ടായിരുന്നു.. വാതില്‍ തുറന്നതും നേരെ തെലയില്‍...

വീണ്ടും ആകാംഷയോടെ എല്ലാവരുടേയും ശ്രദ്ധ മെസ്സിന്‍റെ അടുത്തുള്ള റൂമിലേക്കായി.... റൂമിന്‍റെ വാതില്‍ മുഴുവന്‍

ന്യൂസ് പേപ്പര്‍ വച്ച് ഒട്ടിച്ച ശെഷം കുറച്ചു മഞ്ഞപ്പൊടിയും മുളകുപോടിയും ഒക്കെ വേറെ പേപ്പറില്‍ കെട്ടി

വചിട്ടുണ്ടായിരുന്നു... റൂമിലുള്ള ആള്‍ തട്ടിപ്പൊട്ടിക്കുകയാനെങ്കില്‍ ദേഹം മുഴുവന്‍ വീഴുന്ന വിധത്തില്‍ തന്നെ

എല്ലാം ശരിയാക്കി കാതിരിക്കുകയായിരിന്നു.. കാതിരിപ്പിനൊടുവില്‍ എല്ലവരുടെയും പ്രതീക്ഷപോലെ അവനും എഴുനേറ്റു..

വാതില്‍ തുരന്നപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല... പിന്നെ വൈകിയില്ല തല്ലിപ്പറിച്ചു പേപ്പര്‍ കീറുകയും

ചെയ്തു... ഭഗ്യത്തിനു കണ്ണില്‍ വീണില്ലെങ്കിലും ദേഹം മുഴുവന്‍ ആയി... ഇതിന്‍റെ എല്ലാം പ്രവര്‍ത്തിച്ചതു

ഒരാളുടെ തല തന്നെ ആയിരുന്നു.... എന്തായാലും ഒരിക്കലും മറക്കാത്ത വിഡ്ഡിദിനങ്ങളില്‍ ഒന്നയിരുന്നു അതു...

Just one defeat pointing all to dhoni...

just before the world cup everybody was praising indian team and indian captain.. when india was there @ newzeland the opposition team captain coach all were done the same thing... but what's happening after the twenty-20 world cup everybody is blaming dhoni and dhoni's game plan.. comparing to the last world cup what was the difference, i don't think much difference was there when india was scoring around 140-160, and the bowling of joginder sharma, debut of yusuf pathan in the final, every movement dhoni got the result so everybody was praising captain.. this time what happens india was able to score 150+ in many games, instead of joginder india got better bowler ishanth sharma, even better and inform batsman raina.. but failed to save the game.. also this time he didn't get much positive result from the indian bowling and fielding hence its output was the ticket way back to home early.. see what is happening after the world cup even after beating westindies in their one of the best pace track @ sabina park the news chanels report like “india escape from the defeat against westindies”.. if the result was the otherway these channels may report “india continues their victory run in west indies”.... and what might cause the lose of confidence for dhoni might be because of the lose of chennai super kings in the IPL.. because he was having the inform batsamen and bowlers still not able to get into the final.. and that makes his mind to a level of negative impact...

കേരളത്തെ വെറും ഭ്രാന്താലയം .. വിവേകാനന്ദന്‍....

കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച വിവേകാനന്ദന്‍ എന്ന മഹാത്മാവ് ഇന്നു ജീവിച്ചിരുന്നെങ്കില്‍ എന്തു വിളിക്കും എന്നുള്ളത് വളരെ പ്രധാനപ്പെട്ട ചൊദ്യം തന്നെ ആണെന്നു തൊന്നുന്നു.. ഇതു കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ടുഷന്‌ പൊയിട്ടു വന്ന വിദ്യാര്‍ത്ഥിനിയെ വഴിയില്‍ വച്ചു വെട്ടിക്കൊന്നു.. അതു തടയാന്‍ ശ്രമിച്ച വ്യാപരിയും മരിച്ചു... സ്കൂളിലേക്കും കോളേജിലേക്കും മക്കളെ അയക്കുന്ന മാതാപിതാക്കള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുന്നല്ലോ.. അതും 100% സാക്ഷരത കേരളത്തില്‍ നിന്ന് ആകുന്നു എന്നു പറയുമ്ബോള്‍ നാം ആരേയാണ്‌ പഴിക്കുക... ഒരിക്കല്‍ അദ്ധ്യാപകന്‍ വിദ്ധ്യാര്‍ത്ഥികളുടെ മുന്‍പില്‍ വച്ചു വെട്ടേറ്റു മരിച്ചു... പലവട്ടം നമ്മുടെ വിദ്ധ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു, റാഗിങ്ങിന്‍റെ പേരില്‍ മരിച്ചവര്‍, പിന്നെ ചതിയില്‍ വീണ്‌ ആത്മഹത്യ ചെയ്തവര്‍ പിന്നെയും .. അങ്ങനെ ആ ലിസ്റ്റ് നീളുമ്ബോള്‍ നെഞ്ജുരുകുന്നത് പാവം മാതാപിതാക്കളുടെയാണ്.. ഇതിനെല്ലാം ഒരു ശാശ്വതമായ പരിഹാരം എന്താണ്... ഒരു വഴി തീര്‍ച്ചയയും മാത്രുകാപരമായ ശിക്ഷ നടപ്പക്കലാണ്..

Wednesday, June 24, 2009

റോഡുകള്‍ വീണ്ടും തകരുമ്ബോള്‍..




മഴക്കാലം തുടങ്ങി എന്നു പറയാനേ പറ്റൂ കാരണം മഴ ഇതുവരെ നന്നായി രണ്ടു ദിവസം തുടര്‍ച്ചയായി പെയ്തില്ല പക്ഷെ റോഡുകള്‍ പ്രത്യെകിച്ചു ദേശീയ പാതകള്‍ പൊളിയാന്‍ തുടങ്ങി..

ബാക്കിയുള്ള റോഡുകളെക്കുറിച്ചു അറിയില്ലെങ്കിലും ഞാന്‍ എഴുതുന്നത് 45 നെ ക്കുറിച്ചാണ്‌.. അപ്പോള്‍ നല്ല ഒരു മഴക്കാലം ഉണ്ടായാല്‍ എന്തായിരിക്കും അവസ്ത.. കഷ്ടം നമ്മുടെ നാട്ടില്‍ പണ്ടും റോഡും മഴക്കാലവും ഒക്കെ ഉണ്ടായിരുന്നു... മഴക്കലത്തിനു മുന്‍പായി നട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി ഒട്ടിച്ചു വച്ച പ്ലാസ്റ്റര്‍ ഒക്കെ ആദ്യത്തെ മഴക്കു തന്നെ പൊളിഞ്ഞു.. ഇന്നത്തെ അവസ്തയില്‍ ഒന്നുണ്ട് ഈ റോഡ് പൊളിച്ചു മാറ്റി ശരിയാക്കിയാല്‍ അല്ലാതെ ഇത് ഇനി നന്നകും എന്നും തൊന്നുന്നില്ല.. ദിവസവും അപകടങ്ങള്‍ തുടര്‍ക്കഥ ആകുന്നു.. ഇതിനൊക്കെ ഉത്തരവാദികള്‍ ഒക്കെ ആരാണ്‌.... ഒരുപക്ഷെ കഴിഞ്ഞ വര്‍ഷം ടാര്‍ ഇടപാടു കേസില്‍ മരിച്ച ആള്‍ക്കു കൃത്യമായിട്ടറിയാമായിരിക്കും..

കുഴല്‍ക്കിണറുകള്‍ വില്ലനാകുമ്ബൊള്‍...

നമ്മുടെ രാജ്യത്ത് വീണ്ടും കുഴല്‍ക്കിണറുകള്‍ വില്ലനാകുന്ന കഥ തുടരുകയാണ്.. അവസാനമായി ഈ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ നിന്നും കുട്ടി അത്ഭുതകരമായി രക്ഷപെട്ടതിനു ഈശ്വരനോട് നന്ദിപറയാം .. വീണ്ടും വീണ്ടും ഈ ദുരന്ദങ്ങള്‍ ആവര്‍ത്തിക്കുമ്ബോള്‍ അതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനോ അത് ഉണ്ടാകതിരിക്കാന്‍ നടപടി എടുക്കുന്നതിനോ നമ്മുടെ അധികാരികള്‍ തുനിയുന്നില്ല എന്നു കാണുമ്ബൊള്‍ സാധാരണക്കരന്‍ എന്തുചെയ്യാന്‍ .. വളരെ ചെറിയ മുന്‍കരുതല്‍ എടുത്താല്‍ ഒഴിവാക്കാവുന്ന ഈ ദുരന്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാം .. അങ്ങനേ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്തിക്കുവാനേ രക്ഷയുള്ളൂ..

Friday, June 12, 2009

India Vs WestIndies

What is going to be matter in the todays match.......
Simple and only one thing.. indian captain took 13 from 23 balls.. harbajan get 13 from just 4 balls....