Sunday, December 26, 2010

ഇവളെന്‍റെ കുഞ്ഞു പെങ്ങള്‍ ... ജീവിതത്തെ പുഞ്ചിരിയോടെ നേരിട്ടവള്‍ ...

   ഞാന്‍ എന്‍റെ ജിവിതത്തില്‍ പലരില്‍ നിന്നും നല്ല ഗുണങ്ങള്‍ കണ്ടു പടിക്കാന്‍ ശ്രമിച്ചിട്ടുണ്ടു... അക്കൂട്ടത്തില്‍ ചിലതു കിട്ടിയതു ഈ കുഞ്ഞു പെങ്ങളില്‍ നിന്നാണു.. ഇതിവിടെ എഴുതുന്നതു വേറെ ഒന്നും കൊണ്ടല്ല ജീവിതത്തില്‍ ഓട്ടനവധി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും ഒരു കുടുമ്പം ഒറ്റക്കു ചുമലിലേറ്റിയ ഒരു കുട്ടി.. ഇവളെ ഞാന്‍ പരിചപ്പെടുത്താം .. കേരളത്തില്‍ ഒരു ഗ്രാമത്തില്‍ ജനിച്ച കുട്ടി.. ഒരു അനിയത്തി അച്ഛന്‍ അമ്മ... ഞാന്‍ പരിചയപ്പെടുന്നതു... ഒരു നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റിലൂടെയാണു.. 2005 ല്‍ ആണു പരിചപ്പെട്ടതു... എന്‍റെ ഒരു സഹപാഠി ആണു എന്നു കരുതിയാണു ഒരു മെസ്സേജു അയച്ചതു.. അല്ല എന്നു പറഞ്ഞപ്പോള്‍ അതു വെറും ഫോര്‍വേഡിങ്ങിലേക്കു മാത്രമായി ആ ബന്ധം ... അങ്ങനെ ഒരിക്കല്‍ ജീവിതത്തില്‍ ഇല്ലാത്തവന്‍റെ വിഷമങ്ങളെ കുറിച്ചു ഒരു ഫോര്‍വേഡ് അയച്ചു... അന്നു അതിലെ ഒരു വരി എന്നേയും സ്പര്‍ശിച്ചു... ജീവിതത്തില്‍ ഒരു പെങ്ങളില്ലാതെ വരുമ്പോഴേ അതില്ലാത്തവന്‍റെ വിഷമം മനസ്സിലാവൂ എന്ന വാക്യം .. അതിനു മറുപടിയായി ഞാനും ഒരു വരി അവള്‍ക്കെഴുതി... അതേ എനിക്കറിയാം ഒരു
പെങ്ങളില്ലാത്തവന്‍റെ വിഷമം എന്നു ...തിരിച്ചു അവളും എഴുതി എടുത്തോളൂ ചേട്ടായിയുടെ സ്വന്തം പെങ്ങളായി എന്നെ എടുത്തോളൂ എന്നു... പതുക്കെ പതുക്കെ ഒരു പെങ്ങളുടെ സാമീപ്യം എനിക്കു തന്നു.. അറിയുന്തോറും അറിയുന്തോറും എനിക്കു അവളോടു ശരിക്കും ബഹുമാനം തോന്നി... വീട്ടില്‍ അച്ഛനും അമ്മയും ആയിരുന്നു.... അച്ഛനു ഡയലിസിസിനു പണം കണ്ടെത്തണം അനിയത്തിയുടെ പഠനം പിന്നെ വീട്ടിലെ ചിലവുകള്‍ ... ഇതെല്ലാം ആയിരുന്നു അവളുടെ കൂട്ടു... ഇതെല്ലാം ആയിരുന്നെങ്കിലും അവള്‍ എല്ലാം നേരിട്ടിരുന്നതു ധൈര്യത്തോടു കൂടി തന്നെ ആയിരുന്നു... കിട്ടാവുന്ന എല്ലായിടത്തുനിന്നും കടം വാങ്ങി അവള്‍ അവളുടെ അച്ഛനെ ശുശ്രൂഷിച്ചു എന്നു വേണം പറയാന്‍ .... പ്രതീക്ഷ ഇല്ല എന്നു അറിയാമായിരുന്നപ്പോളും അവള്‍ പറഞ്ഞിട്ടുണ്ടു, ഞാന്‍ ഇനിയും ചികിത്സിക്കും എവിടെ നിന്നു കടം വാങ്ങിയിട്ടാണേലും ... ബാഗ്ലൂരില്‍ വച്ചു എല്ലാ ശനിയാഴ്ച്ചയും വിളിക്കുമായിരുന്നു എന്നെങ്കിലും വിളിക്കാതെ ഇരുന്നിട്ടുണ്ടെങ്കില്‍  തിരിച്ചു വിളിച്ചിരിക്കും ...വിളിക്കുമ്പോള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും അവളുടെ ശബ്ദം ഈടറുന്നതു ഞാന്‍ കേട്ടിട്ടില്ല എത്ര ദുഖങ്ങളുണ്ടെങ്കിലും കടം ഒക്കെ വാങ്ങി ചികിത്സിക്കുമ്പോഴും അവളെ കുടുമ്പക്കാര്‍ നിഷേധി എന്നു വിളിച്ചിട്ടുള്ള കാര്യം ഒരിക്കല്‍ പറഞ്ഞിട്ടുണ്ടു.. അവളുടെ ഇഷ്ടത്തിനാണു പോലും ചികിത്സിക്കാന്‍ കൊണ്ടുപോകുന്നേ... പക്ഷെ അവള്‍ അതിലൊന്നും തകര്‍ന്നില്ല... ഒടുവില്‍ വിധിയും അവളെ കൈ വേടിഞ്ഞു... ഒരു ദിവസം എന്‍റെ മൊബൈലില്‍ ഒരു സന്ദേശം വന്നു...
ചേട്ടായി ഞങ്ങളെ തനിച്ചാക്കി അച്ഛന്‍ പോയി എന്നു... അവള്‍ അതു ആദ്യം അറിയിച്ചകൂട്ടത്തില്‍ എന്നെയും അറിയിച്ചു... അന്നു ഞാന്‍ മനസ്സിലാക്കി അവളുടെ സ്നേഹം ...പിന്നെ പതുക്കെ അതില്‍ നിന്നും മുക്ത ആയി ജീവിതത്തിലേക്കു തിരിച്ചു വന്നു.. ജോലി ചെയ്തു പതുക്കെ പതുക്കെ കടങ്ങള്‍ കുറേച്ചേ ഒക്കെ വീട്ടി... സ്വന്തം വീട്ടില്‍ നിന്നും എവിടെ എങ്കിലും പോകാനുണ്ടെങ്കില്‍ അവളായിരുന്നു പോകുന്നേ അതിനും അവള്‍ കുറേ പഴി കുടുമ്പക്കാരില്‍ നിന്നും കേട്ടു.. നിഷേധി എന്നു അവര്‍ അവളെ വീണ്ടും വിളിച്ചു... ഒപ്പം ഒഫീസിലും അവള്‍ക്കു പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടു അതു ഒരുപക്ഷേ അവളുടെ കഴിവു കേടു കൊണ്ടല്ലാ എന്നുള്ളതു അറിയാവുന്ന ഒരു വ്യക്തികളില്‍ ഞാനും ഉണ്ടു എന്നു മാത്രം പറയാം ... ഇതിന്‍റെയിടക്കു പല കല്യാണ ആലോചനകളും വന്നു... തരക്കേടില്ലാത്ത പല ആലോചനകളും വന്നപ്പോള്‍ അവളുടെ നിബന്ധന ഒന്നു മാത്രമായിരുന്നു അനിയത്തിയേയും അമ്മയേയും അവളുടെ ജോലി കൊണ്ടു പോറ്റണം ... അങ്ങനെ വന്ന ആലോചനകള്‍ ഒരോന്നായി മുടങ്ങി... ഒടുവില്‍ ഒരു കല്യാണം നടക്കും എന്നായപ്പോള്‍ വീട്ടുകാരറിഞ്ഞു വന്നപയ്യനെ അവള്‍ക്കു നേരത്തേ അറിയാവുന്നതായിരുന്നില്ലേ.. അങ്ങനെ എല്ലാം തീരുമാനിച്ചിട്ടല്ലേ ഞങ്ങളെ അറിയിച്ചേ എന്നു... പതിവുപോലെ തകരാതെ അവള്‍ പറഞ്ഞു നിഷേധി ആയി എന്നു വേണ്ട ആ കല്യാണ ആലോചന നമ്മുക്കു വേണ്ട എന്നു വയ്ക്കാം
... അങ്ങനെ ആ കല്യാണ ആലോചനയും വേണ്ട എന്നു വച്ചു.. ആയിടക്കു അവള്‍ ഒരു ലോണ്‍ ശരിയാക്കി പതുക്കെ എല്ലാ കടങ്ങളും വീട്ടി പതുക്കെ വീടും ചെറിയ പണികള്‍ നടത്തി... വീട്ടില്‍ പണികാരുള്ളപ്പോള്‍ രാവിലെ ജോലിക്കു പോകുവാനായി 4 മണിക്കു എഴുന്നേറ്റു എല്ലാം ശരിയാക്കി ജോലിക്കു പോയിരുന്ന അവള്‍ തിരിച്ചു വന്നു ഉറങ്ങിയിരുന്നതു 10 മണിക്കായിരുന്നു... അങ്ങനെ ഒടുവില്‍ അവള്‍ക്കും ഒരു ആശ്വാസമായി ഒരു കല്യാണമെത്തി... തരക്കേടില്ലാത്ത ഒരു പയ്യനേയും കിട്ടി... ഇപ്പോള്‍ കല്യാണം കഴിഞ്ഞു... ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്‍റെ ഈ കുഞ്ഞുപെങ്ങള്‍ക്കു എല്ലാമംഗളങ്ങളും നേരുന്നു.. ഇതൊരു ജീവിതമാണു... കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെ നേരിട്ട ഒരു പെണ്‍കുട്ടിയുടെ കഥ..  ഒരു പക്ഷേ ജീവിതത്തിലെ ഈ 24 വര്‍ഷത്തിനിടക്കു ജീവിതത്തേ ശരിക്കും അടുത്തറിഞ്ഞ ഒരു കുട്ടിയുടെ ജീവിതം ....

Saturday, December 25, 2010

അങ്ങനെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടുന്നു....

അങ്ങനെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടുന്നു....
  എല്ലാവരുടേയും അല്ല എല്ലാ നല്ലവരായ ജനങ്ങളുടേയും ആഗ്രഹം പോലെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടാന്‍ പോകുന്നു... ഇപ്പോഴത്തെ പാര്‍ല്യമെന്‍റേറിയനായ ശ്രീ: വേണുഗോപാല്‍ എം പി അതിനുവേണ്ടിയുള്ള ഫണ്ടു അനുവദിച്ചതായി കഴിഞ്ഞ ദിവസം അതുവഴി പോരുമ്പോള്‍ പോസ്റ്ററില്‍ കണ്ടു... ആലപ്പുഴയുടെ ഗതാഗതക്കുരുക്കിനു ശമനവും ഒപ്പം അതുവഴിപോകുന്നവര്‍ക്കു ചുറ്റലില്ലാതെ പോകുവാനും സാഹചര്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത എം പിക്കു അഭിവാദ്യങ്ങള്‍ ....
http://apointofthoughts.blogspot.com/2010/02/blog-post_16.html


എരമല്ലൂരില്‍ പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചു...
  പലരും പറഞ്ഞു പറഞ്ഞു ഒടുവില്‍ കെ എസ് ആര്‍ ടി സിക്കും ആ മനസ്സു തോന്നി... ചേര്‍ത്തലക്കും എറണാകുളത്തിനും ഇടക്കുള്ള 30 കിലോമിറ്ററില്‍ അധികം ഉള്ള പാതയില്‍ പുതുതായി എരമല്ലൂരില്‍ ആണു പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചതു... കെ എസ് ആര്‍ ടി സി ക്കും എന്‍റെ അഭിവാദ്യങ്ങള്‍ ... കൂടുതല്‍ ജനകീയമാവട്ടേ കെ എസ് ആര്‍ ടി സി.....
http://apointofthoughts.blogspot.com/2010/10/blog-post_16.html

Friday, December 17, 2010

ഇതോ ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....

  പലവട്ടം എഴുതിയതും പലവട്ടം പ്രതികരിച്ചതും പറഞ്ഞും എഴുതിയും മടുത്തതും ആണെന്നറിയാം ... കുറഞ്ഞതു രാഷ്ട്രീയക്കാര്‍ക്കു തീരെ താല്പര്യം ​ഈ കാര്യത്തില്‍ ഇല്ല എന്നു ജനങ്ങള്‍ ഇപ്പോളേങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍ ഒന്നും പറയാനില്ല... വിഷയം ഒന്നേ ഉള്ളൂ പെട്രോളിന്‍റെ വില 3 രൂപയുടെ അടുത്തു കൂട്ടി അതു തന്നെ... ആയിക്കോട്ടെ എണ്ണവില ആഗോള വിപണിയില്‍ കൂടുമ്പോള്‍ കമ്പനിക്കാര്‍ വിലകൂട്ടട്ടേ.. പക്ഷേ അതിനനുസരിച്ചു കൂടുന്ന ടാക്സും കൂട്ടേണ്ട ആവശ്യം ഉണ്ടോ??... 3 രൂപ കൂട്ടിയപ്പോള്‍ അതില്‍ ഒരു രൂപ അന്‍പതു പൈസ പോകുന്നതു നമ്മുടെ ഖജ്ജനാവിലേക്കാണു??... എന്തിനാണു ഇതിന്‍റെ ആവശ്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ ഒരു ലിറ്റര്‍ പെട്രോളിനു 25 രൂപ ടാക്സു അതു നിങ്ങള്‍ കേന്ദ്രവും സംസ്ഥാനവും കൂടി പങ്കിട്ടെടുത്തോളൂ... പിന്നെയും കൂടുമ്പോള്‍ ദയവു ചെയ്തു ഞങ്ങളുടെ പോക്കറ്റില്‍ കയ്യിടാന്‍ വരല്ലേ??.... എന്തിനാ ഇതിനൊക്കെ എന്താ പറയുക... ഈ പ്രാവശ്യം ​3 രൂപാ കൂട്ടിയിട്ടും ഇവിടെ ആരും പ്രതികരിച്ചു കണ്ടില്ല... (ദയവു ചെയ്തു ഹര്‍ത്താല്‍ നടത്തി പ്രതികരിക്കല്ലേ... ക്രീയാത്മകമായി ഈ പറഞ്ഞ ടാക്സു കുറക്കാന്‍ പറ്റുമോ അല്ല 25 രൂപ ആക്കി നിറുത്താന്‍ പറ്റുമോ എന്നു)... എന്തായാലും കേന്ദ്രം ഭരിക്കുന്നവര്‍ തന്ത്രപൂര്‍വ്വം ഒന്നും പറഞ്ഞില്ല ഇനി ഞങ്ങളായിട്ടു എന്തിനാ എന്നു കരുതി കേരളം ഭരിക്കുന്നവരും ... ദൈവമേ ഇവരെ ജനാധിപത്യം ​എന്നും പറഞ്ഞു ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ഭരിക്കാന്‍ തന്നെയാണോ തിരഞ്ഞെടുത്തേ??.... ഇനിയും ഇവര്‍ വോട്ടും തേടി വരും ഒരു മൂന്നു മാസത്തിനുള്ളില്‍ ആലോചിച്ചു പ്രതികരിക്കൂ... കഴിഞ്ഞ പ്രാവശ്യം ഭരണത്തെ വെറുത്തു ആണു മറുകൂട്ടര്‍ക്കു വലിയ ഭൂരിപക്ഷം ​കൊടുത്തേ എന്നിട്ടു അവര്‍ വിശ്വാസം കാത്തോ?? കാത്തെങ്കില്‍ പഞ്ചായത്തിലും കേന്ദ്ര തിരഞ്ഞെടുപ്പിലും എന്തേ പറ്റിയേ??... ഇനി തിരിച്ചു കുത്താന്‍ പോകുവാണെങ്കില്‍ ഇവര്‍ വിശ്വാസം കാക്കുമോ??... ഒന്നു പറഞ്ഞു തരൂ ആരെങ്കിലും ... ഞങ്ങള്‍ പാവം ജനങ്ങള്‍ ഇനി ആരേയാ ജയിപ്പിക്കേണ്ടേ?? ഏറ്റവും കുറഞ്ഞതു ഈ പറഞ്ഞ സഹായം പോലും ചെയ്യില്ല എങ്കില്‍ എന്താണു ചെയ്യാന്‍ ഉദ്ദേശിക്കുന്നേ?? ഒന്നു പറഞ്ഞു തരൂ...........

Sunday, December 12, 2010

സായിപ്പേ ഗിവ് മി എ പെന്‍.....

  ഇതു മറ്റൊരു ബാല്യകാല ഓര്‍മ്മ... കേരളത്തിന്‍റെ അല്ല എങ്കില്‍ എന്‍റെ നാടായ ആലപ്പുഴയിലേക്കു ടുറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയ കാലം ... എന്നും കുറേ വിദേശികള്‍ വരും പിന്നെ വള്ളത്തില്‍ കൂറച്ചുനേരം സവാരി.... നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര അവര്‍ക്കു നല്‍കിയ വിസ്മയം മറ്റോന്നായിരുന്നു... ഇന്നത്തേതുപോലെ അന്നു ഹൌസു ബോട്ടുകള്‍ ഒന്നുമില്ലാത്ത കാലം ....  അങ്ങനെ വഞ്ചിയിലെ യാത്രയും കഴിഞ്ഞു തിരിച്ചു വന്നു കരിക്കും കഴിച്ചു കയറുപിരുത്തവും കാണാന്‍ വരുമ്പോള്‍ ഞങ്ങളുടെ നാട്ടിലുള്ള പിള്ളേര്‍ ഇവരുടെ പിറകേ കൂടും .... പിറകേ കൂടുന്ന കുട്ടികളെ കാണുമ്പോള്‍ അവര്‍ക്കും ഒരു രസം ആയിരുന്നു... വള്ളിനിക്കറും ഇട്ടു നടക്കുന്ന ഞങ്ങളുടെ ഫോട്ടോയുമൊക്കെ അവര്‍ എടുക്കും .... അന്നു നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ ക്യാമറ ഒന്നും ഇല്ലല്ലോ ക്യാമറയിലെടുത്ത ഫോട്ടോ അന്നേരം തന്നെ ഞങ്ങളെ കാണിക്കുമ്പോള്‍ അതു ഞങ്ങള്‍ക്കും ഒരു അതുശയം ആയിരുന്നു.... അക്കൂട്ടത്തില്‍ ചില സായിപ്പുമ്മാര്‍ ഞങ്ങള്‍ക്കു ഓരോ പേനയും തരും സ്ഥിരമായി സ്റ്റിക്കെന്‍റേയും മറ്റും പേന ഉപയോഗിച്ചിരുന്ന ഞങ്ങള്‍ക്കു ജെല്ലിന്‍റെ ഒക്കെ പേന കാണാന്‍ തുടങ്ങിയതു അങ്ങനെ ആയിരുന്നു... എന്നും എല്ലാവര്‍ക്കും പേന കിട്ടിയില്ലേലും പെന്‍ പെന്‍ എന്നും പറഞ്ഞു അവരുടെ പിറകേ നടന്നിരുന്ന കുട്ടികള്‍ പതുക്കെ പേന എങ്ങനെ ചോദിക്കണം എന്നു പഠിച്ചു ... അങ്ങനെ 5 ഉം 6 ഉം വയസ്സുള്ള പിള്ളേര്‍ ഒക്കെ എ ബി സി ഡി പഠിക്കും മുന്‍പേ പഠിച്ച ഇംഗ്ലീഷ് വാക്യമാണു ഗിവ് മി എ പെന്‍ സായിപ്പേ....

ഇനി അല്പം കാര്യം :
എന്തൊക്കെ പറഞ്ഞാലും ആ കാലഘട്ടത്തില്‍ അതായതു 90 കളുടെ ആദ്യ കാലഘട്ടത്തില്‍ അവര്‍ പറഞ്ഞതു ഞങ്ങളുടെ നാട്ടില്‍ ഒറ്റക്കുറവു മാത്രമേ ഉള്ളൂ.. ഒരു വിമാനത്താവളം ഇല്ല..... പാവം ടാക്സിക്കു വരുന്ന അവര്‍ക്കറിയില്ലല്ലോ ബസു സര്‍വ്വീസ് പോലും ഇല്ല എന്നു... പിന്നെയും രണ്ടു പതിറ്റാണ്ടിനടുത്തു കഴിഞ്ഞിരിക്കുന്നു ഇന്നും എന്‍റെ നാട്ടുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം നടപ്പു തന്നെ... രണ്ടു കിലോമീറ്റര്‍ നടക്കണം 1990 ഇല്‍ കെ എസ് ആര്‍ ടി സി ട്രയല്‍ റണ്‍ നടത്തിയ അതേ റോഡില്‍ കൂടി... അതുകഴിഞ്ഞു വന്ന പലറോടുകളില്‍ കൂടി വരെ ഇന്നു ബസു സര്‍വ്വീസു തുടങ്ങി....

Thursday, December 9, 2010

ഇതു അഴിമതിയുടെ പെരുമഴക്കാലം .....

   ആരേയെങ്കിലും ശിക്ഷിക്കുമോ?? ശിക്ഷിക്കാതിരിക്കില്ലാ... അല്ലേല്‍ തന്നെ എന്തിനാ ഇപ്പോള്‍ ശിക്ഷിക്കുന്നേ... ഇവരെല്ലാം കൂടി അധികം ഒന്നും കട്ടില്ലല്ലോ??.... ആകപ്പാടു ടു ജി യോ ത്രീ ജീയോ എന്നൊക്കെ പറഞ്ഞു കുറച്ചു ലക്ഷം കോടികളല്ലേ  അഴിമതി നടത്തി എന്നു പറയുന്നേ .... അവര്‍ക്കു ചിലപ്പോള്‍ അതിന്‍റെ ആവശ്യം കാണും എന്നേ... ഈ കണ്ടു പിടിക്കാന്‍ നടന്നവര്‍ ആരും ഇന്നലെ വന്നവര്‍ അല്ലല്ലോ അപ്പോള്‍ അതു ചെയ്യരുതു എന്നുണ്ടേല്‍ അന്നു ചെയ്തു എന്നു പറയുന്ന സമയത്തു പറയണമായിരുന്നു... അന്നും ഇവര്‍ ഉണ്ടായിരുന്നില്ലേ??... പിന്നെ വടക്കെങ്ങാണ്ടു പുറമ്പോക്കില്‍ ആകപ്പാടു കുറച്ചു കെട്ടിടങ്ങള്‍ കെട്ടി അതുപിന്നെ ഗള്‍ഫുകാരൊക്കെ എണ്ണം പറഞ്ഞു കെട്ടിയപ്പോള്‍ അവര്‍ക്കും ഒരു മോഹം തോന്നികാണും ഇതിനൊക്കെ ഇങ്ങനെ രാജി വയ്ക്കേണ്ട ആവശ്യം എന്താന്നേ??... ഇനി അതും കഴിഞ്ഞു ദാണ്ടു കുറച്ചുകൂടി തെക്കോട്ടുമാറി ഭൂമി വാങ്ങിയെന്നോ എന്തൊക്കേയോ പറഞ്ഞു കുറേ അപവാദങ്ങള്‍ ... തെറ്റാണെന്നു പറഞ്ഞപ്പോള്‍ തന്നെ എല്ലാം തിരിച്ചു കൊടുത്തു... തെറ്റു തിരുത്തുന്നതല്ലേ നല്ലതു അതാണു... എല്ലാവരും പറയുന്നതു അതല്ലേ തെറ്റു തിരിച്ചറിഞ്ഞവനെ ശിക്ഷിക്കരുതു എന്നാണു..... ഇതെല്ലാം കഴിഞ്ഞപ്പോളാ ദാ കേരളത്തീന്നു വരുന്നു കുറച്ചു ജോലി തെറ്റായി നേടി പോലും ... ഒന്നുമില്ലേലും സര്‍ക്കാര്‍ ജോലി അല്ലഏ അല്ലാതെ കക്കാന്‍ പോകുന്ന ജോലി ഒന്നുമല്ലല്ലോ??... മാത്രമല്ല കുറേ ലക്ഷങ്ങള്‍ കൊടുത്തിട്ടല്ലേ ഒരു ജോലിക്കു കയറ്റിയേ??... ഹും അവിടേം കൊടുത്തവന്‍ വേഗം അകത്തായി മേടിച്ചവന്‍ പാവം അവനും ബുദ്ധിമുട്ടുണ്ടായിക്കാണും ... പിന്നെ ഇനി അവന്‍ മേടിച്ചപ്പോള്‍ ആര്‍ക്കേലും ഒക്കെ കൊടുത്തു കാണും അതൊക്കെ നമ്മളെന്തിനാന്നേ അന്വേഷിക്കുന്നേ അവനു വേണ്ടപ്പെട്ടവരായതു കൊണ്ടല്ലേ??... അതൊക്കെ ഈ നാട്ടുകാരറിയുന്നതെന്തിനാ.... പിന്നെം തീര്‍ന്നില്ല ഭക്ഷ്യ കുംഭകോണം എന്നും പറഞ്ഞു വടക്കുനിന്നും കുറേ ആള്‍ക്കാര്‍ ഇറങ്ങി... ക്ഷമിക്കെന്‍റെ ചങ്ങാതികളേ കഞ്ഞികുടിക്കാന്‍ കുറച്ചു ഭക്ഷണം മറിച്ചു വിറ്റുകാണും .... എല്ലാവരും ജീവിച്ചില്ലേലും അവര്‍ കുറച്ചുപേരെങ്കിലും ജീവിക്കട്ടേന്നെ.... കഞ്ഞി കുടിക്കാന്‍ വയ്യ... ചിക്കനെഒക്കെ എന്താ ഇപ്പോള്‍ വില എന്നാലും ചിക്കന്‍ ബിരിയാണി കഴിക്കാതിരിക്കുന്നതെങ്ങനാ.. ഇനി ഇതെല്ലാം കൂടി അന്വേഷിച്ചാല്‍ പിന്നെ അതു എല്ലാം കൂടി പേപ്പറിലാക്കി റിപ്പോര്‍ട്ടു എഴുതേണ്ടേ... ചുമ്മ പേനയിലെ മഷിയും പേപ്പറും ഒക്കെ തീര്‍ത്താല്‍ പിന്നെ അതു വനനശികരണത്തിനും ആഗോള താപനത്തിനും ഒക്കെ കാരണമാവും എന്തിനാന്നേ... പോട്ടെ എല്ലാം നമ്മുടെ ആള്‍ക്കാരല്ലേ ഇല്ലയൊ??...

Wednesday, December 1, 2010

സ്വകാര്യ വത്കരണം വിരല്‍ ചൂണ്ടുന്നതു.....

   ഇന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളോരാന്നായി സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുകയാണു... ലാഭകരമാക്കാന്‍ വേണ്ടി ആണു സ്വകാര്യവത്കരിക്കുന്നതു... സ്വാഭാവികമായും സ്വകാര്യവത്കരിക്കുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ടാവുകയും ഉത്തരവാദിത്വത്തോടെ ഉള്ള പ്രവര്‍ത്തനം വരുന്നതോടെ ആണു ഈ പറഞ്ഞ ഒരു അവസ്ഥയിലേക്കു വരുന്നതു... പക്ഷെ സ്വകാര്യവത്കരിക്കുന്നതു കൊണ്ടു അതിന്‍റേതായ ദോഷവും ഉണ്ടു... ഉദാഹരണമായി നമ്മുടെ ബി എസ് എന്‍ എലിന്‍റെ കാര്യം എടുക്കാം ... എത്രത്തോളം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നതാ... ഇത്രയും നല്ല ഒരു ശൃഖല ഉണ്ടായിരുന്നിട്ടും ഇന്നത്തെ ബി എസ് എന്‍ എലിന്‍റെ പോക്കു എങ്ങോട്ടാണു.... ഒരുപക്ഷേ നല്ല ഒരു ലാഭത്തിലേക്കു വരേണ്ട ഒരു സ്ഥാപനം ഇന്നെങ്ങോട്ടാ പോയി കൊണ്ടിരിക്കുന്നെ... എന്തുകൊണ്ടു  പൊതുമേഖലയില്‍ പൂര്‍ണ്ണമായി നിറുത്തിക്കൊണ്ടു ഈ സ്ഥാപങ്ങളുടെ കാര്യക്ഷമത കൂട്ടിക്കൂടാ.... നല്ല ഒരു നേതാവു നമ്മുക്കു അതിനു കൂടിയേ തീരൂ... വോട്ടു ബാങ്കിലേക്കു നോക്കാതെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കണം അതു... ആദ്യം ചെയ്യേണ്ടതു ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തൊക്കെ ചെയ്തു എന്നു കൃത്യമായി നിരീക്ഷിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കുക എന്നതാണു... അതായതു ഓരോ ദിവസവും ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തു ഏതെല്ലാം ഫയല്‍ ക്ലോസു ചെയ്തു ഇനി എന്തെല്ലാമാണു അദ്ദേഹത്തിനു അടുത്ത ദിവസത്തേക്കുള്ള പണി.... പൊതു ജനം ഒരു ഫയല കൊടുത്താല്‍ എത്ര ദിവസം എടുക്കു അതു ഒന്നു പരിഹരിച്ചു കൊടുക്കാന്‍ എന്നതൊക്കെ കൃത്യമായി അറിയാന്‍ പറ്റിയ സംവിധാനം വരേണം ... കാര്യക്ഷമമായ കമ്പ്യൂട്ടര്‍ വത്കരണം വന്നേ പറ്റൂ.... ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചുമ്മ വന്നു ഒപ്പിട്ടിട്ടു പോയാലും ചോദിക്കാനും പറയാനു ആരുമില്ലാത്ത അവസ്ഥ ഒക്കെ മാറിയേ പറ്റൂ... ഇങ്ങനെ ഒരു സുതാര്യത വരുമ്പോള്‍ തന്നെ അഴിമതി എന്നുള്ളതു കുറയും ... അതു കുറയും എന്നതുകൊണ്ടുതന്നെ ഒരുമാതിരിപ്പെട്ട ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും യൂണിയന്‍കാരും ആരും ഇതിനെ പിന്‍തുണയ്ക്കില്ല... അതുകൊണ്ടു തന്നെയാണു ചങ്കൂറ്റം ഉള്ള ഒരു നേതാവു വേണം എന്നു പറഞ്ഞതു... തീര്‍ച്ചയായും നന്നായിട്ടു ജോലിചെയ്യുന്നവരെ കണ്ടുപിടിക്കാനും അവര്‍ക്കു പാരിതോഷികങ്ങളും നല്‍കുന്ന ഒരു അവസ്ഥയിലേക്കു വേണം കാര്യമെത്താന്‍ ... ഉദാഹരണമായി കെ എസ് ആര്‍ ടി സിയുടെ കാര്യം എടുക്കാം .. ഓരോ റൂട്ടിനും ഇന്നത്തെ അവസ്ഥയിലുള്ള ഒരു ശരാശരി വരുമാനം കണക്കാക്കുക... അതില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന കണ്ടക്ടറേയും ഡ്രൈവറെയും ഒക്കെ തീര്‍ച്ചയായും കണ്ടു പിടിക്കുകയും അവര്‍ക്ക് അങ്ങനെ കിട്ടുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ​ബോണസായും നല്‍കണം ... അതുപോലെ തന്നെയാണു ഓഫീസിലെ ഫയല്‍ നീക്കത്തിന്‍റെ കാര്യവും ... കാര്യക്ഷമമായി ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ പുരോഗതിയിലേക്കെത്താം ... പറയുമ്പോള്‍ എന്തെളുപ്പം ആണു എന്നറിയാം പക്ഷേ തീര്‍ച്ചയായും കുറ്റമറ്റതായി പ്രവര്‍ത്തനപാതയിലേക്കെത്തിക്കണമെങ്കില്‍ ചില്ലറ പ്രയത്നം ഒന്നും പോരാ... പക്ഷെ ഒന്നു മറക്കരുതെ ഇന്നത്തെ അവസ്ഥയില്‍ പോകുകയാണെങ്കില്‍ നാളെ സ്വകാര്യ വത്കരണം വേണം എന്നു എല്ലാവരും വാദിക്കും ... അങ്ങനെ എല്ലാം കൂടി സ്വകാര്യം മേഖലയിലേക്കു എത്തുകയാണെകില്‍ ഒരുപക്ഷേ എല്ലാം ലാഭത്തിലേക്കെത്തിയേക്കാം ... കൂടുതല്‍ കാര്യക്ഷമവും ആയേക്കാം പക്ഷെ അതിന്‍റെ ഒക്കെ പിന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവൂ.. വ്യാവസായിക ഉദ്ദേശം അഥവാ ബിസിനസ് മെന്റാലിറ്റി... പിന്നെ സാധാരണക്കാര്‍ക്കു എത്തിപ്പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാവും പോവുക അതു... മാത്രവുമല്ല ഈ പറഞ്ഞ സ്വകാര്യ സ്ഥാപനത്തിന്‍റേയും മറ്റും തലപ്പത്തേക്കു മറ്റു രാജ്യക്കാരുടെ സ്വകാര്യതാലപര്യങ്ങള്‍ കൂടി സ്വാധീനം ചെലുത്തി തുടങ്ങാം ... അതുകൊണ്ടു തന്നെ സ്വകാര്യ വത്കരണം ഒരു പരിധിയില്‍ കൂടുതല്‍ ആയാല്‍ ഗുണത്തേക്കാളും ദോഷമേ ചെയ്യൂ... ഇതൊക്കെ എന്‍റെ ചിന്തകളാണു ചിലപ്പോള്‍ എല്ലാം ശയാവണമെന്നില്ല... പക്ഷെ ശരിയാണെങ്കില്‍ അതുപോലെ ആരും പ്രവര്‍ത്തിക്കാതെയും ഇരിക്കുകയാണെങ്കില്‍ നമ്മുടെ പോക്കു എങ്ങോട്ടേക്കാണു...
        

Tuesday, November 30, 2010

ഒരു ബാല്യകാലത്തിന്‍റെ ഓര്‍മ്മയ്ക്കു.....

   ഇന്നു കൊച്ചുകുട്ടികളുടെ ബാല്യകാലം എന്തു ബാല്യകാലം ... പിച്ച വച്ചു നടക്കാന്‍ തുടങ്ങുമ്പോഴേ കയറി ഇരിക്കാവുന്ന ബാഗില്‍ സ്വന്തം തൂക്കത്തേക്കാള്‍ അധികം ബുക്കുകളുമായി സ്കൂള്‍ ബസില്‍ കയറി പോയി നഴ്സറികളിലേക്കും സ്കൂളുകളിലേക്കും പോകാനാണു കുട്ടികളുടെ വിധി... എന്തിനു എല്‍ കെ ജിയില്‍ അഡ്മിഷന്‍ കിട്ടണെങ്കില്‍ അതിനും ഇന്‍റര്‍വ്യൂ ആണു.. അതും കൊച്ചിനും അപ്പനും പിന്നെ അപ്പന്‍ കോളേജു വരെ പോകാന്‍ കൊടുത്ത ഫീസു ഒരുമിച്ചു കൊടുക്കണം കുട്ടിയുടെ അഡ്മിഷനു... അങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസത്തില്‍ എവിടെ വിനോദവും കുസൃതികളും ... ഇന്നു സ്കൂളില്‍ ആണേല്‍ ടൈയും കെട്ടി ഷൂസും ഒക്കെ ഇട്ടു വേണം പോകാന്‍ ... ഇനി നമ്മുക്കു കുറച്ചുകാലം പിറകിലേക്കു സഞ്ചരിക്കാം ...

   കൊച്ചിനു 3 വയസ്സാവുമ്പോള്‍ അംഗനവാടിയില്‍ ചേര്‍ക്കും ... അംഗനവാടിയില്‍ രാവിലെ പോയില്ലെങ്കിലും കൃത്യമായി 3 മണി ഒക്കെ ആവുമ്പോള്‍ പോകും എന്തിനാ നല്ല ഒന്നാന്തരം ഗോതമ്പു ഉപ്പുമാവു കിട്ടും ഇല്ലേല്‍ നല്ല ചോളം ഉപ്പുമാവും ... അതിന്‍റെ ഒരു സ്വാദ് വേറേ തന്നെയായിരുന്നു.... പിന്നെ അവിടുന്നു നേരേ ആശാന്‍ കളരിയിലേക്കാണു പ്രവേശനം ... അവിടെ അംഗനവാടിയിലെ പോലെ കളി നടക്കിലല്‍ അശാന്‍മാര്‍ എപ്പോഴും മിലിട്ടറിക്കാരാണു വടിയും ആയിട്ടേ നടക്കൂ... പിന്നെ അക്ഷരങ്ങളും അധികപ്പട്ടികയും ഗുണനപ്പട്ടികയും ആയി ഒരു മല്പിടുത്തം ആണു... മിക്കവാറും ദിവസങ്ങളില്‍ ഒരു അടി എങ്കിലും കൊണ്ടില്ലെങ്കില്‍ ഭാഗ്യം ... പക്ഷെ ആശാനു ചൂരല്‍ വേണമെങ്കില്‍ നമ്മള്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കും ... പിന്നെ പതുക്കേ സ്കൂളിലേക്കു... ആദ്യം കുറച്ചു ദിവസങ്ങളില്‍ കരച്ചില്‍ ഉറപ്പാണു അതു പക്ഷെ ഇപ്പോഴും പിള്ളേര്‍ക്കുണ്ടു... പുതിയ സ്ലേറ്റും പുതിയ പെട്ടിയും ഒക്കെ ഉണ്ടാവും ... അലൂമിനിയത്തിന്‍റെ ആ പെട്ടി ഇന്നു അന്യമായിരിക്കുന്നു... സ്കൂളില്‍ മിക്കവാറും രാവിലേയോ ഉച്ചക്കോ മാത്രമേ ക്ലാസ്സുണ്ടായിരിക്കുകയുള്ളു.... സ്ലേറ്റു തുടച്ചു മിനുക്കാന്‍ എന്നും പച്ചിലയുമായിട്ടേ പോകൂ... മഷിത്തണ്ടു അതൊക്കെ ഇന്ന് എത്രപേര്‍ക്കറിയാം ... പിന്നെ ഉച്ചക്കത്തെ കഞ്ഞിയും പയറും .... ഇന്നത്തെപോലെ ടൈഉം ഷൂസും ഒന്നുമില്ല... ആകെപ്പാടു എല്ലാവര്‍ക്കും ഒരു ജോടി യൂണിഫോം കാണും ... അപൂര്‍വ്വം ചിലര്‍ക്കേ രണ്ടെണ്ണം ഉണ്ടാവൂ... ആദ്യത്തെ മൂന്നു നാലു മാസം കഴിയുമ്പോള്‍ അതിന്‍റെ കൊളുത്തൊക്കെ വിടും പിന്നെ വലിച്ചോരു കുത്തുണ്ടു... വീട്ടില്‍ നിന്നും അമ്മ പിന്നോക്കെ കുത്തി വിട്ടാലും അതെവിടെ എങ്കിലും കൊണ്ടുപോയി കളയും ... സിബെന്ന സാദനത്തിനു പകരം ബട്ടന്‍സായിരുന്നു അന്നു അതിപ്പോള്‍ പോയാലും ആരും മൈന്‍ഡ് ചെയ്യില്ല കാണുന്നവര്‍ ചില്ലപ്പോള്‍ പറയും ഡെയ് നിന്‍റെ പോസ്റ്റാഫീസ് ദാ തുറന്നു കിടക്കുന്നു... ഇനി കൂറച്ചു കൂടി യൂണിഫോം പഴകുമ്പോഴേക്കും പിറകില്‍ രണ്ടു തുളകളും വീഴും ... പക്ഷെ അതൊന്നും ആരും അന്നു വകവയ്ക്കാറില്ലായിരുന്നു... ഇന്നു ഏതേലും ഒരു കുട്ടി കീറിയതു പോട്ടെ ഒരു ബട്ടന്‍സില്ലെങ്കില്‍ ഇട്ടുകൊണ്ടു പോകുമോ??.... പിന്നെ ഇടവേളകളില്‍ ഇന്നത്തെ ചോക്ലേറ്റിനു പകരം 5 പൈസക്കും 10 പൈസക്കും ഒക്കെ നല്ല കാരക്ക, അല്ലി(മധുര നാരങ്ങ), ഉപ്പിലിട്ട നെല്ലിക്ക, ചാമ്പയ്ങ്ങ , കോലൈസ്, അങ്ങനെ അന്നത്ത എന്തെല്ലാം സാധനങ്ങള്‍ ... ഇന്നത്തെപോലെ കസേരയും ഡെസ്കും ഒന്നുമില്ല ആകെ ഒരു ബഞ്ച് എഴുതുമ്പോള്‍ താഴെയിരുന്നു ബെഞ്ചില്‍ വച്ചെഴുതണം ... കുസൃതി കാണിച്ചാല്‍ ടീച്ചര്‍ അതേ ബെഞ്ചില്‍ കയറ്റി നിറുത്തുകയും ചെയ്യും ... ഒടുവില്‍ പരീകഷയും എഴുതിയിരുന്നതു അതേ സ്ലേറ്റില്‍ ഒരു ദിവസം കുറച്ചു മാര്‍ക്കു
കൂടുതല്‍ കിട്ടിയാല്‍ അതു മായ്ക്കാതെ വീട്ടില്‍ കൊണ്ടുപോയി കാണിക്കും എന്തോ അതു വല്ലപ്പോഴും സംഭവിക്കുന്നതു കൊണ്ടായിരിക്കണം പിന്നെ സ്ലേറ്റ് മായ്ക്കാന്‍ മടിയാണു... അന്നു ആനമൊട്ടകള്‍ പലര്‍ക്കും കിട്ടുന്നതൊക്കെ പതിവായിരുന്നു... പക്ഷെ ടീച്ചര്‍ ചോക്കിനിട്ടു കൊടുക്കുന്ന ആ മാര്‍ക്കു വീട്ടില്‍ ചെല്ലുമ്പോഴേക്കും മായ്ഞ്ഞു പോയിക്കാണും .... മധുരതരം ആ ഓര്‍മ്മകള്‍ .....

Monday, November 29, 2010

റെയില്‍വേ അര്‍മ്മാദം തുടരുന്നു....

ഇതാണു വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍ തന്നെ എല്ലാവരേയും താക്കീതു നല്‍കിയതാ ഇതില്‍ കയറിയാല്‍ സമയത്തു വീട്ടിലെത്തിക്കില്ല എന്നു... അനുഭവത്തില്‍ കൂടി മനസ്സിലാക്കിയില്ലേല്‍ എന്താ ചെയ്ക... വെള്ളിയാഴ്ച്ച വീട്ടിലേക്കു പോകാന്‍ ഒരു മണിക്കൂര്‍ വൈകിയെങ്കില്‍ എന്താ തിരിച്ചു രണ്ടു മണിക്കൂറിനടുത്തു വൈകിപ്പിച്ചാ തിരിച്ചു ഇങ്ങോട്ടെത്തിച്ചേ... രാവിലെ ഇന്‍റര്‍സിറ്റി പോരേണ്ട സമയത്താണു രാവിലെ കഞ്ഞിക്കുള്ള അരി കയറ്റി വിട്ടില്ലല്ലോ എന്നു നമ്മുടെ റെയില്‍വേക്കാര്‍ ഓര്‍ത്തേ പിന്നെ ഒട്ടും താമസിപ്പിച്ചില്ല ഇന്‍റര്‍സിറ്റിയെ പിടിച്ചിട്ടു ഗുഡ്സിനെ കയറ്റി വിട്ടു... അങ്ങനെ ഏറണാകുളത്തു എത്തിയപ്പോഴേക്കും ദാ കൊച്ചുവെളി താമസിച്ചാ പോകുന്നേ... ഇന്‍റര്‍സിറ്റിക്കാര്‍ക്കു പോയിട്ടു വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ നിങ്ങള്‍ ഇവിടെ കിട എന്നും പറഞ്ഞു കൊച്ചുവെളി എക്സ്പ്രസ്സിനെ കയറ്റിവിട്ടു ഇന്‍റര്‍സിറ്റിയെ വീണ്ടും പിടിച്ചിട്ടു... പിന്നെ എല്ലാ സ്റ്റേഷനിലും ക്രോസിങ്ങിനായും പിടിച്ചു പതിവു പോലെ പാസെഞ്ചര്‍ ട്രയിനെ കടത്തി വിടാനായും പിടിച്ചിട്ടു... അതാണു അനുഭവിച്ചിട്ടും അനുഭവിച്ചിട്ടും പഠിക്കാതെ വീണ്ടും കയറിയാല്‍ ഇങ്ങനെ ഇരിക്കും .... 9.30 കു പേട്ടയില്‍ എത്തേണ്ട ഇന്‍റര്‍സിറ്റി അധികം വൈകാതെ ഒരു 11.15നു അടുത്തായപ്പോള്‍ എത്തി... പിന്നെ അതില്‍ തന്നെയായിരിക്കണമല്ലോ നമ്മുടെ തലസ്ഥാനത്തെ സെക്രട്ടറിയേറ്റിലെ ഉള്‍പ്പെടെ കുറച്ചു ഉദ്യോഗഥര്‍ വരുന്നേ .... ഓഹ് ഇതു പതിവല്ലേ അപ്പോള്‍ പിന്നെ എന്താ കുഴപ്പം ....

Saturday, November 27, 2010

ആയിരങ്ങളെ പെരുവഴിയിലിട്ടു അര്‍മ്മാദിച്ചു ഇന്ത്യന്‍ റെയില്‍വേയ്സ്....

  ഇന്നേവരെ വര്‍ഷത്തില്‍ വളരെ കുറച്ചു ദിവസം മാത്രം കൃത്യസമയത്തു ഓടുന്ന വണ്ടിയാണു ആലപ്പുഴവഴി ഓടുന്ന ഗുരുവായൂര്‍ തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സിനെ കുറിച്ചാണു പറഞ്ഞു വരുന്നതു... ആയിരങ്ങള്‍ ദിവസേന യാത്ര ചെയ്യുന്ന ഈ എക്സ്പ്രസ്സ് തീവണ്ടി മിക്കവാറും പലസ്റ്റേഷനുകളിലും പിടിച്ചിടാറുണ്ടു.... രാവിലെ പോകുമ്പോള്‍ ഉള്ള മൂന്നു ക്രോസ്സിങ്ങുകളില്‍ രണ്ടിടത്തു എന്തായാലും ഒരു 20 മിനുട്ട് സ്ഥിരം പിടിച്ചിടും ഇതു കൂടാതെ എങ്ങനെ പോയാലും ചുരുങ്ങിയതു അരമണിക്കൂര്‍ താമസിച്ചല്ലാതെ എത്തില്ല... മിക്കവാറും അതില്‍ കൂടുതലായിരിക്കും എന്നുള്ളതാ സത്യം ... പാസെഞ്ചര്‍ ട്രയിനിനും ഗുഡ്സു തീവണ്ടിക്കും ഒക്കെ വേണ്ടി പിടിച്ചിടുന്ന ഈ
വണ്ടി ഒരു ഇടക്കു പിറകേ പോകുന്ന വണ്ടി കടന്നു പോകാന്‍ വേണ്ടിയും അരമണിക്കൂറിലേറെ പിടിച്ചിടാറുണ്ടു...

     ഇനി ഈ കഴിഞ്ഞ 26-)0 തീയതിയിലെ യാത്രയെകുറിച്ചു ... കൊല്ലത്തു കൃത്യസമയമായ 6:25 ഒക്കെ കഴിഞ്ഞു 6:45 ആയപ്പോഴേക്കുമാണു തീവണ്ടി എത്തിയതു.... അവിടെ നിന്നും പതുക്കെ ഒരു 7.45 ആയപ്പോഴേക്കും കായംകുളത്തു എത്തി.... ജനശതാബ്ദിക്കുവേണ്ടി കാത്തിരിക്കലായി അവിടുത്തെ പരിപാടി ഒരു 10-15 മിനിട്ടുകള്‍ക്കു ശേഷം വണ്ടി വീണ്ടും വിട്ടു... പതുക്കെ ഹരിപ്പാടു വരെ എത്തി.... അവിടേയും പിടിച്ചിട്ടു... ആദ്യം എല്ലാവരും വിചാരിച്ചു പാസെഞ്ചര്‍ വരാന്‍ തീവണ്ടി വേണ്ടി ആയിരിക്കും എന്നാണു... പക്ഷെ കാത്തിരുന്നു 10-15 മിനുട്ടു കഴിഞ്ഞു വണ്ടി നീങ്ങി
തുടങ്ങി ആര്‍ക്കും ഒന്നും മനസ്സിലായില്ല... അപ്പോഴേക്കും 20 മിനുട്ട് വൈകിയ സാധനം 45 മിനുട്ടിനടുത്തു വൈകി ഓടിത്തുടങ്ങി... അമ്പലപ്പുഴയില്‍ എത്തിയപ്പോഴേക്കും പാസെഞ്ചര്‍ തീവണ്ടി എന്തായാലും വന്നിട്ടുണ്ടായിരുന്നു... എല്ലാവരും ഇപ്പോള്‍ പോകും ഇപ്പോള്‍ പോകും എന്നു വിചാരിച്ചിരുന്നിട്ടു എവിടെ ഒരു രക്ഷയും ഇല്ല... രണ്ടും കല്പിച്ചു സ്റ്റേഷന്‍ മാസ്റ്ററെ കാണാന്‍ ചെന്നു... പ്രത്യേകിച്ചു ഒന്നും പറയാതെ വേഗം വണ്ടിയില്‍ കയറൂ ഇപ്പോള്‍ വിടും എന്നായി അങ്ങേരു..
പിന്നെയാണു മുന്‍പേ ഒരു ഗുഡ്സു പോയിട്ടുണ്ടു എന്നു അറിയാന്‍ കഴിഞ്ഞു ... ഹും അതിലെ അരി കൊണ്ടുപോയി വേവിച്ചിട്ടു വേണമായിരിക്കും ഏതു സ്ഥലത്തേക്കാണോ പോകുന്നെ അവിടെയുള്ളവര്‍ക്കു കഞ്ഞികുടിക്കാന്‍ എന്നു വിചാരിച്ചു ആശ്വസിച്ചു
ഇതിലുള്ള ആയിരത്തിനടുത്തുള്ളവര്‍ക്കു വീട്ടിലെത്തിയാല്‍ പോരേ അതിനേക്കാള്‍  വലുതാണല്ലോ മറ്റവരുടെ വിശപ്പു അല്ലാതെ എന്നാ പറയാന്‍ ... അങ്ങനെ ആലപ്പുഴയില്‍ എത്തി... എന്തായാലും പിടിച്ചിട്ടാല്‍ ആരാണു പട്ടിണി കിടക്കുന്നേ എന്നു ഇറങ്ങി ചോദിക്കണം എന്നാ കരുതിയേ.. പക്ഷെ എളുപ്പം വണ്ടി നീങ്ങി.. അപ്പോള്‍ ദാണ്ടു കിടക്കുന്നു ഗുഡ്സ്... വിചാരിച്ചതു തെറ്റി... അതു ഒരു ടാങ്കര്‍ ഗുഡ്സു ആയിരുന്നു... ആരെടെയ് പെട്രോള്‍ കിട്ടാതെ ഇവിടെ ഇത്രയും നേരം
കാത്തു കിടന്നിരുന്നേ... എന്തായാലും അവരുടെ കാര്യം നടന്നല്ലോ അതു ഭാഗ്യം 10-1000 പേര്‍ ഒരു ഒരുമണിക്കൂര്‍ വൈകി എന്നല്ലേ ഉള്ളൂ... അതും പകലല്ലല്ലോ രാത്രിയല്ലേ അപ്പോള്‍ പിന്നെ പോയി കിടന്നുറങ്ങിയാല്‍ മാത്രം പോരെ എന്നു അവരും വിചാരിച്ചു കാണും സ്വാഭാവികം ... പിന്നെ ഇതിന്‍റെ പേരില്‍ വീട്ടിലിരിക്കുന്നവര്‍ ആരേലും ആധിപിടിച്ചാല്‍ റെയില്‍വേയെ പഴിചാരരുതു കാരണം ഏതൊരു ആള്‍ക്കും അറിയാം തീവണ്ടിയില്‍ കയറിയാല്‍ കൃത്യസമയത്തു എത്തണം എങ്കില്‍ ഒരു
രണ്ടുകോടിയുടെ ലോട്ടറി അടിക്കുന്ന പോലത്തെ ഭാഗ്യം വേണം അപ്പോള്‍ നിങ്ങള്‍ യാത്രക്കാരാണു തെറ്റു കാണിച്ചതു.. അല്ലാതെ എന്നാ പറയാനാ... എന്തായാലും വണ്ടി പിന്നേയും യാത്ര തുടര്‍ന്നു.. പതുക്കെ പതുക്കെ ജപ്പാന്‍ കുടിവെള്ളക്കാര്‍ റെയില്‍വേപാളത്തിലും കുഴി കുഴിച്ചോ എന്നറിയില്ല വണ്ടി പതിവിലും പതുക്കെ ആയിരുന്നു.. ഒടുവില്‍ തുറവൂര്‍ എത്തിയപ്പോള്‍ ഒരു മണിക്കൂറില്‍ അധികം താമസിച്ചിരുന്നു...

Thursday, November 25, 2010

പുരുഷമേധാവിത്വവും പുരുഷമേധാവിത്വ വിരോധികളും ....

  ഒരു പക്ഷെ എന്‍റെ ചെറുപ്പം മുതലേ ഞാന്‍ കേട്ടു തുടങ്ങിയിട്ടുള്ള ഒരു തര്‍ക്കവിഷയമാണിതു.. സ്ത്രീ

ശാക്തീകരണ സംഘടനകള്‍ എന്നും പറഞ്ഞു തുടങ്ങുന്ന കുറെ ആള്‍ക്കാര്‍ ഘോരഘോരം പ്രസംഗിക്കുന്ന ഒരു കാര്യവും

ഇതു തന്നെയാണു... പുരുഷന്‍റെ മേധാവിത്വത്തിനു മുന്‍പില്‍ മുട്ടുമടക്കേണ്ടവള്‍ അല്ല സ്ത്രീ എന്നു തുടങ്ങുന്ന

പതിവു പ്രസ്ഥാവന... ഇന്നു വരെയുള്ള പുരുഷന്മാരില്‍ നല്ല ഒരു ശതമാനം പുരുഷന്മാരും സ്ത്രീക്കു അവളുടേതായ

ഒരു പരിഗണന കൊടുത്തിട്ടുള്ളവരുമാണു, പക്ഷെ വീണ്ടും വീണ്ടും എന്തുകൊണ്ടു ഇതേകാര്യം തന്നെ പറയുന്നു എന്നു

മനസ്സിലാവുന്നില്ല... എല്ലാ ജീവജാലങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യം പ്രകൃതി കല്പിച്ചു നല്‍കിയിട്ടുണ്ടു

അതുപോലെ തന്നെയാണു പുരുഷന്‍റേയും സ്ത്രീയുടേയും ഒക്കെ കാര്യം ... അതുകൊണ്ടു തന്നെ അംഗീകരിച്ചാലും ഇല്ലെങ്കിലും

ഒരു കുടുംബത്തില്‍ ഒരു പടികൂടി പ്രാധാന്യം കൂടുതല്‍ പുരുഷനാണു മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉത്തര വാദിത്വം എന്നു

പറയുന്നതായിരിക്കും ശരിയായ പ്രയോഗം .... അല്ല എന്നു വാദിക്കുന്ന ഏതെങ്കിലും സ്ത്രീകളുണ്ടെങ്കില്‍ കുറച്ചു

ചോദ്യങ്ങള്‍ എന്തുകൊണ്ടു നല്ല ഒരു ശതമാനം സ്ത്രീകളും സ്വന്തമായി ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി ഇല്ലാത്ത

ഒരു പുരുഷനെ കല്ല്യാണം കഴിക്കുവാന്‍ തയ്യാറാവുമോ??... ഇനി ജോലിയുള്ളവര്‍ തന്നെ അതെത്ര വലുതാണെങ്കില്‍ തന്നെ

ഏത്ര സ്ത്രീകള്‍ തന്നേക്കാള്‍ താണതും ശമ്പളം കുറവും ഉള്ള ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ തയ്യാറാവുമോ? ...

അതുപോലെ തന്നെയാണു ഒരു കുടുംബത്തില്‍ പട്ടിണി ഉണ്ടായാലും അതിന്‍റെ ഉത്തരവാദിത്വവും ഈ പറഞ്ഞ സ്ത്രീകള്‍

പുരുഷനല്ലേ കൊടുക്കൂ.... മറ്റൊന്നു വിവാഹ മോചനം ചെയ്യുന്ന അവസ്തയിലും ഈ സ്ത്രീകള്‍ പറയും സ്ത്രീക്കു ആ പുരുഷന്‍

ചെലവിനു കൊടുക്കാന്‍ ... ഈ കാര്യങ്ങള്‍ എല്ലാം അംഗീകരിക്കും പക്ഷേ നേരത്തെ പറഞ്ഞ പോലെ പ്രസംഗിക്കുകയും

ചെയ്യും ഇതിനൊക്കെ ആരോടു എന്താ പറയുക....

-----
ഇത്രയും പറഞ്ഞതല്ലാത്ത ഒരു കാര്യം ഈ കഴിഞ്ഞ്യിടക്കു സ്ത്രീകളുടെ വസ്ത്രധാരണത്തെകുറിച്ചും ഒരു

തര്‍ക്കം അഥവാ വാഗ്വാദം കാണുകയുണ്ടായി....അന്നു ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അംഗീകരിച്ചു

കൊണ്ടു വിദ്യാസമ്പന്നരായ ധാരാളം സ്ത്രീകള്‍ പറയുകയുണ്ടായി ഓരോരുത്തരുടേയും "കംഫര്‍ട്ടു" അനുസരിച്ചാണു

അവര്‍ ആ വസ്ത്രധാരണം നടത്തുന്നെ എന്നു.. ഇവരോടു ഞാന്‍ ഒന്നു ചോദിച്ചോട്ടെ ഇന്നു ഈ പറഞ്ഞ കൂട്ടത്തിലുള്ള

എത്ര സ്ത്രീകള്‍ "കംഫര്‍ട്ടു" നോക്കി മാത്രം വസ്ത്രം ധരിക്കുന്നവര്‍ ഉണ്ടു... പിന്നെ എങ്ങനെയാണു ഇറുങ്ങിയതും

വസ്ത്രത്തിന്‍റെ അളവു കുറഞ്ഞതുമായ വസ്ത്രങ്ങള്‍ മാത്രം കംഫര്‍ട്ടബിള്‍ ആവുന്നേ??... ഇതെല്ലാം

അറിയാമായിരുന്നിട്ടും ഈ പറഞ്ഞ ചേച്ചിമാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അന്നു കേട്ടിരുന്നവര്‍ ഒരാള്‍ പോലും ഇതുപോലെ

ചോദിച്ചില്ല അതുകൊണ്ടു മാത്രം ഇവിടെ ഇങ്ങനെ കുറിക്കുന്നു....

Tuesday, November 16, 2010

എന്നാണു ഇതിനൊക്കെ ഒരു മാറ്റം വരിക???

നമ്മുടെ കെ എസ് ആര്‍ ടി സി യില്‍ പാഞ്ചാലി എന്ന ഒരു പദ്ധതി ആണു എന്നു കേട്ടിട്ടുണ്ടു ഇപ്പോഴും അതു ഉണ്ടെന്നു തോന്നുന്നു... ഓരോ ബസിനും രണ്ടു ഡ്രൈവറും രണ്ടു കണ്ടക്ടറും പിന്നെ ഒരു  മെക്കാനിക്കും .... പക്ഷെ ഇത്രയൊക്കെയുണ്ടെങ്കിലും ഈ പറയുന്ന സാധനം ഒന്നു വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ ഇനി വേറെ ഒരാളെ കൂടി വയ്ക്കേണ്ടി വരും ... മെക്കാനിക്കു ഒക്കെ ഉണ്ടേലും ഏതേലും ഒരു ചെറിയ സ്വിറ്റ്ച്ചു പോയാലോ ഒരു സ്ക്രൂ ലൂസായി കിടന്നാലോ ഇവരാരും തിരിഞ്ഞു നോക്കില്ല... കട്ടപ്പുറത്തു കയറുന്നതു വരെ ഓടിക്കും പീന്നേയേ എന്തേലും ചെയ്യൂ... ചെയ്താലും അവസ്ഥ മറ്റൊന്നുമല്ല എന്താണോ തകരാറു അതുമാത്രം മാറ്റും അതല്ലാതെ ഒന്നുമില്ല... കഴിഞ്ഞ ദിവസം ഒരു വോള്‍വോ ബസില്‍ നിന്നും കേട്ടതു ഇങ്ങനെ " ഓ അതിന്‍റെ മൂന്നു സ്വിറ്റ്ച്ചു പോയി... ഇനി ഒരു ലൈറ്റ് കൂടി ഉണ്ടു അതു കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം "... ലക്ഷങ്ങള്‍ വിലയുള്ള ഈ ബസൊക്കെ നമ്മളെങ്ങനെയാണു സൂക്ഷിക്കുന്നേ... ഈ പറഞ്ഞ ജവഹര്‍ലാല്‍ നഗര വികസന പദ്ധതിയിലെ എ സി അല്ലാത്ത ബസും കഴിഞ്ഞ ദിവസം കണ്ടു അവസ്ഥ ഇതു തന്നെ.. അതിന്‍റെ ഒക്കെ മിററില്ല പൊടി പോലും തൂക്കാന്‍ ഈ പറഞ്ഞ ആര്‍ക്കും ഒരു നേരവും ഇല്ല... ഇങ്ങനെ ഒക്കെ ഒരു സാധനം കൊണ്ടു നടന്നാല്‍ എത്ര നാള്‍ ഉണ്ടാവും ... വോള്‍വോ ബസിന്‍റെ മാത്രം പരാധീനത അല്ലയിതു എന്തിനു മഴ പെയ്താല്‍ ചോരുന്ന ബസു വരെ ഉള്ള നാടാ അപ്പോള്‍ പിന്നെ ഇതൊക്കെ എത്ര നിസ്സാരം ഇല്ലേ??... ഈ അവസ്ഥക്കൊക്കെ ഒരു മാറ്റം വരേണ്ടേ??
 സര്‍ക്കാര്‍ വസ്തുക്കള്‍ എന്നു പറഞ്ഞാല്‍ പൊടിപിടിച്ച ഫയലുകള്‍ എന്നും പണ്ടെങ്ങോ പെയിന്‍റടിച്ച കെട്ടിടത്തിന്‍റേയും പിന്നെ ബസ്സുകളെ കുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചു പഴകി കഴിഞ്ഞാല്‍ നന്നായിട്ടു ശബ്ദം ഉണ്ടാക്കുന്നതും പൊടിപിടിച്ചതും എന്നും ഒക്കെയാണു മനസ്സിലേക്കു വരിക... അതൊക്കെ മാറേണ്ട കാലം എന്നേ അതിക്രമിച്ചു.. ഇനി എന്നാ ഇതു മാറുക....

Thursday, November 4, 2010

മലയാളികള്‍ കണ്ണീര്‍ സ്നേഹികളോ??....

 കണ്ണീര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒറ്റക്കാര്യമേ മലയാളികളുടെ മനസ്സിലേക്കു ഓടിവരൂ... 6 മണിമുതല്‍ കേരളത്തിലെ പ്രധാനചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന മെഗാ പരമ്പരകള്‍ .... മെഗാ പരമ്പരകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി റിയാലിറ്റി ഷോകള്‍ വന്നു എന്നിട്ടും തീര്‍ന്നില്ല കണ്ണുനീരിനോടുള്ള സ്നേഹം ഏതു റിയാലിറ്റി ഷോ എടുത്താലും ഹൈലൈറ്റു ചെയ്തു കാണിക്കുന്ന ഒരു ഒറ്റ പരിപാടിയേ ഉള്ളൂ... എലിമിനേഷന്‍ റൌണ്ടു... തമാശകാണിക്കാന്‍ വരുന്നവരാണേലും പാടാന്‍ വരുന്നവരാണേലും ആടാന്‍ വരുന്നവരാണേലും കരച്ചില്‍ തന്നെ ശരണം .... ചെറിയ കുഞുപിള്ളേര്‍ മുതല്‍ പ്രായമായവര്‍ വരെ കരച്ചില്‍ തന്നെ.... എന്നിട്ടു പറച്ചിലോ കൂട്ടുകാരെ പിരിയാനുള്ള വിഷമം ആണുപോലും ... ഹഹ ഈ പറഞ്ഞ ഫൈനലില്‍ എല്ലാവരും കൂടി പിരിയുമ്പോള്‍ ഈ പറഞ്ഞ ആരും കരഞ്ഞു കാണാറില്ല... പലപ്രാവശ്യം കരഞ്ഞു മടുത്തതു കൊണ്ടാണോ എന്നു അവരോടു തന്നെ ചോദിക്കണം .... പറഞ്ഞു പറഞ്ഞു പിള്ളേരെല്ലാം ഒരു വാക്കു പടിച്ചു ഒരുപക്ഷെ പേടിയോടെ ഓര്‍ക്കുന്ന ഒരേ ഒരു വാക്കു എലിമിനേഷന്‍ .... ഇനി ഇതു കൂടാതെ ഈ പറഞ്ഞ റിയാലിറ്റി ഷോകളുടെ പരമാവധി വിവാധം ഉണ്ടാക്കി ഒരോ കൊപ്രായം കാണിക്കുമ്പോള്‍ പ്രഭുദ്ധരായ മലയാളികളേ നിങ്ങളെല്ലാം മനസ്സിലാക്കണേ.....

Saturday, October 30, 2010

എന്തുകൊണ്ടു ഈ ഒരു ചെറിയകാര്യം ചെയ്തുകൂടാ....

ഇന്ത്യയെ കുറിച്ചു പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്കു വരുന്ന ഒരു കാര്യമേ ഉള്ളൂ നനാത്വത്തില്‍ ഏകത്വം ... ഇത്രയധികം വൈവിദ്യമുള്ള സംസ്കാരവും ഭാഷയും എല്ലാമുള്ള ഒരു രാജ്യം കുറവാണു.. അതു കൊണ്ടു തന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുമ്പോള്‍ ഈ ഭാഷ അത്യാവശ്യം പ്രശ്നം ശ്രിഷ്ടിക്കുന്നുണ്ടു... സംസാരിക്കുന്നതിനേക്കാളും ഒരു സ്ഥലത്തേക്കെത്താന്‍ ബസു കണ്ടുപിടിക്കാനാണു ഏറ്റവും ബുദ്ധിമുട്ടു... എന്തൊക്കെ പറഞ്ഞാലും ഈ യാത്ര ചെയ്യുന്നവര്‍ക്കു ആറിയാവുന്ന ഒരു പൊതു ഭാഷ ഇംഗ്ലീഷു തന്നെ ആണു... പക്ഷെ എവിടെയെല്ലാം ചെന്നാലും നമ്മുടെ ബസുകളിലെ ബോര്‍ഡിലെ ഭാഷ അതാതു സ്ഥലത്തെ ഭാഷ തന്നെ ആയിരിക്കും ... എന്തുകൊണ്ടു ഈ പറഞ്ഞ റിജിയണല്‍ ഭാഷയുടെ കൂടെ ഇംഗ്ലീഷിലെ ഒരു ബോര്‍ഡുകൂടി വച്ചുകൂടാ... കുറഞ്ഞതു നമ്മുടെ നഗരങ്ങളിലെ ബസുകളില്‍ എങ്കിലും .... ദിവസവും പാവം മറ്റുദേശക്കാരായ ഇന്ത്യാക്കാരുടെ ഉള്‍പ്പെടെ ബസു എങ്ങോട്ടാണു എന്നു ചോദിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടു കാണാറുള്ളതാണു... പക്ഷെ അവര്‍ ഈ പറഞ്ഞപോലെ സ്വദേശിയരുപോലും അല്ലാതെ ആവുമ്പോള്‍ ആര്‍ ശ്രദ്ധിക്കാന്‍ .... നമ്പര്‍ സമ്പ്രദായം കൊണ്ടു വരുന്നതായി കണ്ടു അതിലും എത്രയോ ഉപകാരപ്രദമാണു ഇതു ...

ഒരു ഓട്ടോയാത്രക്കാരനേ ഇങ്ങനെ ചൂഷണം ചെയ്യണമോ???

നമ്മുടെ നാട്ടിലെന്നല്ല എവിടെ ചെന്നാലും ഈ കൂട്ടരെ കുറിച്ചു ഒരുവിധപ്പെട്ട ആള്‍ക്കാര്‍ക്കു പരാതി മാത്രമേ പറയാനുള്ളു... ഈ കഴിഞ്ഞ ദിവസം പെട്രോളിനു ഒരു രൂപയുടെ അടുത്തു കൂട്ടി.. അടുത്ത ദിവസം കഴക്കൂട്ടത്തുനിന്നും ടെക്നോപാര്‍ക്കിലെ ആദ്യ കെട്ടിടത്തിലേക്കു യാത്ര ചെയ്തു... ദൂരം എതാണ്ടു ഒരു ഒന്നു ഒന്നര കിലോമീറ്ററിന്‍റെ അപ്പുറം പോകില്ല... ഈ കഴിഞ്ഞ പ്രാവശ്യം ഓട്ടോ ചാര്‍ജ്ജു കൂട്ടുന്നതിനു മുന്പു 15 രൂപയും കൂട്ടിയ ശേഷം 18 രൂപയും ആണു വാങ്ങിക്കൊണ്ടിരുന്നതു... ചിലര്‍ 20 രൂപയും വാങ്ങുമായിരുന്നു... ഒരു രൂപാ പെട്രോളിനു വില കൂടി എന്നും പറഞ്ഞു പെട്രോള്‍ പമ്പുകാരെ ചീത്തയും പറഞ്ഞു ചേട്ടന്‍ വാങ്ങിയതു 25 രൂപ.. ചുരുക്കം പറഞ്ഞാല്‍ ഒരു കൂട്ടും കൂട്ടി ഒരു തുക ഒപ്പിച്ചപ്പോള്‍ 7 രൂപ കൂടി... ഈ ഐ ടിക്കാരു ആയതു കൊണ്ടു ഒന്നും പറയില്ല എന്നതു കൊണ്ടാണെന്നു പറയരുതു.. എന്‍റെ നാട്ടിലേയും അവസ്ഥ ഇതു തന്നെ 25 രൂപ ഒരു രണ്ടു കിലോമീറ്ററിനടുത്തുവാങ്ങിയിരുന്ന അവര്‍ അവിടേയും കൂട്ടി ഒരു 5 രൂപ... ഇതിനൊക്കെ എവിടേയാ പോയി പരാതി പറയുക... ആരോടാ പരാതി പറയുക... ഓട്ടോ യാത്ര കുറക്കുക എന്നു ആരേലും പറഞ്ഞേക്കാം ... ഞാന്‍ ആകപ്പാടു ആഴ്ച്ചയില്‍ ഒന്നോരണ്ടോ തവണയേ കയറാറുള്ളൂ... പക്ഷേ ഈ ചൂഷണത്തിനെതിരേ പ്രതികരിക്കണ്ടേ??...
ഇതൊരിക്കലും ഈ പറഞ്ഞ കഴക്കൂട്ടത്തേയും എന്‍റെ നാട്ടിലേയും മാത്രമാണെന്നു വിശ്വസിക്കുന്നില്ല... മീറ്ററിട്ടു ഓടിക്കേണ്ട അവസ്ഥവന്നാല്‍ ഇതിന്‍റെ പകുതിയുടെ അടുത്തു മാത്രമേ ഒരു യാത്രക്കാരന്‍ കൊടുക്കേണ്ടിവരുകയുള്ളു.. അതിടാതെ ഒരു 5 രൂപാ കൂട്ടിവാങ്ങിച്ചാല്‍ ആരും ഒന്നും പറയില്ല പക്ഷേ ഇതു അല്പം കടന്ന കൈ അല്ലേ???... പ്രതികരിക്കാന്‍ ശേഷിയില്ലാത്ത നാട്ടുകാരില്ലാത്തത്രോം കാലം ഇവര്‍ ഇതൊക്കെ കാണിക്കും

Saturday, October 16, 2010

പെട്രോള്‍ വിലകൂടി - കൂട്ടേണ്ടപ്പോള്‍ കൂട്ടിയും കൂറക്കേണ്ടപ്പോള്‍ തകിടം മറിഞ്ഞും ...

   പാര്‍ട്ടിക്കാര്‍ ആരും ഇപ്പോള്‍ അപലപിക്കുന്നും ഇല്ല പ്രതികരിക്കുന്നും ഇല്ല എല്ലാം എണ്ണക്കമ്പനിക്കു വിട്ടു കൊടുത്തു ഒടുവില്‍ ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചു സര്‍ക്കാരും കയ്യൊഴിഞ്ഞപ്പോള്‍ ഇപ്പോ അനുഭവിക്കുന്നതു പാവം കഴുതയെന്നു
ഈ പാര്‍ട്ടിക്കാര്‍ വിളിക്കുന്ന ജനം തന്നെ.... പെട്രോള്‍ വില പുനര്‍ നിര്‍ണ്ണയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനിക്കു
വിട്ടുകൊടുത്തപ്പോള്‍ എല്ലാവരും അതിനെ എതിര്‍ത്തു തന്ത്രപൂര്‍വ്വം സര്‍ക്കാര്‍ പറഞ്ഞു ഹെയ് ഇതങ്ങനെ ഒന്നുമില്ല..
എല്ലാം സര്‍ക്കാറിന്‍റെ കീഴില്‍ തന്നെ എന്നും പറഞ്ഞു ... ആദ്യചാന്‍സില്‍ വിലകുറക്കേണ്ടതായിരുന്നു.. അതായതു
ഇങ്ങനെ ഒരു അധികാരം എണ്ണക്കമ്പനിക്കു കൊടുത്തതിനു ശേഷം അന്താരാഷ്ട്രതലത്തില്‍ എണ്ണയുടെ വിലകുറഞ്ഞു അന്നു കമ്പനി അതു സ്ഥിരമായി നില്‍ക്കുമോ എന്നു നോക്കട്ടെ എന്നൊക്കെ പറഞ്ഞു മലക്കം മറിഞ്ഞപ്പോള്‍ ഈ പറഞ്ഞ സര്‍ക്കാരും മിണ്ടിയില്ല... വെറുതെ നിന്നു കളി കണ്ടു... അതിനു ശേഷം വിലകൂടിയപ്പോള്‍ എണ്ണക്കമ്പനിക്കാര്‍ തനിക്കൊണം കാണിച്ചു അവര്‍ തന്ത്രപൂര്‍വ്വം വിലകൂട്ടി... അങ്ങനെ രണ്ടുവട്ടമായി അവര്‍ ഒരു രൂപക്കടുത്തു കൂട്ടി... ദാ ഇപ്പോള്‍ വീണ്ടും കൂട്ടി ഒരു 72 പൈസ കൂടി... അതെ ചെറുതായുള്ള വില വര്‍ദ്ധന ആയതു കാരണം ആരും അറിഞ്ഞില്ല... എന്തായാലും ഒരു ഹര്‍ത്താല്‍ ലാഭം കിട്ടി.. ഇവിടെ ഒരു ചോദ്യമേ ഉള്ളൂ കൂറക്കേണ്ടപ്പോള്‍ കുറക്കാതിരുന്ന ഇവര്‍ കൂട്ടേണ്ടപ്പോള്‍ എന്തിനിത്ര ധൃതികാണിക്കുന്നു.. പിന്നെ ഞങ്ങള്‍ ജനങ്ങള്‍ എന്ന കഴുതകള്‍ തിരഞ്ഞെടുത്ത സര്‍ക്കാരേ നിങ്ങള്‍ കുറക്കേണ്ട സമയത്തു കുറക്കാതിരുന്ന കമ്പനിയെ ന്യായീകരിച്ചവരല്ലേ, ഈ കൂട്ടുന്നതൊക്കെ നിങ്ങളറിയുന്നില്ല എന്നു നാളെ പറയില്ലല്ലോല്ലേ??...

ജനത്തെ ദ്രോഹിക്കുന്ന കെ എസ് ആര്‍ ടി സി യുടേ ഫെയര്‍ സ്റ്റേജു നയം ....

കെ എസ് ആര്‍ ടി സി കേള്‍ക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം ... സര്‍ക്കാര്‍ സ്ഥാപനം എന്നു വച്ചാല്‍
ലാഭേശ്ചകണക്കാക്കതെ ജനങ്ങളെ സേവിക്കുന്നതു എന്നു ഒരു ധാരണ എല്ലാ ജനങ്ങള്‍ക്കും ഉണ്ടു.... ജനങ്ങളെ
സേവിക്കുക എന്നു പറയുമ്പോള്‍ സര്‍ക്കാറിന്‍റെ ചിലവില്‍ ജനങ്ങളുടെ യാത്ര നിറവേറ്റണം എന്നു ഒരു കേരളീയനും
പറയുന്നില്ല... സാമാന്യം നല്ല വിധത്തില്‍ തന്നെ ചാര്‍ജ്ജു വാങ്ങിയിട്ടാണു പ്രവര്‍ത്തിക്കുന്നതും ... പെട്രോള്‍
വിലകൂട്ടിയപ്പോള്‍ സ്വകാര്യ ബസുടമകളേക്കാളും മുന്‍പേ ചാര്‍ജ്ജു കൂട്ടണമെന്നു പറഞ്ഞതും ഇക്കൂട്ടര്‍ തന്നെ
ആണല്ലോ??... ഇനി അതും ഇരിക്കട്ടെ ജനത്തെ ദ്രോഹിക്കുന്ന ഈ ഫെയര്‍ സ്റ്റേജു ഇവര്‍ക്കൊന്നു പുനര്‍ആലോചിച്ചു കൂടേ??... ഒരു കിലോമീറ്റര്‍ പോകാന്‍ ഒരു ഫെയര്‍സ്റ്റേജും അനുവധിക്കേണ്ട... ഒരു പത്തു കിലോമീറ്ററിനുള്ളില്‍ ഒരെണ്ണം ... അതും ഇല്ല... എവിടുത്തെ എന്നല്ലേ?? ഒരുപാടു ഇടത്തെ അറിയാനായി കേരളം മുഴുവന്‍ സഞ്ചരിച്ചിട്ടൊന്നും ഇല്ല... എന്നാലും സ്ഥിരം സഞ്ചരിക്കുന്ന രണ്ടിടത്തെ കാര്യം പറയാം ...
ഒന്നു എറണാകുളം ചേര്‍ത്തല മറ്റോന്നു തിരുവനന്തപുരം ആറ്റിങ്ങല്‍ ... ചേര്‍ത്തലയില്‍ നിന്നും ഏറണാകുളത്തേക്കു എന്‍റെ ഒരു അറിവനുസരിച്ചു 30 കിലോമീറ്ററുണ്ടു.. ചെറിയ സ്റ്റേഷനായിട്ടു പറയാന്‍ കുത്തിയതോടു ഈ റൂട്ടിന്‍റെ ഏതാണ്ടു മധ്യഭാഗത്താണു.. ഇതുപോലെ തന്നെയാണു തിരുവനന്തപുരം ആറ്റിങ്ങല്‍ റൂട്ടും ... ഏതാണ്ടു 30 കിലോമീറ്ററിനടുത്തുവരും ... ഈ റൂട്ടിന്‍റേയും മധ്യത്തിലായിട്ടുള്ള ഒരു സ്റ്റേഷന്‍ ആണു കണിയാപുരം ... ഇനി ഈ റൂട്ടില്‍ നമ്മള്‍ ഒരു സൂപ്പര്‍ ഫസ്റ്റേല്‍ കയറി എന്നു വിചാരിക്കുക.. എവിടെ ഇറങ്ങണമെങ്കിലും ഈ റൂട്ടിന്‍റെ മുഴുവന്‍ തുകയും നല്‍കണം അതായതു ഇടക്കു ഫെയര്‍സ്റ്റേജു എന്നതു ഒന്നില്ല... എറണാകുളത്തുനിന്നും ചേര്‍ത്തലക്കു പോകുന്നവന്‍ അരൂര്‍ ഇറങ്ങിയാലും എരമല്ലൂര്‍ ഇറങ്ങിയാലും തുറവൂര്‍ ഇറങ്ങിയാലും എല്ലാം 22+ കൊടുക്കണം (കൃത്യം ഓര്‍മ്മയില്ല).. അതുപോലെതന്നെയാണു
തിരുവനന്തപുരത്തുനിന്നും കയറുന്ന ഒരാള്‍ ശ്രീകാര്യത്തിറങ്ങിയാലും കാര്യവട്ടത്തിറങ്ങിയാലും കഴക്കൂട്ടത്തിറങ്ങിയാലും കണിയാപുരത്തിറങ്ങിയാലും 22 രൂപ (കൃത്യം ഓര്‍മ്മയില്ല) കൊടുക്കണം ​...
അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം എന്തിനാ ഇവിടെ ഒക്കെ ഇറങ്ങാനുള്ളവര്‍ സൂപ്പര്‍ ഫാസ്റ്റേല്‍ തന്നെ കയറുന്നതു... ഒന്നു രാത്രി 10 കഴിഞ്ഞാല്‍ പിന്നെ ഈ സൂപ്പറേ കിട്ടൂ.. രണ്ടു ഈ പറഞ്ഞ സ്റ്റോപ്പിലെക്കെ നിറുത്തുമെങ്കില്‍ അവനവന്‍റെ സമയത്തിനു വിലയുണ്ടെങ്കില്‍ അതില്‍ കയറിക്കൂടേ... പാവപ്പെട്ടവന്‍ പണിയും കഴിഞ്ഞു അല്പം വൈകിപ്പോയാല്‍ വേറേ എന്താ ചെയ്ക??... അപ്പോള്‍ വീണ്ടും ചോദിച്ചേക്കാം അങ്ങനെ ആണേല്‍ നിങ്ങള്‍ ആ തുകയും കൊടുക്കണം ... ഇവിടെയാണു പ്രസക്തമായ ചോദ്യം സൂപ്പറില്‍ മിനിമം തുക എത്രയാണു 22 ആണോ?? അല്ലെങ്കില്‍ ഇതിലും കുറഞ്ഞ തുക മുടക്കി സൂപ്പറില്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ടോ??... സൂപ്പറിലെ മിനിമം തുക 10 ആനെന്നു തോന്നുന്നു... ഏറ്റുമാനൂര്‍ നിന്നും കോട്ടയത്തേക്കു ഈ പറഞ്ഞ 10 ആകുകയുള്ളു... ചാത്തന്നൂര്‍ നിന്നും ആറ്റിങ്ങലേക്കു കയറിയാലും ഈ പറഞ്ഞ 10 - 12 ഓ ആവുകയുള്ളൂ... ഈ പറഞ്ഞ കോട്ടയം ഏറ്റുമാനൂര്‍ റൂട്ടിലും ചാത്തന്നൂര്‍ ആറ്റിങ്ങല്‍ റൂട്ടിലും ഫെയര്‍സ്റ്റേജു അനുവധിക്കാമെങ്കില്‍ അതേ നാട്ടിലെ മറ്റു ജനങ്ങളോടു എന്തിനു ഇവരീ ഇരട്ടത്താപ്പു കാണിക്കുന്നു... അപ്പോള്‍ തീര്‍ച്ചയായും ചോദിക്കേണ്ടതു ഒന്നേ ഉള്ളൂ ഈ സര്‍ക്കാര്‍ സ്ഥാപനം ​ജനത്തെ സേവിക്കാനോ അതോ ദ്രോഹിക്കാനോ??...

Sunday, October 10, 2010

പുരോഗതിക്കുവേണ്ടി കൊതിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയിവേയ്സ്...

ഇന്ത്യന്‍ റെയില്‍വെ ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായിട്ടു പതിറ്റാണ്ടുകളായി ... പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു പുരോഗതിയിലേക്കു കുതിക്കേണ്ട ഒരു മേഖല ഇന്നും ഇഴഞ്ഞു നീങ്ങുകയല്ലേ ശരിക്കും ചെയ്യുന്നതു.... ഒരു വലിയ ശൃഖല കുറേനാളുകളായിട്ടു ഉണ്ടായിട്ടുകൂടി എന്തു കൊണ്ടു ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളതു ചിന്തിക്കേണ്ടതു തന്നെയാണു... തീര്‍ച്ചയായും സാധാരണക്കാര്‍ക്കു എത്തിപ്പെടാവുന്ന ഒരു യാത്രാമാര്‍ഗ്ഗമായി ഇന്ത്യന്‍ റെയില്‍വേ ക്ഷേമപദ്ധതികള്‍ പലതും കൊണ്ടു വന്നു.... യാത്രായിനത്തില്‍ പലവിധത്തിലായി ഒട്ടനവധി ഇളവുകള്‍ കൊണ്ടു വന്നു... പക്ഷെ അതു മാത്രം മതിയോ??.... ഇന്നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുവാനും ദീര്‍ഘവീക്ഷണത്തോടുകണ്ടു അതു പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാവണം .... എല്ലാപ്രശ്നങ്ങളും ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ഒന്നും പരിഹരിക്കുവാന്‍
കഴിയില്ല.... പക്ഷേ പ്രശ്നപരിഹാരത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാത്തതിലും മഠയത്തരം വേറേ ഉണ്ടോ??... സ്ഥിരം യാത്രചെയ്യുന്നവര്‍ക്കു മിതമായ നിരക്കില്‍ സീസണ്‍ ടിക്കറ്റും പാവപ്പെട്ടവര്‍ക്കു രോഗികള്‍ക്കും അത്യാവശ്യം മിതമായനിരക്കില്‍ യാത്രചെയ്യാന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതു കൊണ്ടുതന്നെ വീണ്ടും ടിക്കറ്റു ചാര്‍ജ്ജു കുറക്കേണ്ടതില്ലല്ലോ?? തന്നെയുമല്ല ഇന്നത്തെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു ഉണ്ടായിരുന്ന നിരക്കിലേക്കു ഉയര്‍ത്താവുന്നതുമാണു... ഇങ്ങനെ കിട്ടുന്ന തുക കൊണ്ടു പുതിയ പദ്ധതികള്‍ക്കും സുരക്ഷക്കുമെല്ലാം
ഫണ്ടു കണ്ടെത്താവുന്നതേ ഉള്ളൂ... യാത്രാക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തികയും സമയനിഷ്ഠയും ഒപ്പം മെച്ചപ്പെട്ട യാത്രയും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ദീര്‍ഘദൂരയാത്രകള്‍ക്കു കൂടുതല്‍ യാത്രാക്കാരെ ആകര്‍ഷിക്കാന്‍ കഴിയുകയും അതുവഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും ...
നമ്മള്‍ ഇന്നു ചെയ്യുന്നതു ഒരു പരിധിവരെ ഉള്ളതില്‍ തന്നെ ഒതുങ്ങിക്കൂടുവാന്‍ ശ്രമിക്കുകയാണു ചെയ്യുന്നതു... പേരിനു കുറച്ചു പുരോഗമനവും കൊണ്ടുവരും ... പിന്നെ ഇതു കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കു തങ്ങള്‍ ഇത്രയിത്ര പദ്ധതികള്‍ കൊണ്ടുവന്നു എന്നു പറയുന്നതിനേക്കാളും താല്പര്യം ഇപ്പോഴുള്ള യാത്രാകൂലി ഒരു രൂപ കുറച്ചു എന്നു
പറയുവാനാണു... ഒരു പക്ഷേ അതുമാത്രമേ കുറച്ചധികം വോട്ടുകിട്ടുവാന്‍ സഹായിക്കൂ എന്ന ധാരണ ഉള്ളതുകൊണ്ടാണോ എന്നറിയില്ല... ഇന്നു ഒരുപക്ഷേ ഈ പറഞ്ഞ സാധാരണക്കാര്‍ ട്രയിനിന്‍റെ പരിമിതിമുലം ചുരുക്കം ചിലയാത്രകള്‍ക്കു ട്രയിനും കൂടുതലും മറ്റു യാത്രാമാര്‍ഗ്ഗങ്ങളുമായിരിക്കും ഉപയോഗിക്കുക.. അതുകൊണ്ടുതന്നെ കുറച്ചു നിരക്കു കൂടിയാലും കൂടുതല്‍ യാത്രകള്‍ക്കു ട്രയിനിനെ ആശ്രയിക്കാന്‍ പറ്റുകയാണെങ്കില്‍ അതു തന്നെയായിരിക്കും ലാഭകരം ...
ഏറ്റവും അത്യാവശ്യം വരുത്തേണ്ട ഒരുമാറ്റങ്ങളില്‍ ഒന്നാണു ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കിലേക്കു തന്നെ തള്ളുന്ന അവസ്ഥ... പല രോഗങ്ങളും പകരുന്നതു ഈ പറഞ്ഞ വിസര്‍ജ്ജ്യങ്ങളില്‍ നിന്നായതുകൊണ്ടും നമ്മുടെ ട്രയില്‍ പാതകള്‍ക്കരുകില്‍ തന്നെ ഈ പറഞ്ഞ ജനങ്ങള്‍ ഒക്കെ താമസിക്കുന്നതുകൊണ്ടും ഇതൊക്കെ പണ്ടേ മാറ്റേണ്ടിയിരിക്കുന്നു.. ഇത്രയും നേരം പരിമിതികള്‍ പരിമിതികള്‍ എന്നു പറഞ്ഞു എനിക്കു തോന്നിയ ചില പരിമിതികള്‍
അഥവാ മാറ്റം വരുത്തേണ്ട ചിലകാര്യങ്ങള്‍ താഴെപ്പറയുന്നവാണു...

1) സമയനിഷ്ടതന്നെയാണു ആദ്യം വരുത്തേണ്ടതു.. ഉടനേ ഇല്ലെങ്കിലും ഒരു സമയപരിധി മുന്‍പില്‍ കണ്ടുകൊണ്ടു വേണ്ടതു ചെയ്യാന്‍ തയ്യാറാവണം ....

2) പാസ്സഞ്ചര്‍ ട്രയിനിലെ തിരക്കുകള്‍ കാലാകാലങ്ങളില്‍ പരിശോധിച്ചു കൂടുതല്‍ ബോഗികള്‍ ഇടാന്‍ തയ്യാറാവണം ....

3) കൂടുതയാത്രക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ ട്രയിനുകള്‍ അനുവധിക്കണം ...

4) അതുപോലെ തന്നെ ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കുകളില്‍ തന്നെ തള്ളാതെ സംസ്കരിക്കാന്‍ നടപടി സ്വീകരിക്കുക...

5) അതുപോലെ തന്നെയാണു യാത്രാക്കാരുടെ എണ്ണം കൂടുതല്‍ ഉള്ള സ്റ്റേഷനുകളില്‍ ട്രയിന്‍ നിറുത്തുവാനുള്ള നടപടികള്‍ ഉണ്ടാവണം ...

6) ഇഴഞ്ഞു നീങ്ങുന്ന പാതയിരട്ടിപ്പിക്കലുകള്‍ ...

7) എല്ലാലെവല്‍ ക്രോസ്സുകളിലും ഇല്ലെങ്കിലും അത്യാവശ്യമുള്ള ലെവല്‍ ക്രോസ്സുകളിലെങ്കിലും കാവലിനു ആളെ ഏര്‍പ്പെടുത്തുക....

ഒരുപക്ഷേ നമ്മുടെ റെയില്‍വേയില്‍ ദീര്‍ഘവീക്ഷണം ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ഇതൊക്കെ സംഭവിച്ചേനേ...

കുറഞ്ഞതു നമ്മുടെ ഇപ്പോഴുള്ള ഉദ്യോഗസ്തരെങ്കിലും ദീര്‍ഘവീക്ഷണമുള്ളവരാകണം ... ഇതൊക്കെ ഇവിടെ എഴുതിയതു കൊണ്ടു ഒരു കാര്യവുമില്ല എന്നറിയാം എന്നാലും ഇതില്‍ ചിലതെങ്കിലും ഒന്നു നടന്നുകിട്ടിയിരുന്നെങ്കില്‍ വെറുതേ ഒന്നാശിച്ചുപോവുകയാണു......

Saturday, October 9, 2010

വീണ്ടും ഒരു ഇലക്ഷന്‍ കൂടി, നിങ്ങളുടെ വോട്ടാര്‍ക്കു??...

പരസ്പരം പഴിചാരിയും പരസ്പരം കൂട്ടുചേര്‍ന്നും പലയിടത്തും പലവിധത്തിലെ ജനങ്ങളെ മണ്ടന്മാരാക്കി കൊണ്ടുള്ള ഒരു ഇലക്ഷന്‍ കൂടി വന്നു ചേര്‍ന്നു.... മറ്റുള്ള ഇലക്ഷനില്‍ നിന്നും വ്യത്യസ്തമായി ഒരു പാര്‍ട്ടിപരിഗണനയേക്കാള്‍ വ്യക്തിപരിഗണനയ്കു മുന്‍ഗണന ഉള്ള ഒരു തിരഞ്ഞെടുപ്പായിട്ടു കൂടി കുറേ കാലുവാരലും മലക്കം മറിച്ചിലും എല്ലാഅം കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്ന ഒന്നേ ഉള്ളൂ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന നല്ല ഒരു ശതമാനം ആളുകളൂടേയും ഉദ്ദേശം സ്വന്തം കാര്യം സിന്താബാദ് എന്നുള്ളതു തന്നെ... രാഷ്ട്രീയപാര്‍ട്ടികളെ എല്ലാവരേയും തള്ളിപ്പറഞ്ഞു അവര്‍ക്കു ചെയ്യാന്‍ കഴിയാത്തതു തനിക്കു ചെയ്യാന്‍ പറ്റും എന്നും പറഞ്ഞു അങ്കം തുടങ്ങിയ ആള്‍ രാഷ്ട്രീയക്കാരുടെ കളികളില്‍ അകപ്പെട്ടു പാര്‍ട്ടിചായ്‌വൊക്കെ വരുന്നതു കാണുമ്പോള്‍ നമിച്ചുപോകുകയേ നിവൃത്തിയുള്ളു... ഇനി ശരിക്കുള്ള ഇലക്ഷന്‍ പ്രചരണത്തിലേക്കു വരാം .... ഇത്രയും നാള്‍ ഉള്ള ജീവിതത്തില്‍ കണ്ടാല്‍ ചിരിച്ചുപോലും കാണിക്കാത്ത ആള്‍ വളരെ കാര്യത്തോടു കൂടി ഓരോകാര്യവും തിരക്കുന്നതു കാണുമ്പോഴും പിന്നെ വീട്ടിലുള്ള ഓരോരുത്തരേയും എടുത്തെടുത്തു ചോദിക്കുമ്പോഴും ലക്ഷ്യം ഒന്നുമാത്രം വോട്ടു... സ്ഥിരം സിനിമകളില്‍ കാണാറുള്ളതുപോലെ കുട്ടികളെ ഒക്കെ കൊഞ്ചിക്കുകയും വിശദമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ഈ പറഞ്ഞ നാട്ടുകാര്‍ക്കും ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയും എന്നറിഞ്ഞിട്ടു കൂടിയുള്ള ഇവരുടെ പ്രകടനം കാണുമ്പോള്‍ റിയാലിറ്റി ഷോകളില്‍ മാര്‍ക്കിടുന്നപോലെ സമ്മദിദായകരും മാര്‍ക്കിടുകയല്ലേ രക്ഷയുള്ളു.. 50% സംവരണമൊക്കെ വന്നതിനു ശേഷം മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയം ഉള്ളവര്‍ കുറവായതു കൊണ്ടു തന്നെ ഇവരുടെ ഈ പ്രകടനം കണ്ടു മാര്‍ക്കിടാന്‍ പലപ്പോഴും തയ്യാറാവുകയേ മാര്‍ഗ്ഗമുള്ളൂ... ഇനി വോട്ടൊക്കെ നേടി ജയിച്ചു കഴിഞ്ഞാല്‍ പിന്നെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിയുള്ളവരും ഉണ്ടു അവരുടെ നോട്ടത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കു വോട്ടുചെയ്തവര്‍ മാത്രമേ ഉണ്ടാവൂ... എന്തായാലും കക്ഷി മത രാഷ്ടീയ ഭേദമില്ലാതെ എല്ലാ കേരളീയര്‍ക്കും പുരോഗമന ചിന്താഗതികാരായ കുറേ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു..... എല്ലാവര്‍ക്കും തിരഞ്ഞെടുപ്പാശംസകള്‍ .................

Saturday, September 25, 2010

'Common'wealth Private'wealth' ആയതിന്‍റെ നാണക്കേടു.....

ഒരോ ഇന്ത്യാക്കാരനും ഇന്ത്യയെ ഓര്‍ത്തു എത്രയേറെ അഭിമാനിക്കുന്നു... ഒരോ ദിവസവും പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യയെ ഓര്‍ത്തു മറ്റുരാജ്യക്കാര്‍ അസൂയപ്പെടുമ്പോള്‍ നമ്മളുടെ മാനം നമ്മള്‍ തന്നെ കപ്പലു കയറ്റുന്ന പരിപാടിയാ നമ്മുടെ വേണ്ടപ്പെട്ടവര്‍ കാണിക്കുന്നേ.... എല്ലാവരും കോമണ്‍വെല്‍ത്തും ഒളിമ്പിക്സും ഒക്കെ ഒരു അഭിമാന പ്രശ്നമായി ഏറ്റെടുത്തു നടത്തപ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ അതും കാശുപിടുങ്ങാനുള്ള ഒരു അവസരമായി കണ്ടു കയ്യിട്ടുവാരുന്നതു കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍ തൊലി ഉരിഞ്ഞുപോകുന്നു എന്നു പറയുന്നതാവും സത്യം ... കോടികള്‍ മുടക്കി ഉണ്ടാക്കിയ പാലം വെറും ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ നമ്മള്‍ ഇന്ത്യാക്കാര്‍ക്കു നഷ്ടമായതു നമ്മുടെ അഭിമാനമാണു.... പാലത്തിനു പിറകേ സ്റ്റേഡിയത്തിലെ തകര്‍ച്ചയും ഉണ്ടായി എത്ര ചെറിയ തകരാറാണു എങ്കിലും അതും നമ്മള്‍ക്കു തന്നെയല്ലേ നാണക്കേടുണ്ടാക്കിയേ... ഈ തകര്‍ച്ചയുടെ ഒക്കെ പേരില്‍ ആരെങ്കിലും സുരക്ഷ ഒരു പ്രശ്നമായിപ്പറഞ്ഞാല്‍ ആരേയാണു നമ്മള്‍ പഴിചാരുക .... ഒരു വഴിപാടുപോലെ ഇതൊക്കെ നിര്‍മ്മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു എന്തുകാര്യമാണു ഉള്ളതു.. തീര്‍ച്ചയായും ഇതെല്ലാം നോക്കി പുരോഗതിയും മറ്റും നോക്കാന്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ല എന്നു പറഞ്ഞാല്‍ അതിലെന്തു ഔചിത്യമാണു ഉള്ളതു... ഓരോ ഘട്ടത്തിലും പുരോഗതി കണ്ടു വിലയിരുത്തി പിഴവുകള്‍ ഒന്നുമില്ല എന്നു ഉത്തരവാദപ്പെടുത്താന്‍ ആരുമില്ലേ??... പലപ്രാവശ്യം അഴിമതി ആരോപണം ഉണ്ടായിട്ടും ആരും അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ എത്ര ഇന്ത്യാക്കാര്‍ വിശ്വസിക്കും ??... എല്ലാം സംഭവിച്ചു കഴിഞ്ഞു ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തതുകൊണ്ടു എന്താണു കാര്യം ??.... പിന്നെ പണിത പാലം സാധാരണക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണു അതുകൊണ്ടു പങ്കെടുക്കാന്‍ വന്നവര്‍ പേടിക്കേണ്ട എന്ന വിധത്തിലുള്ള വര്‍ത്താനം ചിലര്‍ പറഞ്ഞതായി കേട്ടു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ നാം ഒരോരുത്തരും എന്താ പറയുക... സാധാരണക്കാരന്‍റെ ജീവിതത്തിനു ഇവിടെ ഒരു വിലയും ഇല്ലേ??.....

Sunday, September 19, 2010

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...
ലോകത്തിലൊരിടത്തും ഒരു ദുരന്തവും ഉണ്ടാവുന്നില്ല എന്നു അവകാശപ്പെടാന്‍ ആര്‍ക്കും കഴിയുകില്ല പക്ഷെ ഒരേ

തരത്തിലുള്ള.... ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പതിവു പല്ലവി തന്നെ നടത്തുന്നതു

നമ്മുടെ നാട്ടില്‍ മാത്രമല്ലേ??.... നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളില്‍ ചിലതാണു ബോട്ടു

ദുരന്തവും മദ്യ ദുരന്തവും , വാഹന അപകടങ്ങളും പിന്നെ ലെവല്‍ ക്രോസുകളിലെ അപകടവും എല്ലാം ...

ദുരന്തമുണ്ടായി അടുത്ത കുറേ ദിവസങ്ങളില്‍ നമ്മുടെ നാട്ടിലെ പ്രധാന്‍ ചര്‍ച്ചാവിഷയം ഈ ദുരന്തമായിരിക്കും

... ആ ദുരന്തം ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു, ബോട്ടിന്‍റേയും മറ്റും

സുരക്ഷാകാലാവധി കഴിഞ്ഞതായിരുന്നു മുന്‍കരുതലുകള്‍ പലതും അവഗണിച്ചു അങ്ങനെ നീണ്ടു പോകുന്ന ഒരോ

പരിഹാരങ്ങളും മറ്റും ... പിന്നെ പതിവു പല്ലവിപോലെ അതിനെ രാഷ്ട്രീയവത്കരിക്കാന്‍ പറ്റുമെങ്കില്‍ അതിനെ രാഷ്ട്രീയ

വത്കരിച്ചു പരസ്പരം പഴിചാരുക... പിന്നെ പതിവുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറേ വഴിതടയല്‍

സമരങ്ങള്‍ തല്ലിപ്പൊളിക്കലുകള്‍ ഇത്രയും ആവുമ്പോഴേക്കും ജനം മടുക്കും ... പിന്നെ കുറേ അന്വേഷണക്കമ്മീഷനേയും

വച്ചു പ്രശ്നം ശുഭപര്യവസായി അവസാനിപ്പിക്കും ... പലപ്പോഴും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ പതിവുപോലെ

പ്രവര്‍ത്തികള്‍ തുടരുകയും ചെയ്യും .... ബോട്ടു ദുരന്തമുണ്ടാവുമ്പോള്‍ മിക്കവാറും കേള്‍ക്കാറുള്ളതാണു

സുരക്ഷാകാലാവധി കഴിഞ്ഞ ബോട്ടായിരുന്നു ദുരന്തത്തില്‍ പെട്ടതു എന്നു.. ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു ബോട്ടില്‍

സഞ്ചരിച്ചു അതില്‍ എഴുതിവച്ചിരുന്നതു സത്യമാണോ എന്നറിയില്ല അതിന്‍റെ സുരക്ഷാ കാലാവധി 2009 ല്‍

കഴിഞ്ഞതാണു... പിന്നെ ടിപ്പറുകളുടെ വേഗതയെ പറ്റിയും സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ പറ്റിയും കള്ളിന്‍റെ

ലഭ്യതയെ പറ്റിയും ലെവല്‍ ക്രോസ്സിന്‍റെ പരിമിതിയെ പറ്റിയും ബോട്ടിലെ ലൈഫ് ജാക്കറ്റുകളുടെ ലഭ്യതയെ പറ്റിയും ഒക്കെ

തല്ക്കാലം നമ്മള്‍ മറക്കും അടുത്ത ദുരന്തം ഉണ്ടാവുന്നവരെ ... ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത കുറച്ചു

ദിവസങ്ങളില്‍ പതിവുപോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഘോര ഘോരം വാതോരാതെ പ്രസ്താവനകളും

അന്വേഷണങ്ങളും നടത്തും ...

Friday, September 10, 2010

ഒരു മദ്യ ദുരന്തം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ .....

വീണ്ടും ഒരിക്കല്‍ കൂടി നമ്മുടെ നാട്ടില്‍ വിഷ മദ്യ ദുരന്തം ഉണ്ടായി എന്നു ലജ്ജയോടെ നമ്മുക്കു പറയാം ... അങ്ങനെ

അല്ലാതെ പറഞ്ഞാലും തെറ്റിദ്ധരിക്കേണ്ട ഏറ്റവും കൂടുതല്‍ വരുമാനം മദ്യത്തില്‍ നിന്നാവുമ്പോള്‍ പിന്നെ മദ്യ ദുരന്തം

ഒക്കെ സ്വാഭാവികം ... നമ്മുടെ നാട്ടില്‍ ധാരാളം കള്ളു ഷാപ്പുകള്‍ ഉണ്ടു പക്ഷെ ഇവിടെ എല്ലായിടത്തും വിതരണം

ചെയ്യുവാനാവശ്യമായ കള്ളു ഇവിടെ ചെത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു ഏതൊരാള്‍ക്കും പറയാന്‍ രണ്ടു വട്ടം

ആലോചിക്കണം എന്നു എനിക്കു തോന്നുന്നില്ല... അതുപ്പൊലെ തന്നെ ഓണത്തിനു ക്രിസ്തുമസിനും ന്യൂഇയറിനും പിന്നെ

ഉത്സവത്തിനും പെരുന്നാളിനും ഒക്കെ ഈ പറഞ്ഞ കള്ളു ഷാപ്പില്‍ നിന്നും "കലക്ക് " എന്നറിയപ്പെടുന്ന കള്ളല്ലാതെ

ശുദ്ധമായ കള്ളു കിട്ടില്ല എന്നു കൊച്ചു കുട്ടികള്‍ പോലും പറയും .... പക്ഷെ ഈ പറഞ്ഞ കാര്യം അറിയാമായിട്ടും

ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിലെ കുറെ ആള്‍ക്കാരുണ്ടു ... ആരാണു എന്നു എന്നൊന്നും ഞാന്‍

പറയാതെ എല്ലാവര്‍ക്കും അറിയാം ...
പക്ഷെ സ്ഥിരം ക്വോട്ടയും വാങ്ങിച്ചു അവര്‍ ഇതൊന്നും കണ്ട മട്ടുകാണിക്കില്ല... സത്യസന്ധമായി എല്ലാ

വാറ്റുകാരേയും വ്യാജന്മാരേയും മറ്റും വെള്ളം കുടിപ്പിച്ച നമ്മുടേ ഋഷിരാജ് സിങ്ങിനെ പോലെ ഉള്ളവരെ ഇവിടെ നിന്നും

കെട്ടുകെട്ടിച്ചതു നമ്മുടെ എല്ലാപാര്‍ട്ടിക്കാരും ചേര്‍ന്നല്ലേ... മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആയതു കൊണ്ടു

സത്യം അറിയില്ല... എന്നാലും ഈ മദ്യദുരന്തം ഉണ്ടാവുന്നതിനു മുന്‍പു തന്നെ വിജിലന്‍സു വ്യാജമദ്യത്തെ കുറിച്ചു

മുന്നറിയിപ്പു കൊടുത്തതായി കണ്ടു... ഇതു കണ്ടില്ല എന്നു പറയുന്ന നമ്മുടെ ജനപ്രതിനിധിയായ മന്ത്രിയോടു നമ്മള്‍

എന്താ ചോദിക്കുക??...
"സാറിനു അല്ലേല്‍ പിന്നെ ഈ റിപ്പോര്‍ട്ടു ആര്‍ക്കാ അവര്‍ വിജിലന്‍സുകാര്‍ സമര്‍പ്പിച്ചതെന്നോ??"...
"അതോ സാറിനു ഇതൊന്നും നോക്കാന്‍ തീരെ സമയമില്ലേ സാറേ എന്നോ??"
എന്തു ചോദിച്ചാലും ഇതു രാഷ്ടീയാട്ടിമറി ആണു എന്നും പകപോക്കലാണു എന്നും അല്ലാതെ സാറിനെന്താ പറയാന്‍

കഴിയുക??...
ഇനിയൊരു ചോദ്യം കൂടി തെറ്റാണെങ്കില്‍ എന്നോടു ക്ഷമിക്കുക....
വ്യാജകള്ളു ദുരന്തത്തില്‍ മരിച്ചവര്‍ക്കു 5 ലക്ഷം രൂപയും കണ്ണു പോയവര്‍ക്കു 4 ലക്ഷം രൂപയും കൊടുക്കും എന്നു

കണ്ടു... " മദ്യം വിഷമാണു അതു ആരോഗ്യത്തിനു ഹാനികരമാണു " എന്ന വാക്യം കണ്ടിട്ടും കുടിക്കാന്‍ പോയവര്‍ക്കാണു

ഈ നഷ്ടപരിഹാരം എന്നോര്‍ക്കുക... നമ്മുടെ നാട്ടില്‍ ചികിത്സിക്കാന്‍ പൈസ ഇല്ലത്തതിന്‍റെ പേരില്‍ മരണത്തിനു

അകപ്പെടുന്ന എത്രയോ ആള്‍ക്കാരുണ്ടു?? അല്ല എങ്കില്‍ ഗവണ്‍മെന്‍റു ആസ്പത്രിയുടെ അനാസ്തകൊണ്ടു അനാഥമാകുന്ന എത്രയോ

കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു??... കയ്യിലിരുന്ന കാശിനു വെള്ളമടിക്കാന്‍ പോയപ്പോള്‍ ദുരന്തമുണ്ടായവര്‍ക്കു

ലക്ഷങ്ങള്‍ കൊടുക്കാമെങ്കില്‍ ഈ പറഞ്ഞ പാവങ്ങള്‍ക്കും എന്തെങ്കിലും കൊടുത്തു കൂടേ??... ഇനിയും ബാക്കിയുള്ള ഒരു

ചോദ്യം എല്ലാവര്‍ക്കും അറിയാം കേരളത്തിലെ എല്ലാ ഷാപ്പുകളിലേക്കും കള്ളു ഏറ്റവും കൂടുതലായി എത്തുന്നതു

പാലക്കാടന്‍ കള്ളാണു... ആരോ ചെയ്ത തെറ്റിനു വേണ്ടി ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പാലക്കാട്ടുനിന്നും പുറത്തേക്കു

കള്ളു കൊണ്ടു പോകേണ്ട എന്നു പറഞ്ഞതിന്‍റെ ഔചിത്യം എന്താണു... ഈ കൊണ്ടുപോകുന്നതൊക്കെ പരിശോധിക്കാന്‍ അല്ലേ നമ്മള്‍

കുറേ ഉദ്യോഗസ്തരെ വച്ചിരിക്കുന്നേ?? അവര്‍ക്കു വയ്യേ??

Tuesday, August 24, 2010

അരലക്ഷം ശമ്പളം വാങ്ങിക്കുന്ന നമ്മുടെ എം പി മാര്‍ ....

ഒരു സമരവും ഒരു പണിമുടക്കും ഹര്‍ത്താലും ബന്ദും ഒന്നുമില്ലാതെ തന്നെ അവരുടെ ശമ്പളം കൂട്ടി... അതും 25

ശതമാനം ​... അതിനെതിരെ സംസാരിക്കാന്‍ ഒരു പാര്‍ട്ടി പോലും മുന്നോട്ടുവന്നില്ല... മാത്രമല്ല പല ഈര്‍ക്കിലി

പാര്‍ട്ടികളെ പ്രീണിപ്പിക്കാന്‍ വേണ്ടി തന്നെയാണു ഈ വര്‍ദ്ധന നടത്തിയതും ... ആരുടെയാണെന്നല്ലേ നമ്മുടേ എം പി

മാരുടെ.... നേരത്തേ 40,000 രൂപ ആയിരുന്നതു 50,000 രൂപ ആക്കി... എത്രയോ ആനുകൂല്യങ്ങള്‍ വേറേയുള്ളപ്പോഴാണു

ഇതും കൂട്ടിയതു.. പാര്‍ല്ലമെന്‍റു സിറ്റിങ്ങ് ഉള്ള ഒരു ദിവസം ബത്ത കിട്ടുന്ന 2000 രൂപ വേറേയും ... ഇതിലെ

പലദിവസങ്ങളിലും ഒരു വാക്കൌട്ടും നടത്തി പുറത്തേക്കു പോകുന്നതാണു പതിവു എന്നാരും മറക്കരുതു... ഓരോ

സീസണിലും പാര്‍ല്യമെന്‍റു കൂടുന്നതിനു മുന്‍പു ഈ പ്രാവശ്യം എങ്ങനെ വാക്കഊട്ടു നടത്താം

എന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും നമ്മുടെ പ്രതിപക്ഷപാര്‍ട്ടികളുടെ ഒക്കെ ചിന്ത...

ശരിയായിരിക്കാം ഇവര്‍ പറയുന്ന അല്ലേല്‍ സമരം ചെയ്യുന്നതു വേണ്ട ഒരു കാര്യത്തിനു വേണ്ടി തന്നെ ആയിരിക്കം ..

പക്ഷെ പാര്‍ലമെന്‍റില്‍ നിന്നും പുറത്തിറങ്ങുന്ന ഇവര്‍ എന്തു പ്രവര്‍ത്തനം നടത്താറുണ്ടൂ??.... ഇനി ഇതൊന്നും

കൂടാതെ തീവണ്ടിയാത്രാനുകൂല്യങ്ങള്‍ വിമാന യാത്രാനുകൂല്യങ്ങള്‍ അങ്ങനെ നീണ്ടുപോകുന്ന ആനുകൂല്യങ്ങള്‍

വേറേയാണു.. ചുരുങ്ങിയതു ഒരു ഒന്നു ഒന്നര ലക്ഷമാണു നമ്മുടെ ഓരോ എം പി മാരുടേയും വരുമാനം ഇത്രയും ശമ്പളം പോരാ എന്നാണു നമ്മുടെ എം പി മാരുടെ വാദം കേട്ടതു.. അവര്‍ക്കുവേണ്ടതു ഏതോ

സെക്രട്ടറിമാരുടേതിനേക്കാളും ഒരു രൂപ എങ്കിലും കൂടുതലായിരിക്കണം എന്നാണു... 40,000 ല്‍ നിന്നു 50,000 പകരം

60,000 ആക്കണം എന്നാണു പലരുടേയും ആവശ്യം ... ഈ പറഞ്ഞ എം പി മാരുടെ ഒക്കെ പ്രവര്‍ത്തനങ്ങളും

യോഗ്യതകളും ഒക്കെ ഒന്നെടുത്തുനോക്കിയാല്‍ കൊള്ളാം .... ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ഒരിക്കലും ഒരു

ബിരുദാനന്തരബിരുദദാരിയായിരിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ ചുരുങ്ങിയതു തന്‍റെ മണ്ഡലത്തിലെ

കുറവുകളും ആവശ്യങ്ങളും എങ്കിലും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അറിഞ്ഞിരിക്കണം ... അല്ലാതെ വോട്ടു ചോദിക്കാന്‍

വന്നതിനു ശേഷം പിന്നെ അടുത്ത തിരഞ്ഞെടുപ്പിനു വോട്ടുചോദിക്കാന്‍ വരുന്ന ഒട്ടേറെയുള്ള എം പി മാര്‍ക്കും ഇത്രയും

ശമ്പളം എന്തിനു കൊടുക്കുന്നു??...

കുറഞ്ഞതു നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും പിന്നെ വലതും ഇടതും മധ്യവും എല്ലാം ഇതിനെങ്കിലും ഒന്നു ഒരുമിച്ചു നിന്നല്ലോ??... ചിലപ്പോള്‍ ചിലകളവിന്‍റെ അല്ല എങ്കില്‍ അഴിമതികളുടെ പിറകിലും ഈ ഒരുമിക്കല്‍ ഉണ്ടാവില്ല എന്നാരുകണ്ടു.. അപ്പോള്‍ ആരാണു മണ്ടന്മാരാവുന്നതു... അല്ല എന്നായിരം വട്ടം പറഞ്ഞാലും അതു നമ്മള്‍ ജനങ്ങള്‍ തന്നെ...

Sunday, August 22, 2010

ഓണക്കുടി പൂരാടത്തിനു കരുനാഗപ്പള്ളി ഉത്രാടത്തിനു ചാലക്കുടി തിരുവോണം ??

ഓണത്തോടു അനുബന്ധിച്ചു ടിവിയില്‍ വന്ന വാര്‍ത്ത കേട്ടു ഒരു പക്ഷെ ബാക്കിയുള്ള എല്ലാവരും ഞെട്ടിയേക്കാം പക്ഷെ കേരളീയര്‍ മാത്രം ഞെട്ടില്ല... വാര്‍ത്ത മറ്റോന്നുമല്ല കേരളത്തിന്‍റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവും കൂറ്റുതല്‍ കിട്ടിയിരുന്നതു പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ നിന്നും ആയിരുന്നു.. പക്ഷെ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു..ഖജനാവിലേക്കു ഏറ്റവും കൂടുതല്‍ നല്കുന്നതു കേരളത്തിലെ കുടിയന്മാര്‍ നല്‍കുന്ന നികുതിയിനത്തില്‍ നിന്നും ആണു... ഏകദേശം 1300 കോടിരൂപയാണു ഒരു വര്‍ഷം പിരിഞ്ഞു കിട്ടുന്നതു എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുണ്ടായിരുനതു... ഈ ഓണത്തോടു അനുബന്ധിച്ചു കഴിഞ്ഞ 6 ദിവസത്തിനിടെ വിറ്റതു 155.61 കോടിരൂപ.... തിരുവോണവും അവിട്ടവും ഒക്കെ ബാക്കിനില്‍ക്കേ ഇനിയും ഇതു ഉയര്‍ന്നേല്ക്കാം .. ഓണമായാലും വിഷുവായാലും കൃസ്തുമസായാലും ഞങ്ങളെ കടത്തിവെട്ടാന്‍ ആരും ഇല്ല എന്ന നിലയില്‍ ആണു ചാലക്കുടിക്കാരുടേ കുടി... കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പില്‍ ഓരോ ടിമിന്‍റേയ്യും ഫാന്‍സുകാര്‍ പറഞ്ഞ ഒരു വാക്യമുണ്ടു മത്സരിച്ചോളൂ പക്ഷെ രണ്ടാസ്ഥാനത്തിനു വേണ്ടി മാത്രം മതി അതാണൂ ചാലക്കുടിക്കാര്‍ക്കും പറയാനുള്ളതു.....

ഓണം ദിനങ്ങളിലെ ചിലകാഴ്ച്ചകളും കേള്‍വികളും .....

പൂരാടദിനം എല്ലാവരും ഓണത്തിന്‍റെ ഓട്ടത്തിന്‍റെ ഇടയ്ക്കു.. ഈ ദിവസവും കോളേജിലേക്കെന്നും പറഞ്ഞാണു അവരും

ഇറങ്ങിയതു.. അവര്‍ കയറിയ ബസില്‍ ഞാനും കയറി ...പിന്നെ കേട്ടതു ഇങ്ങനെ...
"എടാ നിന്‍റെ അച്ഛന്‍ ഇന്നലെ നിന്നെ പിടിച്ചൂന്നു കേട്ടല്ലോ എന്താ സംഭവം ..."
"സുഹൃത്തു ഹെയ് അതൊന്നും ഇല്ല ഇന്നലെ ഞാന്‍ രക്ഷപെട്ടു"...
"എന്താടാ സംഭവം "
"അതോ അതിന്നലെ എന്നെ മൊബൈലില്‍ വിളിച്ചിട്ടു കിട്ടാഞ്ഞിട്ടു വീട്ടിലേക്കു വിളിച്ചു.. അന്നേരം അച്ഛനാ ഫോണ്‍

എടുത്തേ"...
"എന്നിട്ടു അച്ഛനു മനസ്സിലായോ??..."
"അവള്‍ എന്തോ ചോദിച്ചു പുള്ളിക്കു ഒന്നും മനസ്സിലായില്ല..."
"എന്നിട്ടോ എന്നിട്ടു നിന്നോടെന്നാ ചോദിച്ചെ??" ...
"ഓഹ് പുള്ളിക്കു ഇന്നലെ ആയിരുന്നു ഓണത്തിന്‍റെ പണി തീരുന്നേ... അതു കാരണം പുള്ളി അടിച്ചു കൂതറയായാ വന്നേ...

അതു കാരണം രക്ഷപെട്ടു... അച്ഛന്‍റെ ചേച്ചിയായിരുന്നു വിളിച്ചേ എന്നു പറഞ്ഞു രക്ഷപെട്ടു..."
ഹും സ്വന്തം അപ്പനെ കൂതറ എന്നു വിളിച്ച അവനേയോക്കെ യാത്രാക്കാര്‍ കുറച്ചു പേര്‍ തിരിഞ്ഞു നോക്കി... അവനൊട്ടും

മൈന്‍ഡേ ചെയ്തില്ല...

______________________________________________________________________________

******************************************************************************
______________________________________________________________________________

തൊട്ടടുത്ത ദിവസം ഉത്രാടദിനം ... മലയാളികള്‍ എല്ലാം ഉത്രാടപ്പാച്ചിലില്‍ മാവേലി സ്റ്റോറിലെ അരിയും

പഞ്ചാരയും ഒക്കെ തീര്‍ന്നു.... അതുകൊണ്ടു തന്നെ ആളും ഇല്ലായിരുന്നു... പക്ഷെ തീരാത്തതു ഒന്നുണ്ടായിരുന്നു

ബീവറേജസ് കോര്‍പ്പറേഷനിലെ സാധനം ​... സര്‍ക്കാര്‍ ആ കാര്യത്തില്‍ കേരളത്തിലെ കുടിയന്മാരെ അറിഞ്ഞായിരുന്നു

വിതരണം നടത്തിയേ... അങ്ങനെയുള്ള ഒരു ബീവറേജസു കോര്‍പ്പറേഷനില്‍ ക്യൂവില്‍ നിന്നു കുഴഞ്ഞു രണ്ടെണ്ണം വാങ്ങി

അതിന്‍റെ ഹാങ്ങോവര്‍ തീര്‍ക്കുവാനായി രണ്ടെണ്ണം അടിച്ചിട്ടയിരുന്നു കേറിയിരുന്നതു എന്നു തോന്നുന്നു... കയറിയപ്പോള്‍

എന്‍റെ അടുത്തിരുന്ന പയ്യന്‍ വിചാരിച്ചു പാവം വയ്യാത്ത മനുഷ്യന്‍ ആയിരിക്കും എന്നു.. അവന്‍ സന്മനസ്സോടുകൂടി സീറ്റും

കൊടുത്തു... ഇരുത്തിയതും ചേട്ടന്‍ കിറ്റിലെ കുപ്പിയൊക്കെ ഒതുക്കി വച്ചു നമ്മുടേ ബൈജുവിനെ അനുസ്മരിപ്പിക്കുന്ന അതേ

ചോദ്യം
"നമ്മുടെ പയ്യനാ അവന്‍ നമ്മളെ ഇരുത്തുവാ"...

"ഡാ വേണ്ടാ വേണ്ടാ കേട്ടോ ഞാന്‍ കുറേ ഓണം ഉണ്ടിട്ടുള്ളതാ..."

ഇതാണു ഇപ്പോള്‍ മനുഷ്യര്‍ക്കു ഒരുപകാരം പോലും ചെയ്യാന്‍ പാടില്ല...

Thursday, August 19, 2010

കുതിരസവാരി നടത്തുവാന്‍ ടാക്സ് കൊടുക്കുന്നവര്‍ ............

എന്‍ എച്ച് 47 ല്‍ കൂടി വണ്ടി ഓടിക്കുന്ന എത്ര വിദഗ്ദനായ ഡ്രൈവര്‍ ആണെങ്കില്‍ കൂടി ഒരു കിലോമീറ്ററിനു ശരാശരി ഒരു 10-30 കുഴിയിലെങ്കിലും ചാടാതെ പോകുവാന്‍ കഴിയില്ല... ഈ റോടുകണ്ടാല്‍ ഇതൊരു ദേശീയ പാത ആണെന്നു ആരേലും പറയുകയാണെങ്കില്‍ അവനെ തല്ലണം ... ബാഗ്ളൂര്‍ പോലെയുള്ള നഗരങ്ങളിലെ ഇടവഴികള്‍ പോലും ഇതിലും എത്രയോ ഭേദം .... നമ്മുടെ മന്ത്രിമാര്‍ എന്നും ഇതില്‍ 100 - 100 പോകുന്നതാണു പക്ഷെ എവിടെ അവര്‍ക്കു ഇതിലൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നുണ്ടാവില്ല... എത്ര മോശം റോഡു ആണെങ്കിലും ടാക്സു അടക്കാതെ അല്ലെങ്കില്‍ അടക്കാന്‍ രണ്ടു ദിവസം വൈകിയ വണ്ടികളെ പിടിക്കാന്‍ നമ്മുടെ മിടുക്കന്മാര ഉദ്യോഗസ്തര്‍ കൈയ്യും നീട്ടി റോഡിനിരുവശവും ഉണ്ടാവും ... പുതുതായി ഒരു
വണ്ടി ഇറക്കുമ്പോള്‍ നല്ല ഒരു ശതമാനം അതായതു കാറുകള്‍ക്കു ഏകദേശം പത്തുനാപ്പതിനായിരം ഈടാക്കുന്ന ഇവര്‍ റോടു നന്നാക്കിയില്ലെങ്കില്‍ പിന്നെ എന്തിണാണു ഈ ടാക്സു വാങ്ങിക്കുന്നേ..... റോഡു ടാക്സു കൂടാതെ ഇതിലൂടെ ഓടുന്ന വണ്ടികളില്‍ അടിക്കുന്ന പെട്രോളിനും ഇരട്ടിക്കിരട്ടി നികുതി ഈ സര്‍ക്കാരുകള്‍ ഈടാക്കുന്നുണ്ടു... സംസ്ഥാനത്തിനോടു തിരക്കുമ്പോള്‍ കേന്ദ്രമാണെന്നും കേന്ദ്രത്തിനോടു തിരക്കുമ്പോള്‍ സംസ്ഥാനമാണു ഉത്തരവാദി എന്നും പറഞ്ഞു പഴിചാരാന്‍ നമ്മുടെ രാഷ്ടീയ പാര്‍ട്ടികള്‍ക്കു ഉള്ളപോലെ കഴിവു വേറേ ആര്‍ക്കും ഉണ്ടാവില്ല... ഇന്നത്തെ അവസ്ഥയില്‍
ദേശീയ പാത 47 പാതയുടെ ചിലസ്ഥലങ്ങളില്‍ എത്ര അറ്റകുറ്റപണി നടത്തിയിട്ടും കാര്യമില്ല.. ഒരു മഴ പെയ്യും മുന്‍പു വീണ്ടും പഴയതിന്‍റെ അപ്പുറമാവും .. അതിന്‍റേയും ഉത്തരവാദി ഇവര്‍ തന്നെ ആവശ്യത്തിനു ടാര്‍ ഇല്ലാതെ ചെയ്ത പലയിടത്തെ റോടുകളും പൊളിഞ്ഞു പൊളിഞ്ഞു വരികയേ ഉള്ളൂ... അവിടെ ഒക്കെ ഈ പറഞ്ഞ റോടു പൊളിച്ചു രണ്ടാമതെ പണിയേണ്ട അവസ്ഥയാണു ഇന്നു നിലവിലുള്ളതു...
ഇനി ഈ റോഡിലൂടെ ഒരു യാത്ര അതും ഏര്‍ണാകുളത്തു നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ നഷ്ടത്തിന്‍റെ കഥ... ഒരു ലോണും പിന്നെ കയ്യിലിരുന്ന പൈസയും മുടക്കി 62000 രൂപക്കാണു ഒരു ലാപ്‌ടോപു വാങ്ങിയതു... 12000 രൂപയുടെ അടുത്തു പലിശയും വരും അടച്ചു തീര്‍ക്കുമ്പോള്‍ ... പാവം ഈ റോഡിലൂടെ ഒന്നു യാത്ര ചെയ്തു എന്ന തെറ്റേ അവന്‍ ചെയ്തുള്ളു ... ആ ലാപ്ടോപ്പ് അടച്ചു പൂട്ടി പെട്ടിയിലാക്കി വയ്ക്കാവുന്ന
അവസ്തയിലായി... നഷ്ടം 74000 രൂപ... ഇതിനൊക്കെ ആരൊടാ പരാതി പറയുക...
ഈ റോടിലൂടെ ആശുപത്രിയിലേക്കും മറ്റും ആമ്പുലന്‍സില്‍ പോകുന്നവര്‍ പോലും നടു ഓടിയാതെ രക്ഷപെട്ടാല്‍ അതു ആരുടേയൊക്കേയോ ഭാഗ്യം എന്നു കരുതിയാല്‍ മതി...
ഇനി ഈ കൂഴിയെണ്ണാനും കുഴിയെക്കുറിച്ചു പഠിക്കാനും ഒരു കമ്മിറ്റിയെ വയ്ക്കുകയും പിന്നെ അതിനു വേണ്ടി ഒരു വിദേശപഠനവും കൂടി വയ്ക്കുക... ഹും ഇവന്മാര്‍ ഈ പ്രധാനമന്ത്രിയും പ്രസിഡന്‍റും ഒക്കെ വരുമ്പോള്‍ അവര്‍ പോകുന്ന റോഡു നന്നാക്കാന്‍ (കണ്ണില്‍ പോടിയിടാന്‍ വേണ്ടി നന്നാക്കുന്നതുല്‍പെടെ) കാണിക്കുന്നതിന്‍റെ പകുതി ആവേശം കാണിച്ചാല്‍ മതി പാവം ജനങ്ങള്‍ക്കും ഈ റോഡിലൂടെ മാന്യമായി സഞ്ചരിക്കാന്‍ ...

Tuesday, August 17, 2010

അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നീലേ??..

സുകുവിന്‍റെ കാതില്‍ ഒരു വെള്ളിടി പോലെയാണു ആ പാട്ടു പതിച്ചതു... തന്‍റെ പഠനകാലം ​... യുവത്വത്തിന്‍റെ

എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണു ജീവിച്ചിരുന്നതു.. പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഒക്കെ

കണ്‍കുളിര്‍ക്കെ കണ്‍മുന്നില്‍ കണ്ടിട്ടും സുകുവിനു പ്രണയിക്കണം എന്നു തോന്നിയില്ല.. അല്ല എങ്കില്‍ പ്രണയത്തോടു അവന്‍റെ

കാഴ്ച്ചപ്പാടു വേറേ ആയിരുന്നിരിക്കണം ... അതോ കണ്‍മുന്നില്‍ കൂടി കടന്നു പോയ പെണ്‍കുട്ടികള്‍ക്കും തന്‍റെ

സഹപാഠികല്‍ക്കും അവന്‍റെ മനസ്സു കീഴടക്കാന്‍ കഴിയാഞ്ഞതു കൊണ്ടാണോ??... കൃത്യമായി ഒരു ഉത്തരം സുകുവിനും

അറിയില്ലായിരുന്നു... എല്ലാവരോടും ഒരു പോലെ ഇടപിഴകി സുഹൃത്തുക്കളുടെ പ്രണയങ്ങളിലെ ഇണക്കങ്ങളും

പിണക്കങ്ങളും ഒക്കെ ഒരുപാടു ആസ്വധിച്ചാണു അവന്‍ ക്യാമ്പസു ജീവിതം കഴിച്ചു കൂട്ടിയതു.... അങ്ങനെ ഒടുവില്‍

പിരിയേണ്ട സമയമായപ്പോള്‍ എല്ലാവരും കരച്ചിലും പിഴിച്ചിലും ആയി പിരിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ

പടിയിറങ്ങി... ഒരു ജോലി തേടിയുള്ള അലച്ചിലില്‍ അവനും എത്തിച്ചേര്‍ന്നതു പൂന്തോട്ടങ്ങളുടെ അതേ നഗരത്തില്‍

... സ്വന്തം നാടുവിട്ടുള്ള ആദ്യ ജീവിതം ... ഒപ്പം കൂട്ടിനു അവനുണ്ടായിരുന്നതു അവന്‍റെ സഹപാഠി ഗീതു

ആയിരുന്നു.. അവളോടു അവനു പ്രത്യേക അടുപ്പം ഒന്നുമില്ലായിരുന്നു.. എല്ലാവരേയും പോലെ ഒരു കൂട്ടു.. അവളാണെങ്കില്‍

ആദ്യമായിട്ടാണു വീടുതന്നെ വിട്ടു നില്‍ക്കുന്നേ ... ഒരേ ബാറ്റ്ച്ച് ആയി കമ്പനിയില്‍ ജോയിന്‍ ചെയ്തു എങ്കിലും വിവിധ

വിഭാഗങ്ങളിലായിരുന്നു ഇരുവരുടേയും ജോലി... എന്നും ചായകുടിക്കാന്‍ പോയിരുന്നതും എല്ലാം ഒരുമിച്ചായിരുന്നു..

എന്തുണ്ടേലും അവള്‍ അവനെ വിളിക്കുമായിരുന്നു... ഹോസ്റ്റലില്‍ നിന്നും കൊണ്ടുവന്നിരുന്ന ഭക്ഷണം പോലും അവനു കൊടുക്കാതെ

അവള്‍ കഴിക്കില്ലായിരുന്നു... വൈകിട്ടു വീട്ടില്‍ ചെന്നാലും ഭക്ഷണം ഒക്കെ കഴിഞ്ഞു അവള്‍ വിളിക്കും ... അതു ഒരു

പ്രണയ്മായിക്കഴിഞ്ഞിരുന്നുവോ എന്നു അവര്‍ക്കു ഇരുവര്‍ക്കും അറിയില്ലായിരുന്നു... ദിവസങ്ങളും മാസങ്ങളും ഒക്കെ

കഴിഞ്ഞു .... അവിടെയുള്ള അവധി ദിവസങ്ങളില്‍ ഒരുമിച്ചു പുറത്തു പോകും പതിവു പോലെ തിരിച്ചു വരും ....

അവന്‍റെ സുഹൃത്തുക്കള്‍ എപ്പോഴും അവനേയും അവളേയും വച്ചു കളിയാക്കുമായിരുന്നു....
ഈ കളിയാക്കലുകളേക്കുറിച്ചൊക്കെ അവളോടു പറയുമായിരുന്നു എങ്കിലും അവളുടെ പ്രതികരണം ഒരു

നനഞ്ഞമട്ടിലായിരുന്നു.. അവള്‍ നാട്ടില്‍ പോകുമ്പോള്‍ പോലും അവനെ വിളിക്കുമായിരുന്നു... അങ്ങനെ അവനും ഒരു

സംശമുണ്ടായിരുന്നു തന്നെ അവള്‍ അങ്ങനെയായിരിക്കുമോ കണക്കാക്കിയിരുന്നതു... അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍

ഓഫീസില്‍ പോയാല്‍ ചായകൂടി ഒന്നുമില്ലായിരുന്നു... ഉച്ചക്കു പേരിനു ഭക്ഷണം കഴിച്ചെങ്കിലായി..... അങ്ങനെ അവളെ

ഒരു ആഴ്ച്ചയിലേറേ പിരിഞ്ഞിരിക്കേണ്ട ഒരു അവസരം ഉണ്ടായി... അന്നും അവള്‍ വിളിക്കുമായിരുന്നു എങ്കിലും അവനു ആ വിരഹം

അസഹ്യമായിരുന്നു... അങ്ങനെ അവന്‍ അവളോടു എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചു... ഈ പ്രാവശ്യം അവള്‍ തിരിച്ചു

വന്നു കഴിഞ്ഞു എല്ലാം തുറന്നു സംസാരിക്കാം ... എന്തായാലും ജീവിക്കാന്‍ കൂട്ടിനു ഒരാള്‍ വേണം അതിവള്‍ തന്നെ മതി

എന്നു അവന്‍ കരുതി... ആ പ്രാവശ്യം അവള്‍ ബസിനു വന്നിറങ്ങിയപ്പോള്‍ അവന്‍ പതിവുപോലെ വണ്ടിയുമായി പോയി കൂട്ടി ഹോസ്റ്റലില്‍

ആക്കി ഓഫീസില്‍ വച്ചു കാണാം എന്നു പറഞ്ഞു.. അന്നു അവനു അവള്‍ പതിവിലും സുന്ദരി ആയതു പോലെ തോന്നി....
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പല പ്രാവശ്യം പറയാന്‍ തുടങ്ങി എങ്കിലും അതു പറയാന്‍ കഴിഞ്ഞില്ല...

പതിവു വിളികള്‍ ഒക്കെ കഴിഞ്ഞു അവന്‍ കിടക്കുന്നതിനു മുന്‍പു പലപ്രാവശ്യം വിളിച്ചു... അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍

അവന്‍ ഒന്നും പറയില്ല.. ചുമ്മ അങ്ങനെ കേട്ടിരിക്കും .. ഒടുവില്‍ അവള്‍ കട്ടു ചെയ്യും ... അവള്‍ക്കു ഇത്രയുമൊക്കെ ആയിട്ടും

മനസ്സിലായിക്കാണൂകില്ലേ എന്നു അവന്‍ പലവട്ടം ആലോചിച്ചു... ആദ്യമായതു കൊണ്ടായിരിക്കാം അവനു ഒരു പിടുത്തവും

കിട്ടിയില്ല.. പലവട്ടം അവളോടു ഒരുകാര്യം പറയാന്‍ ഉണ്ടു എന്നു പറഞ്ഞു തുടങ്ങും ഒടുവില്‍ വേറേ എന്തേലും കാര്യം

പറയും അങ്ങനെ ആ ആഴ്ച്ച അവസാനം എത്തി.. എന്തായാലും ആ ആഴ്ച്ച അവസാനം പുറത്തു കറങ്ങാന്‍ പോകുമ്പോള്‍

എന്തായാലും പറയണം എന്നു അവന്‍ ഉറപ്പിച്ചു... പക്ഷെ പെട്ടെന്നു അവള്‍ക്കു നാട്ടില്‍ പോകേണ്ടതു കൊണ്ടു അതും

നടന്നില്ല.. അടുത്ത ദിവസം തന്നെ അവള്‍ തിരിച്ചു വന്നു അന്നു എന്തോ അവന്‍ അവളെ കൊണ്ടു വരാന്‍ പോയില്ല.. അന്നു ഓഫീസില്‍

എത്തിയ അവന്‍ രാവിലെ തന്നെ അവള്‍ക്കു തന്‍റെ കമ്പ്യൂട്ടറില്‍ നിന്നും ഒരോ വിശേഷം ചോദിച്ചു മെസ്സേജു അയച്ചു...

പതിവില്ലായിരുന്ന ആ സന്ദേശമയപ്പു കുറേ നീണ്ടു ഒടുവില്‍ അവന്‍ കാര്യം അവളോടു പറഞ്ഞു.. കുറേ നേരം അവള്‍

മിണ്ടിയില്ല.. ഇടക്കെപ്പോഴേ പണി ഒക്കെ കിട്ടിയ കാരണം അവനു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .. കുറച്ചു

കഴിഞ്ഞപ്പോള്‍ അവന്‍റെ മെയില്‍ ബോക്സിലേക്കു ഒരു മെയില്‍ വന്നു ... അതു കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി... അതു അവളുടെ

ആയിരുന്നു... ലെറ്ററിന്‍റെ ചുരുക്കം ഇങ്ങനെ "നീ അങ്ങനെ ചോദിച്ചതില്‍ എനിക്കു തെറ്റൊന്നും തോന്നിയില്ല.. കാരണം

എനിക്കു നിന്നേയും അറിയാം നിനക്കു എന്നേയും അറിയാം പക്ഷേ എന്നേലും ഞാന്‍ ആ ഒരു അര്‍ത്ഥത്തില്‍ പെരുമാറിയിട്ടുണ്ടോ??...

ഇല്ലെന്നാണു എന്‍റെ ഒരു ഉറപ്പു.. ഇനി അങ്ങനെ ആണെങ്കില്‍ ഒരിക്കലും മനപ്പൂര്‍വ്വം അല്ല... എനിക്കു നിന്നെ അങ്ങനെ ഒരിക്കലും

കാണാന്‍ പറ്റില്ല... നമ്മള്‍ ഇനിയും പഴയതു പോലെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും "... വായിച്ചു തീര്‍ന്നപ്പോള്‍

കോരിച്ചോരിയുന്ന ഒരു മഴ പെട്ടെന്നു നിന്നുപോയതു പോലെ അവനു തോന്നി.... അന്നു പക്ഷെ അവളെ കാണാന്‍ നില്‍ക്കാതെ
അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങി... വൈകിട്ടു പഴയപോലെ അവള്‍ വിളിച്ചു ഉള്ളില്‍ വിങ്ങി പൊട്ടിയിട്ടും അവന്‍ ഒന്നും പുറത്തു

കാണിച്ചില്ല .. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ജോലി രാജി വയ്ക്കുകാണു.. ഇനി

നമ്മുക്കു ഇതുപോലെ എന്നും കാണാനു സംസാരിക്കാനും പറ്റില്ല... എന്‍റെ കല്യാണമാണു ചെറുക്കന്‍ ഓസ്ട്രേലിയയില്‍ ആണു...

കല്ല്യാണം കഴിഞ്ഞു ഒരുമിച്ചു ഓസ്ട്രേലിയക്കു പോകും ... അവന്‍ ഒന്നും പറഞ്ഞില്ല... പറയാന്‍ തോന്നിയില്ല.... അല്ലേല്‍

തന്നെ എന്തു പറയാന്‍ ... പക്ഷെ അവന്‍റെ മനസ്സു അവളറിയാതെ തേങ്ങി " എന്നാലും നിന്നെ ഞാന്‍ എത്ര

സ്നേഹിച്ചിരുന്നതാ... അതൊന്നും നീ മനസ്സിലാക്കിയില്ലല്ലോ?? അതോ നീ മനപ്പൂര്‍വ്വം മനസ്സിലാകാതിരുന്നതായി

അഭിനയിച്ചോ"..
"അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
പൂവു ചൂടമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണം എന്നു പറഞ്ഞപ്പോള്‍ മുങ്ങിപ്പുഴ വെട്ടി തന്നവനാ...
എന്നിട്ടും
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
"

Monday, August 16, 2010

ഒരു സ്വാതന്ത്ര്യ ദിന ഭാരത മാധ്യമ ചിന്ത....

ഓരോ ഇന്ത്യാക്കാരനും ഇന്ത്യയുടെ ഓരോ നേട്ടത്തിലും പറയുന്ന ഒരു വാക്യമുണ്ട് ബി പ്രൌഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ... "ഞാന്‍
ഒരു ഇന്ത്യാക്കരനായതില്‍ അഭിമാനിക്കുന്നു...".. ഒരുപക്ഷേ ഈ സ്വാതന്ത്ര്യദിനത്തിലും എല്ലാവരുടേയും
സന്ദേശത്തിലും ഉള്ള പൊതുവാക്യവും അതായിരിക്കും ... നാനാത്വത്തില്‍ ഏകത്വത്തിനു പേരുകേട്ടനാടാണു നമ്മുടെ
ഇന്ത്യ.. ഇത്രയധികം ഭാഷാവ്യത്യാസവും ഇത്രയധികം മതക്കാരും വര്‍ഗ്ഗക്കാരും ഉള്ള ഒരു രാജ്യം വേറേ
ഉണ്ടാവില്ല... പക്ഷെ അതിലെ ഓരോരുത്തരും താന്‍ ഇന്ത്യാക്കാരനാണു എന്നു ഏതൊരു സമൂഹത്തിലും അഭിമാനത്തോടെ
പറയുന്നവാന്‍ ആഗ്രഹിക്കുന്നവരാണു.. അങ്ങനെയുള്ള ഒരു രാജ്യം എന്ന നിലയില്‍ തന്നെ നമ്മള്‍ ഏറ്റവും കൂടുതല്‍
നേരിടുന്ന വെല്ലുവിളിയും അതു തന്നെ... ഒരു ചെറിയ വിഭാഗം ചെയ്യുന്ന ചെയ്തികള്‍ക്കു ഭൂരിപക്ഷം വന്‍
വിലകൊടുക്കേണ്ടിവരുന്നുണ്ടു... നമ്മുടെ നാട്ടിലെ പല കലാപങ്ങളും അതിനു തെളിവാണു... ഇവിടെയെല്ലാം ഉള്ള
ഭൂരിഭാഗം ആളുകളും ആ കലാപത്തിന്‍റെ കാരണത്തോടു സമാധാനപരമായി തീര്‍പ്പുകല്പിക്കണം എന്ന ആഗ്രഹം
ഉള്ളവരായിരിക്കും ... പക്ഷെ ഞാന്‍ ഈ പറഞ്ഞ ചെറിയ വിഭാഗം കാര്യങ്ങളെല്ലാം നീയന്ത്രണാതീതം
ആക്കിയിട്ടുണ്ടാവും ... ഓരോ കാര്യങ്ങളും വ്യക്തമായി ജനങ്ങളിലേക്കു എത്തിക്കുന്നതിനു ഇന്നത്തെ
മാധ്യമങ്ങള്‍ക്കു ഉള്ള പങ്കു വളരെ വലുതാണു.. എന്തുകാര്യം ഉണ്ടായാലും അതെത്രയും വേഗം ജനങ്ങളിലേക്കു
എത്തിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഇടയ്ക്കു സമൂഹത്തില്‍ ആ വാര്‍ത്ത അല്ല എങ്കില്‍ തങ്ങള്‍ കാണിക്കുന്ന രംഗങ്ങള്‍
ഉണ്ടാക്കിയേക്കാവുന്ന പ്രതികരണം കൂടി കണക്കാക്കണം .. ഇന്നെത്രമാധ്യമങ്ങള്‍ അക്കാര്യത്തില്‍
ശ്രദ്ധപതിപ്പിക്കുണ്ടു... പലകാര്യങ്ങളും നേരിട്ടു ലൈവു ആയിക്കാണിക്കുമ്പോള്‍ അതു വിട്ടുപോകുന്നു എന്നുള്ളതാണു സത്യം
... വികാരപരമായ പല രംഗങ്ങളും മുന്‍പു പറഞ്ഞ ചെറുവിഭാഗത്തിനും പ്രത്യേകിച്ചു യുവാക്കളുടെ
ഇടയിലും തെറ്റായ സന്ദേശം പ്രചരിപ്പിക്കും ... ഏറ്റവും ലളിതമായ ഒരു ഉദാഹരണമാണു ലൈവു ആയി
വിദ്യാര്‍ത്ഥികളെ തല്ലുന്ന ഒരു രംഗം കാണുന്ന ഒരുവിധപ്പെട്ട യുവാക്കളിലും പോലീസിനോടു അമര്‍ഷം ഉണ്ടാവും ...
അതിന്‍റെ സത്യാവസ്ത അന്വേഷിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്നോ അതു മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥികളില്‍
യഥാവിധി എത്തിക്കുമെന്നോ എന്താണു ഉറപ്പു?? .... പണ്ടു കേവലം പത്രവും ആകാശവാണിയും ആയിരുന്നു എങ്കില്‍ ഇന്നു
എണ്ണമില്ലാത്ത ചാനലുകളാണു ആ വാര്‍ത്ത ജനങ്ങളിലേക്കു എത്തിക്കുന്നതു....
അതും പലരോടും വ്യക്തിപരമായും പാര്‍ട്ടിപരമായും ഒക്കെ ചായ്‌വുകള്‍ ഉള്ളതു... അതുകൊണ്ടു തന്നെ പുറത്തുവരുന്ന
വാര്‍ത്തയ്ക്കും ആ ചായ്‌വുകാണും ... ഇതൊന്നും ഇല്ല എങ്കില്‍ തന്നെ പലചാനലുകളും മാധ്യമങ്ങളും റിപ്പോര്‍ട്ടു
ചെയ്യുന്ന വാര്‍ത്തയില്‍ വൈരുധ്യം ഉണ്ടു.. കഴിഞ്ഞയിടക്കു ഉണ്ടായ ഒരു ട്രയിന്‍ അപകടത്തില്‍ ഒരേ സമയം വന്ന
വാര്‍ത്തയില്‍ 50, 60, 70 എന്നീകണക്കിനാണു മരണനിരക്കു വന്നതു... പക്ഷെ വികാരപരമായ വാര്‍ത്തകള്‍ മുന്‍പു
പറഞ്ഞതു പോലെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാം എന്നതു കൊണ്ടുതന്നെ അത്തരം വാര്‍ത്തകളില്‍ നമ്മുടെ
മാധ്യമങ്ങള്‍ കുറച്ചുകൂടി ശ്രധ്ധിക്കുന്നതു നല്ലതാവും ...

Sunday, August 15, 2010

എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ....

ഇവന്‍ സുകു .... കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊജെക്ട് ചെയ്യാനായിട്ടാണു പൂന്തോട്ടങ്ങളുടെ നഗരമായ ബാഗ്ളൂര്‍ സിറ്റിയിലേക്കു

വണ്ടികയറുന്ന... കിട്ടിയ സെക്കന്‍റു ക്ലാസ്സ് ടിക്കറ്റില്‍ കയറി കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങി...

പ്രൊജെക്ടു തേടി കോര്‍പ്പറേറ്റ് കമ്പനികള്‍ തേടിയിറങ്ങി ഒടുവില്‍ ഒരു പ്രൊജെക്ടൊക്കെ ഒപ്പിച്ചു... അങ്ങനെ വല്ലപ്പോഴും

പ്രൊജെക്ടും ബാക്കിയുള്ള സമയങ്ങളില്‍ ലാല്‍ബാഗിലും ഫോറത്തിലും ഒക്കെ ആയി കഴിച്ചു കൂട്ടി ... വരുമാനം

ഇല്ലാതിരുന്ന കാരണം സുകുവും സുഹൃത്തും കഞ്ഞിയും പയറുമായി കഴിയുന്നകാലത്താണു ഒരു ഐ ടി കമ്പനിയില്‍ ജോലി

കിട്ടുന്നതു.. റിസെഷന്‍ എന്താണെന്നറിയാതിരുന്നകാലം ആയതു കൊണ്ടു കമ്പനിക്കാര്‍ ജോലിയില്ലേലും ആളെയെടുക്കും ...

അങ്ങനെയുള്ളവരെ ഇരുത്തുന്നതിനു പറയുന്നതാണു ബഞ്ചു... അങ്ങനെ പണിയൊന്നും ഇല്ലാതെ സുകു ബഞ്ചിലിരിക്കുന്ന

കാലം .. പ്രധാനപണി ചാറ്റിങ്ങു മെയിലിങ്ങ് പിന്നെ കഫെറ്റീരിയ എന്നു അന്തസ്സോടെ പറയുന്ന കാന്‍റീനില്‍ പോയി

കത്തിയടിച്ചിരിക്കുകയും ചെയ്യുക...അങ്ങനെ ജീവിതം അര്‍മ്മാദിച്ചു കഴിയുമ്പോഴാണു ഇടക്കു ചാറ്റിങ്ങില്‍

നിന്നെവിടുന്നോ അവളുടെ ഇ മൈല്‍ ഐ ഡി കിട്ടുന്നതു.. ശകു... അവള്‍ അവടെ പഠിക്കുവാനായി വന്നതായിരുന്നു... അങ്ങനെ

പതിവായി മെയില്‍ അയച്ചു അയച്ചു ഒടുവില്‍ മൊബൈല്‍ നമ്പറും വാങ്ങി... പിന്നെ ഒരോ ദിവസത്തേയും സൌജന്യ

സമ്പാദ്യമായി എയര്‍ ടെല്ലുകാര്‍ തന്ന 100 മെസ്സേജു അവള്‍ മാത്രമായി ഡെഡിക്കേറ്റു ചെയ്തു.. പിന്നെ പിന്നെ രാവിലെ

എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ 100 മെസ്സേജും തീര്‍ന്നിരിക്കും ... പിന്നെ അടുത്ത ദിവസത്തെ ക്വോട്ടക്കായി 12 മണിവരെ

കാത്തിരിക്കും അതു തീര്‍ത്തിട്ടേ സാധാരണ ഉറക്കമുള്ളായിരുന്നു... ഇടക്കു സുകു ആള്‍ പെണ്‍കുട്ടി തന്നെ ആണെന്നു

ഉറപ്പു വരുത്താനായി സുഹൃത്തുമൊന്നിച്ചു കോയിന്‍ ബോക്സില്‍ നിന്നും വിളിച്ചു... പിന്നെ ആള്‍ എങ്ങനെ ഉള്ളതാണു എന്നു

മാത്രമേ അറിയേണ്ടതുള്ളായിരുന്നു... അങ്ങനെ സുകുവും ശകുവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി എങ്കിലും രണ്ടുപേരും

സൌജന്യമായി കിട്ടിയ മെസ്സേജു അല്ലതെ ഒരു മെസ്സേജു അയക്കുകയോ ഒരു വിളി നടത്തുകയോ ഒന്നും ചെയ്തില്ല... സുകുവും

സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ജീവിക്കുമ്പോഴാണു ഒരു ദിവസം സുകുവിനു ഒരു ബൈക് അപകടം ഉണ്ടാവുന്നതു...

സഹമുറിയനുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സുകു വണ്ടിയില്‍ നിന്നും വീണു കൈയ്യിലെ പെയിന്‍റു മുഴുവന്‍

പോയി... വൈകിട്ടു സുഹൃത്തുക്കളില്‍ ഒരാളായ കടിഞ്ഞൂല്‍ പൊട്ടനെ അമേരിക്കയ്ക്കു കൊണ്ടു വിടാനായി

പോകുവാനിരുന്നതായിരുന്നു... പക്ഷെ സുകുവിന്‍റെ അവസ്ത അതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു... അങ്ങനെ

എല്ലാവരും പോയപ്പോള്‍ സുകു തന്‍റെ ശകുവിനു തനിക്കുണ്ടായ അപകടത്തെക്കുറിച്ചു സന്ദേശയം അയച്ചു...

അയക്കേണ്ടസമയം അവന്‍റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.... സുകുവിനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല

ശകു കാളിങ്ങ്.... സുകുവിന്‍റെ നെഞ്ചിടിപ്പു കൂടി... സുകു ആദ്യമായിട്ടു തന്‍റെ ശകുവിന്‍റെ ശബ്ദം കേള്‍ക്കുവാനായി ആ

മൊബൈല്‍ കയ്യിലെടുത്തു ... അന്നത്തെ ആ സംസാരം കുറേ നീണ്ടു... പിന്നെ സന്ദേശത്തിനൊപ്പം വിളിയുമായി കഴിഞ്ഞു

ഒടുവില്‍ കാണാന്‍ തീരുമാനിച്ചു.. എം ജി റോഡിലെ കണ്ടുമുട്ടലുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ ഒരുപാടുവട്ടം അവര്‍

കണ്ടുമുട്ടി... പക്ഷെ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നാണു ശകുവിന്‍റെ കല്യാണം നിശ്ചയിച്ചു... ശകുവിന്‍റെ

അച്ഛന്‍ പിടിച്ച പിടിക്കു കെട്ടിച്ചു... സുകുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നതിന്‍ ശകുവിനേയും കൊണ്ടു സിഗപ്പൂര്‍

എയര്‍ലൈന്‍സ് പറന്നു കഴിഞ്ഞിരുന്നു... ശകുവിനെ നഷ്ടപ്പെട്ടു അധികം കഴിയുന്നതിന്‍ മുന്‍പു തന്നെ ശുകുവിന്‍റെ

കല്യാണവും നടന്നു... അങ്ങനെ കാലം കടന്നു പോയി... വിധിയെന്നുപറയട്ടേ സുകുവിനു ഒരു ആണ്‍കുട്ടി ജനിച്ച അന്നു

തന്നെ ശകുവിനു ഒരു പെണ്‍കുട്ടിയും ജനിച്ചു.... കാലം പിന്നേയും കടന്നു പോയി സുകു കമ്പനികള്‍ മാറി മാറി

ഇന്നൊരുമാനേജരായി മാറിയിരിക്കുന്നു... പഴയ ആ ഓര്‍മ്മകള്‍ ഒക്കെ കാലം മായിച്ചു കഴിഞ്ഞിരിക്കുന്നു...
പ്രൊജെക്ടിന്‍റെ ആവശ്യത്തിനായിട്ടാണു സിഗപ്പൂരു എത്തിയതെങ്കിലും പതുക്കെ ആ രാജ്യത്തിന്‍റെ

ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. സുകുവിന്‍റെ മകന്‍ ഇന്നു വളര്‍ന്നു വലുതായിരിക്കുന്നു... ശകുവും ഭര്‍ത്താവും

മകളോടൊപ്പം അവിടെ സ്ഥിരതാമസം ആയി കഴിഞ്ഞിരുന്നു.. മകള്‍ക്കു പഠനം ഒക്കെ കഴിഞ്ഞു ജോലി ആയി... കാലം

അവള്‍ക്കു

കൂട്ടിനു ഒരു സുഹൃത്തിനേയും കൊടുത്തു... തന്‍റെ സുഹൃത്തിനേയും ആയി അവള്‍ ഒരിക്കല്‍ അവളുടെ അമ്മയുടെ അരികില്‍ വന്നു..

ശകു അവനെ കണ്ടതും എന്തോ മനസ്സില്‍ കൊളുത്തിവലിക്കുന്നതു പോലെ അവള്‍ക്കു തോന്നി... തന്‍റെ പ്രണയം

സാഫല്യമാകാത്തതുകാരണം ആവാം ശകു തന്‍റെ മകളെ എതിര്‍ത്തില്ല... കല്യാണ ആലോചക്കായി തന്‍റെ

വീട്ടുകാരെ കുറിച്ചു പറയുന്നതിന്‍റെ ഇടക്കു ശകുവിന്‍റെ കണ്ണു ഈറനണിഞ്ഞു... എല്ലാം പറഞ്ഞുകഴിഞ്ഞു ശകു അവനെ

ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ".....

Saturday, August 14, 2010

അത്തം പിറന്നു....

മലയാളികള്‍ക്കു ഒരു നല്ലകാലത്തിന്‍റെ ഓര്‍മ്മയുണര്‍ത്തി അത്തം പിറന്നു... പക്ഷെ പൂവിറുക്കാനും പൂക്കളമിടാനും
മാത്രം ആരേയും കണ്ടില്ല... പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെടികളേയും കണ്ടില്ല... എല്ലാദിവസത്തേയും പോലെ മറ്റൊരു
ദിവസം ...
അത്തമാണെന്നറിഞ്ഞതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു.. ഇന്നു പൂക്കള്‍
പറിച്ചുനടക്കുന്ന ആ പിള്ളേര്‍ അപ്രത്യക്ഷ്മായിരിക്കുന്നു... അതും റെഡിമെയ്ഡ് ആയി കടയില്‍ കിട്ടുമല്ലോ??.. സ്കൂളൂകളും
ട്യൂഷന്‍ സെന്‍ററുകളും
കോര്‍പ്പറേറ്റുകമ്പനികളും എല്ലാം അത്തപ്പൂക്കള മത്സരവും എല്ലാം നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കതെല്ലാം ഒരു
നൊസ്റ്റാള്‍ജിയ ആയിട്ടവശേഷിക്കുന്നു... പണ്ടുകാലത്തു കുട്ടികള്‍ അത്തം മുതല്‍ പത്തു ദിവസം ഒരോദിവസവും ഓരോ നിറം
കൂടി കൂട്ടി പല പല കൂടുകളിലാക്കി തുമ്പയും തെച്ചിയും ഒക്കെ കൊണ്ടു വാതില്‍ക്കല്‍ കൂളത്തില്‍ നിന്നും വാരിയ മണ്ണും
കൂട്ടി ഓരോദിവസവും വ്യത്യസ്ത തരം വിധത്തില്‍ ഇട്ടിരുന്ന കാലം ഒക്കെ പോയി... ഇന്നെവിടെ കാണാന്‍ കുളങ്ങളും
പൂക്കളും ... കുളം ഇല്ല എന്നു പറഞ്ഞാല്‍ നമ്മുടെ റോഡു മന്ത്രി എന്നെ ചീത്ത പറയും .. കാരണം റോഡുമുഴുവന്‍ തോടും
കുളങ്ങളുമ അല്ലേ??.... ഇന്നു മുറ്റം പോലും ഇല്ലത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന മലയാളി എവിടെ പൂക്കളം ഇടാന്‍ ...
പാവം മാവേലി വരുമ്പോള്‍ ഇതു തന്‍റെ മലയാള നാടാണോ എന്നതിശയിച്ചുപോയാല്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല...
ഇന്നത്തെ ഓണാഘോഷം ബീവറേജസ് കോര്‍പ്പറേഷന്‍റെ റെക്കോര്‍ഡു തകര്‍ക്കാനും പിന്നെ കൂറേ കമ്പനികള്‍ക്കു തങ്ങളുടെ
ഉത്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വില്ക്കാനും പിന്നെ ചാനലുകാര്‍ക്കു കാശു പിടുങ്ങാനും മാത്രമായി മാറിയിരിക്കുന്നു..
ഓണക്കളികള്‍ എല്ലാം കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ നിന്നുപോലും അകന്നു പോകുന്നു... പിന്നെ പാവം മലയാളി
അസ്സോസ്സിയേഷനുകള്‍ കൃത്യമായി ലോകത്തിന്‍റെ എല്ലാകോണുകളിലും ഓണമാഘോഷിക്കുന്നു... ഹും അവിടെ ഒക്കെ അവര്‍ അങ്ങനെ
ഓണം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കും കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്നു... കുറഞ്ഞതു ആ നല്ലകാലത്തെ ഓണാഘോഷത്തിന്‍റെ
ഓര്‍മ്മകള്‍ എങ്കിലും മനസ്സിലുണ്ടല്ലോ എന്നാശ്വസിക്കുക പ്രവാസീ !!!...

സുകുവിന്‍റെ രീതികള്‍ .... (A continuation from last post)

ഇവന്‍ രാവിലെ കഴിക്കുന്നതു കോണ്‍ഫ്ലേക്സും നൂഡില്‍സും ...
കഞ്ഞിയും കപ്പയും ഒക്കെ അവനു വെറും നൊസ്റ്റാള്‍ജിയ....
ഉച്ചയ്ക്കു പിസ്സയും പിന്നെ ചിക്കന്‍റെ വറുത്ത കാലുകളും മാത്രം ....
ചോറും കറിയുമെല്ലാം വല്ലപ്പോഴും ....
അതോ സാധാരണ തട്ടുകടകള്‍ അവനു കുറച്ചില്‍ ...
കുറഞ്ഞതു വേണ്ടതു ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും ....
ഇവന്‍ കയറുക വോള്‍വോയില്‍ മാത്രം ....
സാധാരണ സര്‍ക്കാര്‍ ബസുകള്‍ അവനു പുച്ചം .....
പിന്നെ ദൂരെ യാത്ര എ സി കോച്ച് ട്രയിനില്‍ മാത്രം ....
പറ്റുമെങ്കില്‍ അതും ഫ്ലൈറ്റില്‍ ....
വീട്ടില്‍ പോയില്ലെങ്കിലും അവന്‍ സെക്കന്‍റ്. ക്ലാസ്സില്‍ കയറൂല്ല..
ഒരുകാലത്തവന്‍റെ ഷര്‍ട്ടും പാന്‍റും വാങ്ങാന്‍ 500 മതിയായിരുന്നു...
ഇന്നവന്‍റെ ഷര്‍ട്ടിനുമാത്രം 1000 പോരാ...
രാവിലെ അവനൊരുങ്ങാന്‍ ഫെയ്സ് ക്രീമും ഫൈസ് വാഷും ഹെയര്‍ ജെല്ലും വേണം ...
പുറത്തേക്കിറങ്ങിയാല്‍ ഓട്ടോ വേണം കാര്‍ വേണം നടക്കാന്‍ തീരെ വയ്യ...
വീട്ടിലെ പണിയൊന്നും വയ്യ പക്ഷെ ചിലപ്പോഴവന്‍റെ ജിമ്മിലെ പണികണ്ടാല്‍ കഷ്ടം തോന്നും ...
ഇനിയൊരു പനിവന്നാലോ സധാരന ആശുപത്രിയും
സര്‍ക്കാര്‍ ആശുപത്രിയും അവനു പോരാ....
അവനു വേണം ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ തന്നെ...

Wednesday, August 11, 2010

ഇവന്‍ സുകു.... എ ടിപിക്കല്‍ സോഫ്റ്റ്‌വെയറന്‍.........

ഇവന്‍ സുകു....
ഇവന്‍ ജീവിക്കുന്നത് എ ബി സി കമ്പനിക്കു വേണ്ടി...
പഠുത്തം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ കണ്ടതു വല്ലപ്പോഴും .....
കൂട്ടുകാരെ കാണുന്നതു വല്ലപ്പോഴും വീട്ടുകാരെ കാണുന്നതു വല്ലപ്പോഴും ....
അവന്‍ കാണുന്നതു മാനേജര്‍മാരെയും ക്ലൈന്‍റിനേയും മാത്രം ....
നേരം പുലരുന്നതെപ്പോഴെന്നറിയില്ല....
നേരം രാത്രിയാവുന്നതെപ്പോഴെന്നറിയില്ല.....
ആകെ അറിയാവുന്നതു ഇഷ്യ്യൂസും ബഗ്ഗും റിലീസും ഒക്കെ മാത്രം ....
വീക്കെന്‍ഡുകള്‍ എന്താണെന്നവനറിയില്ല....
ഞായര്‍ വരും തിങ്കള്‍ വരും ഇതൊന്നും അവനറീയില്ല...
അവനറിയുന്നതു ഡെലിവെറി ഡേറ്റും റിലീസു ഡേറ്റും മാത്രം ...
എന്നും ഇറങ്ങും അതെപ്പോള്‍ എന്നുപോലും അവനറിയില്ല....
കാരണം അവന്‍ തിരിച്ചു വരുന്നതും എപ്പോഴെന്നറിയില്ല....
ബ്രേക്ക്ഫാസ്റ്റ് എപ്പോള്‍ കഴിക്കണം എന്നറിയില്ല ലഞ്ചും എപ്പോഴാണെന്നവനറിയില്ല...
വല്ലപ്പോഴും വിശക്കും അവന്‍ വല്ലതും വല്ലപ്പോഴും വാങ്ങികഴിക്കും ....
പ്രാര്‍ത്ഥന എന്തെന്നവനറിയില്ല പക്ഷെ ആപ്രൈസല്‍ എന്തെന്നവനറിയുന്നു...
സമ്മര്‍ അറിയില്ലവന്‍ മണ്‍സൂണ്‍ അറിയില്ല പക്ഷെ അവനറിയുന്നു റിസെഷന്‍ ....

Monday, August 9, 2010

യാത്രക്കാരുടെ അശ്രദ്ധയ്ക്കു കൊച്ചുവെളി എക്സ്പ്രെസ്സ് വെറും 220 മിനുട് വൈകി ഓടുന്നു....

ആഗസ്തുമാസത്തിലെ ആദ്യ വ്യാഴാഴ്ച്ച കൂറച്ചു സുഹൃത്തുക്കളെ കാണണമെന്ന ആഗ്രഹവുമായി

ട്രയിനിങ്ങിന്‍റെ മധ്യത്തില്‍ നിന്നും ചാടി ഓടിയാണു കൊച്ചുവെളി സ്റ്റേഷന്‍റെ മുന്‍പില്‍ എത്തിയതു... ട്രയിന്‍

പുറപ്പെടാന്‍ 15 മിനുടുകള്‍ മാത്രമ്.. അപ്പോള്‍ അതാ വരുന്നു ആ പതിവുള്ള ശബ്ദം
"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്കു 4.05 നു പുറപ്പെടേണ്ട ട്രയിന്‍ 90 മിനിടു വൈകിയേ പുറപ്പെടൂ..."....
ഹും ട്രയിനിങ്ങു പകുതിക്കു വച്ചു മതിയാക്കിയതിന്‍റെ ദുഖം ഒന്നുമില്ലാതിരുന്നു.. എന്നാലും ഇനി 90 മിനുറ്റെ ഇവിടെ

ഇരിക്കണ്ടേ എന്നാലോചിച്ചപ്പോള്‍ ശരിക്കും റെയില്‍വേയെ മനസ്സില്‍ കുറേ ചീത്തവിളിച്ചു... അല്ലേലും ഇവന്മാര്‍ക്കു ഒന്നും

സമയത്തിന്‍റെ വില അറിയില്ലല്ലോ??...
അങ്ങനെ 90 മിനുടു വിശ്രമമുറിയില്‍ കഴിച്ചു കൂട്ടി ... പാവം ജനം ഒന്നാമതേ ഒരു ഓണം കയറാമൂലയിലാണു റെയില്‍വേ

സ്റ്റേഷന്‍ പിന്നെ അനുഭവിക്കുകയല്ലാതെ എന്തു ചെയ്യാനാ....
വിശ്രമമുറിയില്‍ ഇരിക്കുമ്പോള്‍ എന്താണു കാര്യം എന്നു അറിഞ്ഞാല്‍ കൊള്ളാമായിരുന്നു എങ്കിലും കിട്ടിയ ഇരിപ്പിടം കളയേണ്ടല്ലോ

എന്നു കരുതി അവിടെ നിന്നും എഴുന്നേറ്റില്ല... അങ്ങനെ പറഞ്ഞ സമയം അതായതു 5.30 കഴിഞ്ഞു ഒരു അറിയിപ്പും

ഇല്ല... പതുക്കെ എഴുന്നേറ്റു സ്റ്റേഷന്‍ മാസ്റ്ററുടേ മുറി ലക്ഷ്യമാക്കി നടന്നു.. ഹഹ അങ്ങേരു അവിടെ ഇല്ല.. അസ്സിസ്റ്റന്‍റു

ഉണ്ടു എന്നാലൊന്നു ചോദിച്ചുകളയാം ...
സാര്‍ വണ്ടി 5.30ക്കു പോകും എന്നു പറഞ്ഞിട്ടു...
"ങാ 5.30കു പോകും "...
അല്ല സാര്‍ 5.30 കഴിഞ്ഞു.. എന്നാല്‍ 6 മണിക്കു പോകും ....
6നു പോകുമോ സാര്‍ ....
"ചിലപ്പോള്‍ 6.30 ആകും ".....
അല്ല സാര്‍ എന്താ വണ്ടി വൈകുന്നേ...
" നിങ്ങളുടെ എല്ലാം സുരക്ഷ നോക്കേണ്ടേടോ??... വണ്ടി കഴികിയിട്ടില്ല... ഇന്നു വേറേ ഒരു വണ്ടി താമസിച്ചാ വന്നേ...

"
അല്ല വണ്ടി കഴുകി കഴിഞ്ഞില്ലേ??....
"കഴിഞ്ഞു വണ്ടിയുടേ എ സിക്കു തകരാറുണ്ടു അതു നോക്കി കൊണ്ടിരിക്കുകയാ "
"ഒന്നും പറഞ്ഞിട്ടു കാര്യമില്ല അടിസ്ഥാന സൌകര്യം ഇല്ല എന്തു ചെയ്യാന്‍ മുന്‍കൂട്ടി അറിയിക്കാന്‍ സമയം കിട്ടിയില്ല"
ഹും ഏതു ട്രയിന്‍ താമസിച്ചുവന്നാലും ഈ പറഞ്ഞ വണ്ടി രാവിലെ 9 മണിക്കു ഇവിടെ വരുന്നതാ.. അതും കഴിഞ്ഞു

ഇപ്പോള്‍ ഏകദേശം 9 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.... വണ്ടി വൈകും എന്നു രാവിലെ തന്നെ അറിയാം അപ്പോള്‍ പിന്നെ ആരാ

ഉത്തരവാദി എന്നു ചോദിക്കണം എന്നുണ്ടായിരുന്നേലും ചോദിച്ചില്ല....
സമയം 6 കഴിഞ്ഞു 6.30 കഴിഞ്ഞു 7 ആയി ഒരു അനക്കവും ഇല്ല... സ്റ്റേഷമാസ്റ്ററുടെ മുറിയിലേക്കു വീണ്ടും നടന്നു...

വിദ്വാന്‍ ബുദ്ധിമാന്‍ എന്നു ഭാവിച്ചു കൊണ്ടു മുറിയില്‍ നിന്നും ചാടി പുറത്തിറങ്ങി യാത്രക്കാരനെ പോലെ നോക്കി

നില്‍ക്കുന്നു... അദ്ദേഹത്തിന്‍റെ മുറിയുടെ മുന്‍പില്‍ ആള്‍ വന്നിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ.. ഞാന്‍ ഈ

പഞ്ചായത്തുകാരനുമല്ലേ എന്നും ഭാവിച്ചു ഒറ്റനില്പു....
അല്പസമയം ​കൂടികഴിഞ്ഞപ്പോള്‍ അടുത്ത അറിയിപ്പു
"യാത്രക്കാരുടേ പ്രത്യേക ശ്രദ്ധയ്ക്കു ട്രയിന്‍ 7.30 ആവുമ്പോള്‍ പുറപ്പെടും ...."...
പിന്നേയും ഒരു അനക്കവുമില്ല.. പിന്നെയാ മനസ്സിലായേ ഉണ്ടായിരുന്ന ഒരു എഞ്ചിന്‍ ട്രിവാണ്ട്രം സെന്‍ട്രലില്‍ മാവേലിയെ കൊണ്ടു

പോയിരിക്കുവാ..തിരിച്ചു വരണം .... കഷ്ടം ഇത്രക്കുപോലും ഒരു ആലോചനപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന

റെയില്‍വേയെ നമ്മള്‍ എന്തു ചെയ്യാന്‍ .... ഒടുവില്‍ തലയെഞ്ചിന്‍ കൊണ്ടുവന്നു തീവണ്ടി പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വന്നു...

അപ്പോഴേക്കും രാജധാനി പോകേണ്ട സമയമായി ... പാവം ഇവിടേ നാലു മണിക്കൂര്‍ ആയി കാത്തു നില്‍ക്കുന്നതു വെറും

കഴുതകളാണല്ലോ.. അവര്‍ ഇനിയും കാത്തു കിടന്നോളും രാജധാനിയില്‍ രാജാക്കന്മാര്‍ക്കല്ലേ പോകുന്നേ.. അവര്‍ക്കു

കാത്തുനില്‍ക്കാന്‍ സമയമില്ലല്ലോ??... അങ്ങനെ അവരും പോയി... ഒടുവില്‍ 7.45 ആയപ്പോഴേക്കും വണ്ടി നീങ്ങി

തുടങ്ങി... പാവം കുറേ ആള്‍ക്കാര്‍ അവര്‍ക്കു നഷ്ടമായതു ഒരു പ്രവര്‍ത്തി ദിവസത്തിന്‍റെ പകുതി ആണു..

കാരണം ആ വണ്ടി വെള്ളിയാഴ്ച്ച എത്തിയപ്പോഴേക്കും 11.00 കഴിഞ്ഞിരുന്നു .... ഞാന്‍ ഒരുപക്ഷേ പ്രത്യേക ഒരു ഓഫീസു

ആവശ്യത്തിനു അല്ലാതിരുന്ന കാരണം വേറേ നഷ്ടവും ഉണ്ടായില്ല... ഇന്‍റര്‍വ്യൂവിനും മട്ടും പോയ പാവങ്ങള്‍ ...
മനുഷ്യന്‍റെ സമയത്തിനു ഇത്രയും വില കൊടുക്കാത്ത ഒരു വകുപ്പു അല്ല എങ്കില്‍ സ്ഥാപനം വേറേ ഉണ്ടു എന്നു എനിക്കു

തോന്നുന്നില്ല.. ഓരോ പ്രാവശ്യവും മനുഷ്യനെ മിനക്കെടുത്തുക ഇവരുടെ കുത്തക എന്ന പോലെ എന്‍റെ തിരിച്ചുള്ള

യാത്രയിലും അവര്‍ മാന്യമായി ഒരു മണിക്കൂറിലധികം വൈകിച്ചു... പല ട്രയിനുകളും കേവലം 10 - 10.30 മണിക്കൂര്‍

കൊണ്ടു ഓടുന്നയിടത്തു വെറും 4 സ്റ്റോപ്പുമാത്രം ഉള്ള ബാങ്ളൂരിനും എര്‍ണാകുളത്തിനു ഇടക്കു ഈ വണ്ടി ഓടാന്‍ എടുത്തതു

13 മണിക്കൂറിനടുത്തു.. എന്നാല്‍ യാത്രക്കാര്‍ക്കു ആവശ്യമുള്ളയിടത്തു ഒരു സ്റ്റോപ്പുപോലും ഇല്ല... ഇതുപോലുള്ള

സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ എന്നു ഈ വസ്തുതകള്‍ ഒക്കെ മനസ്സിലാക്കും .. ആയിരക്കണക്കിനാളുകളുടെ

4 മണിക്കൂറിനു ഒരു വിലയും ഇവര്‍ കല്പിക്കുന്നില്ലേ... പാവം ജനം ആയകാരണം ആയിരിക്കാം ചാനലുകാര്‍ ഒന്നും

വന്നില്ല.... അവര്‍ക്കു ഫ്ലൈറ്റില്‍ പോകുന്ന ജനത്തിന്‍റെ ബുദ്ധിമുട്ടുമാത്രം മറ്റുള്ളവരെ അറിയിച്ചാല്‍ മതീല്ലോ??
ബാക്കി പത്രം വ്യാഴാഴ്ച്ചത്തെ യാത്ര 4 മണിക്കൂര്‍ വൈകിയപ്പോള്‍ അതു വിഴിങ്ങിയതു ഈ വണ്ടിക്കാരുടെ സമയം

മാത്രമല്ല... മാവേലിയില്‍ പോകേണ്ടവരുടെ സമയം കൂടി ആണു.. ഒപ്പം തിങ്കളാഴ്ച്ച ഇന്‍റര്‍സിറ്റിക്കും ബൊക്കാറോക്കു

ഒക്കെ പോകേണ്ടവരെ ബുദ്ധിമുട്ടിച്ചു....

Wednesday, August 4, 2010

അപൂര്‍വ്വരാഗം മൂലമുള്ള അപൂര്‍വ്വ സ്വപ്നം ....

പതിവു പോലെ അന്നും സുകു ഓഫീസില്‍ നിന്നും പണിയൊക്കെ കഴിഞ്ഞു മാനേജരുമ്മാരെ തെറിയും ഒക്കെ പറഞ്ഞു

വീട്ടിലെത്തി... സോഫ്ട്‌വെയര്‍ എഞ്ചിനീയേഴ്സിന്‍റെ ഓരോ പാടേ... രാവിലെ മാനേജര്‍മാരു വരുമ്പോള്‍ അതുവേണം ഇതുവേണം

എന്നൊക്കെ പറയും പിന്നെ വയ്യാറാവുമ്പോള്‍ വീട്ടില്‍ പോകുന്നതിനു മുന്‍പു ഇതെല്ലാം ശരിയാക്കി കൊടുക്കണം .. ഒരു കാര്യം

പറഞ്ഞു കഴിഞ്ഞു ഒരു നൂറുവട്ടം സ്റ്റാറ്റസ് ചോദിക്കല്‍ ഈ വര്‍ഗ്ഗത്തിനു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു..

അങ്ങനെ ഒരു വിധം മുങ്ങി വീട്ടിലെത്തിയപ്പോഴാണു സഹമുറിയന്മാര്‍ എല്ലാം കൂടി പറഞ്ഞതു അപൂര്‍വ്വരാഗം സിനിമ

കാണാന്‍ പോകാം എന്നു... കാറും കോപ്പും ഒക്കെ ഉള്ള ഇവന്മാര്‍ക്കു സെക്കന്‍ഡ് ഷോക്കു പോകലൊന്നും അത്ര പുത്തരി അല്ല.. പണ്ടു

കോളേജില്‍ പഠിക്കുമ്പോള്‍ സെക്കന്‍ഡ് ഷോക്കു പോയാല്‍ വാര്‍ഡന്‍ കാണാതെ മതിലൊക്കെ ചാടി വേണം ഹോസ്റ്റലില്‍ കടക്കാന്‍ .. ഇപ്പോള്‍

ആ റിസ്കു ഒന്നുമില്ലല്ലോ... അങ്ങനെ സിനിമയ്ക്കു പോയി.. സിനിമ കുഴപ്പമില്ല ..


സിബിമലയില്‍ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടു.. പുതിയ ആള്‍ക്കാരാണേലും കുഴപ്പമില്ല.. അതിലെ നായികയുടെ

മുഖം അങ്ങനെ സുകുവിന്‍റെ മനസ്സില്‍ നിന്നും മായുന്നേയില്ല.. കഴിഞ്ഞ ജന്മത്തിലെ പരിചയമാണോ

എന്നറിയില്ല എവിടേയോ കണ്ട മുഖം ... ഹും വഴിയേ പോകുന്ന എല്ലാ പെണ്‍പിള്ളേരെം വാച്ചു ചെയ്യുന്ന ആളാവുമ്പോള്‍ എതേലും

മുഖവുമായി സാമ്യം തോന്നിയില്ലെങ്കിലേ അതിശയമുള്ളു.. അതിനിനി കഴിഞ്ഞ ജന്മം വരെ പോകേണ്ട... അങ്ങനെ സിനിമ

ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു... എന്നിട്ടും ആ മുഖം മനസ്സില്‍ നിന്നും

മായുന്നില്ല....
*****************************************************************************************
രംഗം നായികയുമായി സ്വയം എസ് യു വി എന്നു വിളിക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളില്‍ പോവുകയാണു... അവളുടേ

വീട്ടിലും അറിയില്ല അവന്‍റെ വീട്ടിലും അറിയില്ല.. കുറേ നേരം വണ്ടി

ഓടിച്ച അവര്‍ വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ടിലെത്തി.. ലഘുഭക്ഷണം ഒക്കെ കഴിഞ്ഞു ബീച്ചിലേക്കിറങ്ങി... അവിടെ

അവര്‍ക്കു പോകാനായി സ്പീഡ് ബോട്ടൊക്കെ തയ്യാറാക്കി വച്ചിരുന്നു.. എന്തോ അവള്‍ അത്ര താല്പര്യം കാണിച്ചില്ല..
പക്ഷെ സുകു അതിലെ യാത്ര ഒരുപാടു കൊതിച്ചിരുന്നതാണു... തന്‍റെ പ്രിയതമ വന്നില്ലെങ്കിലും സുകു ഒരു കൈ നോക്കാന്‍

തീരുമാനിച്ചു അവളെ പറ്റിക്കാന്‍ ബോട്ടും എടുത്തു ആഴക്കടലിലേക്കു ഒരു യാത്ര നടത്തി.. പക്ഷെ അവന്‍ അത്ര

പ്രതീക്ഷിച്ചില്ല നടുക്കടലില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ദിക്കു വിട്ടു പോയി.. മൊബൈലിലാണേല്‍ റേഞ്ചും കിട്ടുന്നില്ല...

കാറ്റത്തഴിച്ചുവിട്ട വള്ളം പോലെ അവന്‍ അങ്ങും ഇങ്ങും പാഞ്ഞു.. എന്തു ചെയ്യണം എന്നു ഒരു ഐഡിയയും

കിട്ടിയില്ല... ഹും ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ചു യുവര്‍ ലൈഫ്.. അവന്‍ ശരിക്കും അതിന്‍റെ ആശയം ​മനസ്സിലായതപ്പോഴാ.. ഹൊ

ഒടുക്കത്തെ ഒരു ഐഡിയ ആയിരുന്നു ഒളിച്ചോടിവന്ന സ്ഥലത്തു നിന്നും ഒരു ബോട്ടുയാത്ര... അങ്ങനെ യാത്ര ചെയ്തു

ഒടുവില്‍ അവന്‍ ഒരു കര കണ്ടു... മൊബൈലില്‍ എന്നിട്ടും ഒരു രക്ഷയുമില്ല... അപ്പോഴേക്കും ഇന്ധനവും തീര്‍ന്നു.. ദൈവമേ

കരക്കെത്തി ഭാഗ്യം ... അവിടെ ഇറങ്ങി.. ആരേയും കാണുന്നില്ല അവന്‍ ഓടി... അതാ ഒരു ചേട്ടന്‍ നിക്കുന്നു.. ഭാഗ്യം

സ്ഥലം വേറെ എങ്ങുമല്ല കേരളം തന്നെ പക്ഷെ വൈപ്പിനില്‍ ആണെന്നുമാത്രം ...
എന്നിട്ടും മൊബിലില്‍ നിന്നും വിളിച്ചിട്ടു ഒരു രക്ഷയുമില്ല... അവന്‍ ഒടുവില്‍ തിരിച്ചു പോരാന്‍ തീരുമാനിച്ചു..
************************************************************************************************
"ഡാ സുകൂ നീ ഇന്നു ഓഫീസില്‍ പോകുന്നില്ലേ... ഇന്നലെ സിനിമയില്‍ കണ്ട പെണ്ണിനേം കണ്ടു കിടക്കുവാണോ??..." സുഹൃത്തിന്‍റെ

ചോദിച്ചു...
"ഡാ എണ്ണ തീര്‍ന്നുപോയി ഞാന്‍ പോയി ഞാന്‍ പോയി വാങ്ങി വരട്ടേ"... അവന്‍ തിരിഞ്ഞു കിടന്നുറക്കം തൂടര്‍ന്നു....
************************************************************************************************
ബോട്ടിനുള്ള ഇന്ധനവും ഒക്കെ വാങ്ങി അവന്‍ തിരിച്ചു യാത്ര തുടങ്ങി.. അപ്പോഴേക്കും നേരം ഇരുട്ടി

തുടങ്ങിയിരുന്നു... ഒരുവിധം തിരിച്ചു വിഴിഞ്ഞത്തു തിരിച്ചെത്തി... അപ്പോഴേക്കും അവളുടെ പൊടി പോലും ഇല്ല..

സുകുവിനു ആകെ വിഭ്രാന്തിയായി... റൂമില്‍ ബാഗുമില്ല .. വിളിച്ചിട്ടു മൊബൈലിലും കിട്ടുന്നു.. ദൈവമേ കേരളമാണല്ലോ

പീഡനങ്ങളുടെ സ്വന്തം നാടു.. സുകുവിന്‍റെ മനസ്സില്‍ കൂടി ഒരുപാടു ചിന്തകള്‍ കടന്നു പോയി.. അതിന്‍റെ ഇടക്കു പോലീസ്

സ്റ്റേഷനും കോടതിയും എല്ലാം പല പല രംഗങ്ങളും ഒന്നൊന്നായി മാറി മാറി വന്നു... ഇടക്കെപ്പോഴോ അവളുടെ മൊബൈല്‍

റിങ്ങു ചെയ്തു... അവന്‍റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു... അവളുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ ഒരുപാടു കൊതിച്ചു..

പക്ഷെ ഒരു ഗാഭീര്യമുള്ള ശബ്ദം കേട്ടു അവന്‍ ഞെട്ടി... "ആരാ ആരേയാ വേണ്ടേ"... സുകു പതുക്കെ ഫൊണ്‍ കട്ടു ചെയ്തു...
പക്ഷെ ഫോണ്‍ പിന്നേയും അടിക്കുന്നു എന്നിട്ടും കാര്യം മനസ്സിലായില്ല... പിന്നെയാ മനസ്സിലായേ അലാറം വച്ച ഫോണ്‍

കിടന്നു ചിലക്കുവാണു... പാവം ചാടി എഴുന്നേറ്റു വിഴിഞ്ഞത്തല്ല സ്വന്തം വീട്ടിലെ കട്ടിലിലാണെന്നു സുകു

തിരിച്ചറിഞ്ഞു....

Tuesday, August 3, 2010

ബാഗ്ളൂര്‍ മലയാളിയുടെ തുടരുന്ന യാത്രാക്ളേശം .....

ബാഗ്ളൂര്‍ എന്ന നഗരത്തെ കുറിച്ചു പറയുമ്പോള്‍ ഐ ടി പ്രൊഫെഷണല്‍സിനെ കുറിച്ചു അല്ല എങ്കില്‍ അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും ആണു നമ്മുടെ മനസ്സിലേക്കു ഓടി വരുന്നതു... പക്ഷെ ഒരു മലയാളി എന്ന നിലയ്ക്കു പറയട്ടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ഉള്ള സ്ഥലമാണു.. ചില സ്ഥലങ്ങളില്‍ പോയാല്‍ കൂടുതലും മലയാളികള്‍ തന്നെ ആണു... ഈ പറഞ്ഞ എല്ലാവരും സ്വന്തം നാടായ കേരളത്തിലേക്കു വരുന്നതിനുവേണ്ടി
പ്രധാനമായും ആശ്രയിക്കുന്നതു റെയില്‍ മാര്‍ഗ്ഗം തന്നെ ആണു... അങ്ങനെ ഉള്ള മലയാളിക്കു ആകെപ്പാടു ഉള്ളതു ഒരു ട്രയിന്‍ ആണു.. പിന്നെ രാവിലെയും ഒരെണ്ണം ഉണ്ടു... പക്ഷെ സൌകര്യപ്രദമായ സമയത്തു എന്നു പറയുന്നതു ഒരെണ്ണമാണു... പക്ഷെ ദിവസവും ഈ റൂട്ടില്‍ ഓടുന്ന ബസുകളുടെ എണ്ണം 10-50 ല്‍ അധികം വരും എന്നാണു ഒരു കണക്കു കൂട്ടല്‍
... അവരാണേല്‍ കത്തി ചാര്‍ജ്ജുമായി പാവം മലയാളികളെ കൊല്ലുകയും ആണു.. ഒരു പക്ഷെ ഞാന്‍ നേരത്തേ പറഞ്ഞ ഈ ഐ ടി കാര്‍ക്കു 500 ഉം 1000 വും ഒന്നും അത്ര പ്രശ്നവുമല്ല.. ട്രയിനില്‍ അതു വെറും 250 ഉം 300 ഉം ഒക്കെ ആവുമ്പോഴാണു നേരത്തേ പറഞ്ഞ ചാര്‍ജ്ജു ബസുകാര്‍ ഈടാക്കുന്നതു.. ബസ് ചാര്‍ജ്ജു കുറക്കണം എന്നു ആരും പറയുന്നില്ല പക്ഷെ
ഇത്ര രൂക്ഷമായ യാത്രാ ക്ലേശം ഉണ്ടായിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു ഭാവിക്കുന്ന ബന്ധപ്പെട്ട റെയില്‍വേക്കാരെ കാണുമ്പോഴാണു ലജ്ജതോന്നുന്നേ.... ദിവസേന ഇപ്പോള്‍ യാത്ര നടത്തുന്ന ഐലന്‍റ്. എന്ന ട്രയിനിന്‍റെ റിസര്‍വേഷന്‍ നില ഒന്നു പരിശോധിച്ചാല്‍ മാത്രം മതി അതു പിടികിട്ടാന്‍ ..... ഇന്നു നൊക്കുവാണെങ്കില്‍ അതു വെയിറ്റിങ്ങ് ലിസ്റ്റ്

S.No. Date (DD-MM-YYYY) Class - SL Class -3A
1 4- 8-2010 WL 41/WL 8 WL 9/WL 5
2 5- 8-2010 WL 73/WL 31 WL 10/WL 7
3 6- 8-2010 WL 140/WL 103 WL 34/WL 20
4 7- 8-2010 WL 86/WL 61 WL 24/WL 20
5 8- 8-2010 WL 197/WL 144 REGRET/WL 26
6 9- 8-2010 WL 105/WL 85 WL 35/WL 23

(got it from indian railways)
ആണു... തത്കാല്‍ എന്ന സംവിധാനവും കഴിഞ്ഞിട്ടാണു അടുത്ത ദിവസങ്ങളിലെ ഈ നില... എന്നിട്ടും എന്തേ നമ്മുടെ ഉദ്യേഗസ്ഥ വൃന്ദത്തിനു ഇതൊന്നും മനസ്സിലാകാത്തതു... അത്യാവശ്യം നല്ല
ലാഭകരമാണെന്നറിയാമായിരുന്നിട്ടും ആവശ്യം നാലുപാടു നിന്നും ജനങ്ങളും ആവശ്യപ്പെട്ടിട്ടും കണ്ടില്ല എന്നു നടിച്ചാല്‍ എന്തു ചെയ്യാന്‍ ... പാവം ജനം ബസുകാരുടെ സമ്മര്‍ദ്ദം മൂലമാണു ട്രയിന്‍ ഇടാത്തതു എന്നു ആരോപണം ഉയര്‍ന്നാല്‍ എങ്ങനെ നിഷേധിക്കാനാകും .. കാരണം ഇതിന്‍റെ ഗൂണഭോക്താക്കള്‍ അവര്‍ തന്നെ ആണല്ലോ... റിസര്‍വേഷന്‍റെ കാര്യം സാധാരണ സമയങ്ങളിലാണു ഇപ്പോള്‍ പറഞ്ഞതു... ആഘോഷങ്ങള്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ ആ സമയത്തെ റിസര്‍വേഷന്‍ നിലകൂടി ഇവര്‍ ഒന്നു നോക്കണം .. 60 ദിവസം മുന്‍പു ബുക്കിങ്ങ് ആരംഭിക്കുന്ന ഈ ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറകള്‍ക്കുള്ളില്‍ ടിക്കറ്റു തീര്‍ന്നിട്ടുള്ള എത്രയോ അവസരങ്ങള്‍ ഉണ്ടു... ഓണം , വിഷു, റംസാന്‍ , ദീപാവലി, ക്രിസ്തുമസു, പൂജവയ്പ് അങ്ങനെ നീണ്ടുപോകുന്ന ആഘോഷദിവസങ്ങളിലെ ടിക്കറ്റുകള്‍ എല്ലാം തന്നെ റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുകയാണു പതിവു..
ഓണക്കാലത്തെ അവസ്തനോക്കിയാല്‍ കാണാന്‍ കഴിയുന്നതു ഇതാണു

S.No. Date (DD-MM-YYYY) Class - SL Class -3A
1 23- 8-2010 REGRET/WL 150 REGRET/WL 26
2 24- 8-2010 REGRET/WL 151 REGRET/WL 25
3 25- 8-2010 WL 154/WL 124 REGRET/WL 25
4 26- 8-2010 WL 97/WL 86 WL 33/WL 20
5 27- 8-2010 WL 117/WL 94 WL 25/WL 18
6 28- 8-2010 WL 146/WL 118 REGRET/WL 25

(From Indian railways)
REGRET എന്നു വച്ചാല്‍ നിങ്ങള്‍ക്കു ഇനി വെയിറ്റിങ്ങ് ലിസ്റ്റില്‍ പോലും ബുക്കു ചയ്യാന്‍ പറ്റില്ല..

ബസുകാര്‍ സ്പെഷ്യല്‍ ബസുകള്‍ ഒക്കെ ഇട്ടു ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ വണ്ടി കിട്ടാത്തതിന്‍റെ പേരില്‍ ആഘോഷങ്ങള്‍ അവിടെ തന്നെയാക്കുന്ന മലയാളികളും അനവധിയാണു... അവര്‍ക്കെല്ലാം അറിയേണ്ടതു ഒന്നുമാത്രമേ ഉള്ളൂ എന്നാണു ഈ സത്യങ്ങളൊക്കെ നേരത്തേ പറഞ്ഞ ഈ ആള്‍ക്കാര്‍ വേണ്ടപോലെ പരിഗണിക്കുക...

Monday, August 2, 2010

അങ്ങനെ 5 രൂപാ ലാഭം ...

എന്നും ഇവന്മാരുടെ ഒക്കെ ഇരിപ്പുകണ്ടാല്‍ എന്നാ ജാഡയാ... പക്ഷെ എല്ലാം പോകും ഒരു പനി വന്നാല്‍ ... കേരളത്തിലാകുമ്പോള്‍ പനിക്കു മാത്രം പഞ്ഞവുമില്ലല്ലോ??... ചൂടത്തു ഇതില്‍ കയറി ഇരിക്കുന്ന ഈ ഐ ടി വിദ്വാന്മാര്‍ക്കു പണികിട്ടുന്നതു പനി വരുമ്പോഴാ... എന്നൊക്കെ വര്‍ക്കു ചെയ്തില്ലെങ്കിലും ഒരു ദിവസം
പനി പിടിച്ചാല്‍ അന്നു കൃത്യമായി അതു വര്‍ക്കു ചെയ്യുകയും ചെയ്യും ... പതിവു പോലെ തിങ്കളാഴ്ച്ച പനിയൊക്കെ
പിടിച്ചു താമസിച്ചാ ഓഫീസിലേക്കെത്തിയെ... തിങ്കളാഴ്ച്ച എന്നു പറഞ്ഞാല്‍ മടിയാ.. രണ്ടു ദിവസം റിലീസും
സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഒന്നുമില്ലാതെ വീട്ടില്‍ കിടന്നു ഉറങ്ങി നല്ല ഭക്ഷണവും ഒക്കെ കഴിച്ചു വരുന്നതിന്‍റെ
ക്ഷീണമാണു ... അങ്ങനെ ഒരു വിധം വൈകുന്നേരമായി... നടക്കാനൊന്നും തീരെ വയ്യ... കാറുള്ള സഹമുറിയന്മാരൊക്കെ
ലീവിലും ആണു... അങ്ങനെ പതു ചെന്നു വോള്‍വോ ബസിന്‍റെ സമയം നോക്കിയപ്പോള്‍ 6 അരക്കു ഒരെണ്ണം ഉണ്ടു... പിന്നെ ഒട്ടും
ശംഖിച്ചു നിന്നില്ല ബാഗും കയ്യിലുണ്ടായിരുന്ന ഒരു കാലന്‍ കുടയും ഒക്കെ എടുത്തു കൊണ്ടു ചാടി ഇറങ്ങി.... എന്തിനു
പറയുന്നു സമയം 6.30 ആയി
ആയി എന്നിട്ടും ഓരോരുത്തന്മാര്‍ അസൂയയോടെയാ നോക്കുന്നെ.. എന്തിനെന്നല്ലേ ഇത്ര നേരത്തേ ഇവന്‍ വീട്ടിലേക്കു പോകുന്നോ...
അതും പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്തവന്‍ ... ഞാന്‍ രാവിലെ താമസിച്ചാണു വന്നേ എന്നറിയാന്‍ പാടില്ലാഞ്ഞിട്ടു
ഇങ്ങനെ ... ഹോ ഈ ഐ ടിക്കാരുടെ ഒരു ബദ്ധപ്പാടേ... ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നു 6 മണിക്കു ദൈവമേ നാളെ 10
മണിക്കേലും ഇറങ്ങാന്‍ പറ്റണേ... അങ്ങനെ ബസ് സ്റ്റോപ്പിലെത്തി എന്നെ പോലെ ഭാഗ്യവാന്മാരായ കുറേ അണ്ണന്മാരും
അമ്മച്ചിമാരും ഒക്കെ അവിടെ ഉണ്ടായിരുന്നു... ദാണ്ടു കാലം പുറകോട്ടാണോ ഇപ്പോള്‍ പോകുന്നെ കോട്ടും സൂട്ടും ഒക്കെ
ഇട്ടണ്ടുവന്നിരുന്ന അമ്മച്ചിമാരു ഇപ്പോള്‍ പാവാടയും ബ്ലൌസും ഒക്കെ ഇട്ടോണ്ടു തന്നെ വരെണേ... പാവം ഇതൊക്കെ കണ്ടു കുറേ
എക്സിക്യൂട്ടീവു ആള്‍ക്കാരു പിറുപിറുക്കുന്നു.. വെറെ ഒന്നും കൊണ്ടല്ല വേനലായാലും മഴയായാലും അവര്‍ക്കു ടൈ ഒക്കെ ഷൂസും
കയറ്റി വേണം വരാന്‍ .. പുവര്‍ ഗൈസ്....
ഒരുത്തനു കഴക്കൂട്ടം വരെ നടക്കാന്‍ പോലും പറ്റില്ല.. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വോള്‍വോ ബസും എത്തി...
ഇടിച്ചു കയറി ഒരു സീറ്റും ഒപ്പിച്ചു.. പിന്നെയും കുറച്ചു നീങ്ങി അടുത്ത കെട്ടിടത്തിന്‍റെ മുന്‍പില്‍ ചെന്നു നിന്നപ്പോള്‍
ഒരു ജാഥക്കുള്ള ആള്‍ ദാ അവിടെ നിക്കുന്നു.. എല്ലാത്തിനേം കൂടി കുത്തി നിറച്ചു വണ്ടി നീങ്ങി.. രാവിലെ മുതല്‍
ഓട്ടം തുടങ്ങുന്ന ആ വണ്ടിയില്‍ കണ്ടക്ടറും ഡ്രൈവറും കൂടി സൊറേം പറഞ്ഞു കളിച്ചു ചിരിച്ചു പോകുന്നതാ
പരുവാടി.. ഇങ്ങനെ ഒന്നോ രണ്ടോ ട്രിപ്പില്‍ മാത്രമേ ആരെങ്കിലും കയറൂ.. എന്നാലെന്താ ഒരു ദിവസത്തെ പണി മുഴുവന്‍ ഈ
രണ്ടു ട്രിപ്പു കൊണ്ടു കണ്ടക്ടര്‍ക്കു ചെയ്യുകേം വേണം .. വണ്ടിയുടെ പോക്കു കണ്ടു നാട്ടുകാരൊക്കെ അങ്ങനെ അന്തിച്ചു
നിക്കുകാ... ഇതില്‍ ഇതുനും വേണ്ടം ആള്‍ക്കാരു കേറുമോ എന്നാ അവരുടെ സംശയം ... അല്ല അവര്‍ പകലുകാണുമ്പോള്‍ നേരത്തെ
പറഞ്ഞപോലെ രണ്ടുപേരെ കൂടാത്തെ അങ്ങിങ്ങായി ഒരോരുത്തര്‍ ഉണ്ടേലായി... അങ്ങനെ ഇറങ്ങേണ്ട സ്റ്റോപ്പായപ്പോള്‍
മണിക്കു പകരം ഉള്ള സ്വിച്ചേലൊരുകുത്തും കുത്തി ഞാന്‍ ഇറങ്ങി.. ചെയ്ഞ്ചില്ലാത്തതുകാരണം ആകണം ചേട്ടന്‍ 15
രൂപാടെ ടിക്കറ്റിനു 10 രൂപയുടേതാ തന്നെ.. അങ്ങനെ 5 രൂപാ ലാഭം ...

Saturday, July 31, 2010

ഈ സുഹൃദ്‌ദിനത്തിലും പ്രാര്‍ഥനയോടെ നിനക്കുവേണ്ടി...

ഇതു കഥയും കവിതയും ഒന്നുമല്ല ശരിക്കുമുള്ള ജീവിതം .. ഞങ്ങളുടെ പ്രീയ സുഹൃത്തിനെ കാണാതായിട്ടു ഇന്നു 6 മാസമാകുന്നു... ഇനിയും യാതൊരു വിവരവുമില്ല... ബാലു അവനെ കാണാതാവുന്നതു ചെന്നൈ നഗരത്തില്‍ നിന്നുമാണു... സോഫ്ട്‌വെയര്‍ എഞ്ചിനീയറായിരുന്ന അവന്‍ ചെന്നൈയില്‍ ഒരു സോഫ്ട്‌വെയര്‍ കമ്പനിയില്‍ ജോലിക്കു കയറി കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ആണു കാണാതാവുന്നത്... അന്നു കമ്പനിയില്‍ ജോലികഴിഞ്ഞു വൈകിട്ടു ഇറങ്ങിയ അവന്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല... ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാടു അന്വേഷിച്ചു... എല്ലാം വിഫലമായി... ഇപ്പോഴും പ്രതീക്ഷയുമായി എല്ലാവരും കാത്തിരിക്കുന്നു... ചെന്നൈക്കു പോകുന്നതിനു മുന്‍പു തിരുവനന്തപുരത്തായിരുന്നു അവന്‍ ജോലി ചെയ്തിരുന്നതു... അവനെകുറിച്ചുള്ള എല്ലാവിവരങ്ങളും ഈ സൈറ്റില്‍ ഉണ്ടു...

http://whereisbalu.blogspot.com/

Friday, July 23, 2010

പൈസയുടെ വില മറക്കുന്ന തലമുറ....

"എന്റെ മക്കളെ വീട്ടിലെ ഒരു ബുദ്ധിമുട്ടും വരുത്താതെയാ പഠിപ്പിച്ചിട്ടുള്ളേ??... അവന്/ അവള്‍ക്കു ആവശ്യം ഉള്ളപ്പോള്‍ എല്ലാം വാങ്ങിക്കൊടുത്തു എന്നിട്ടാ ഇങ്ങനെ" ... പലമാതാപിതാക്കളും പറഞ്ഞുകേട്ടിട്ടുള്ള വാചകങ്ങളില്‍ ഒന്നു.. മാതാപിതാക്കളെല്ലാം അഭിമാനത്തോടെയാണു പറയുന്നതു, പക്ഷേ പലപ്പോഴും അവരുടെ അദ്ധ്വാനത്തിന്‍റെ ഫലം കിട്ടാതെ വരുമ്പോഴാണു ഇങ്ങനെ പറയുന്നതു എന്നുള്ളതാണു വാസ്തവം ​.. വളരെ അധികം അദ്ധ്വാനങ്ങള്‍ വ്യധാ പാഴായിപോയി എന്നുള്ളതാണു വാസ്തവം ... കുട്ടികള്‍ എല്ലാം അറിഞ്ഞു വളരണം എന്നാലേ യഥാര്‍ത്ത ഫലം ലഭിക്കൂ... ഒരിക്കലും എന്‍റെ മാതാപിതാക്കള്‍ എന്‍റെ അടുത്തു വന്നു നേരിട്ടു വന്നു പറഞ്ഞു തന്നിട്ടില്ല പക്ഷെ അവര്‍ അദ്ധ്വാനത്തിന്‍റെ വില എങ്ങനേയോ എന്നിലെത്തിച്ചിരുന്നു.. ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്തു എന്‍റെ കയ്യില്‍ നിന്നും ഒരു രൂപ കടം വാങ്ങി... അടുത്ത ദിവസം തന്നെ ഞാന്‍ തിരിച്ചു ചോദിച്ചു ... പക്ഷെ ആദ്യം അദ്ദേഹം എന്നെ കളിയാക്കി .... സത്യം പറഞ്ഞാല്‍ കളിയാക്കല്‍ വിധത്തില്‍ അവന്‍ പറഞ്ഞതു തരാം എന്നാണു... പക്ഷെ പിന്നീടു വീണ്ടും ചോദിച്ചു കഴിഞ്ഞാണു ഞാന്‍ കാര്യമായിട്ടാണു ചോദിച്ചതെന്നും അവന്‍ തിരിച്ചു നല്‍കുകയും ചെയ്തു.. പക്ഷെ അവന്‍ പിന്നീടും ഇടക്കു കളിയാക്കിയപ്പോഴാണു എനിക്കു കാര്യം മനസ്സിലായതു.. ഞാന്‍ ആ ഒരു രൂപ തിരിച്ചു ചോദിച്ചതു അവന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല... അതിനകത്തുള്ള കാരണം വേറെ ഒന്നുമല്ല അവനെ സംബന്ധിച്ചു 1 രൂപ എന്നുള്ളതു ഒന്നുമല്ലായിരുന്നു... പക്ഷെ എന്നെ സംബന്ധിച്ചു ആ ഒരു രൂപയുടെ വില അവനു അറിയില്ലായിരുന്നു.. അതിനു അവനെ കുറ്റം പറയാനും പറ്റില്ല... കാരണം അവനറിയില്ലായിരുന്നു എന്‍റെ മാതാപിതാക്കള്‍ ഒരുപാടു അദ്ദ്വാനിച്ചിട്ടാ അതു ഉണ്ടാക്കുന്നേ എന്നു.... ഒരുപക്ഷേ ആ അനുഭവത്തിനുശേഷം പലര്‍ക്കും കൊടുത്താല്‍ തിരിച്ചു ചോദിക്കുന്ന പരിപാടി നിറുത്തി എന്നുള്ളതാണു സത്യം .. പക്ഷെ അതിന്‍റെ വില അറിയാഞ്ഞിട്ടല്ല എന്നുമാത്രം ... ഒരു രൂപ ഉണ്ടാക്കാന്‍ വേണ്ടി സാധാരണ ഒരാള്‍ എത്ര അദ്ധ്വാനിക്കണം എന്നെ അറിയിക്കാന്‍ എന്‍റെ മാതാപിതാക്കള്‍ക്കു കഴിഞ്ഞിരുന്നു .. ഒരുപക്ഷേ അതായിരുന്നു എനിക്കു പഠിക്കുവാനുള്ള പ്രചോധനവും ... അറിഞ്ഞു വളര്‍ന്നാലേ ഓരോ വ്യക്തിക്കും തന്‍റെ ആഗ്രഹങ്ങള്‍ക്കു പരിമിതിയിടാനും ലക്ഷ്യങ്ങളിലേക്കു ആവേശത്തോടെ നേടിയേടുക്കാനും പറ്റൂ.... ഒരു ദിവസത്തെ കൂലിക്കു വേണ്ടി തന്‍റെ മാതാപിതാക്കള്‍ എത്ര അധ്വാനിക്കുന്നുണ്ടു എന്നു അറിയാത്ത കുട്ടികള്‍ അതു ചിലവാക്കുമ്പോള്‍ കൂടുതല്‍ ആലോചിക്കാറില്ല... " അച്ഛന്‍ എന്തിനാ ഓഫീസില്‍ പോകുന്നേ ആ മഷീനില്(എ ടി എം ) പോയി എടുത്താല്‍ പോരെ എന്നു കൊച്ചു കുട്ടികള്‍ പോലും ചോദിക്കുന്ന കാലമാണു ഇതു...".. ഇന്നത്തെ മാതാപിതാക്കളില്‍ നല്ല ഒരു ശതമാനം ആള്‍ക്കാരും ഒരു കാര്യവുമില്ലാതെ കുട്ടികളുടെ കയ്യില്‍ പണം കൊടുത്തു വിടുന്ന ഒരു പ്രവണത ഉണ്ടു.. ഒരു പക്ഷേ കുറച്ചു സന്ദര്‍ഭങ്ങളിലെങ്കിലും കുട്ടികള്‍ ആ പണം കൊടുത്താണു ലഹരിപദാര്‍ത്ഥങ്ങളും മറ്റും വാങ്ങുന്നതു... വിദ്യാര്‍ത്ഥികള്‍ എല്ലാം ഒന്നും അറിയാതെ വളരുന്നതിനേക്കാള്‍ എത്രയോ നല്ലതാണു അറിഞ്ഞു വളരുന്നതു..

Saturday, July 17, 2010

വീണ്ടും ഒരു തീവണ്ടി അല്ല കറന്‍റു വണ്ടി യാത്ര....

അങ്ങനെ പതിവുപോലെ വെള്ളിയാഴ്ച്ച എത്തി... ഐ ടി കാര്‍ക്കു എല്ലവര്‍ക്കും ഉള്ളപോലെ ഞാനും

സന്തോഷവാനായിരുന്നു ... ഇനി രണ്ടു ദിവസം കുശാലം ... പിന്നെ തിങ്കളാഴ്ച അതിന്‍റെ ഹാങ്ങോവര്‍... അങ്ങനെ

പോകുന്നു... വൈകിട്ടു ഇന്‍റര്‍സിറ്റിക്കു പോകാം എന്നു കരുതി ഇരിക്കുമ്പോഴാണു അന്നൊരു മീറ്റിങ്ങ്.. അതും കഴിഞ്ഞു ഒരു

വിധം ചാടി... കൊല്ലം വരെ ബസിനു പോന്നിട്ടു വേണം ബസില്‍ കയറാന്‍ ... അന്നു തന്നെ സഹമുറിയനും നാട്ടിലേക്കുണ്ടു..

പാവത്തിനു ഈ സൂപ്പര്‍ ഫാസ്റ്റിലെ ഇടി ഒന്നും കൊള്ളാന്‍ വയ്യാത്ത കാരണം അവന്‍ നേരെ തമ്പാനൂര്‍ പോയി കയറി... ആള്‍

സുമുഖനും സുന്ദരനും സര്‍വ്വോപരി സല്‍ഗുണ സമ്പന്നനുമായതു കൊണ്ടു റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ കുറച്ചു

പിള്ളേരുടെ കൂടെ കൂടി... സത്യം ​പറഞ്ഞാ അവനു മറ്റൊരു ദുരുദ്ദേശവും ഇല്ലായിരുന്നു അവരുടെ പിറകേ കൂടിയ

മറ്റൊരുത്തന്‍റെ കയ്യില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണു അവര്‍

കയറിയ കമ്പാര്‍ട്ടുമെന്‍റില്‍ തന്നെ സീറ്റില്ലെങ്കിലും കയറാന്‍ തീരുമാനിച്ചതു...
അങ്ങനെ ഒടുവില്‍ കറന്‍റു വണ്ടി യാത്ര തുടങ്ങി... ഞാന്‍ കൊല്ലത്തിനുള്ള യാത്ര പകുതിയിലധികം പിന്നിട്ടിരുന്നു

അപ്പോഴേക്കും ... ഇടക്കു സീറ്റില്ല ഭയങ്കര തിരക്കാണു എന്നുള്ള അപ്ഡേറ്റും കിട്ടിക്കൊണ്ടിരുന്നു... ഒടുവില്‍ ഞാന്‍ കൊല്ലത്തു

എത്തി പ്ലാറ്റ്ഫോമില്‍ ഒക്കെ എത്തി കുറച്ചു കഴിഞ്ഞു.. ട്രയിന്‍ എത്തിച്ചേരും എന്നുള്ള നമ്മുടെ ചേച്ചിയുടെ

അനൌണ്‍സ്‌മെന്‍റും എത്തി... സത്യം പറയാമല്ലോ ഇന്നേവരെ ആ ട്രയിനില്‍ കൃത്യസമയത്തു ഞാന്‍ എന്‍റെ വീട്ടില്‍ വന്നു

ഇറങ്ങിയിട്ടില്ല 2.5 വര്‍ഷത്തെ യാത്രയില്‍ ... അത്രക്കു കൃത്യനിഷ്ടയാ... അപ്പോഴേക്കും സഹമുറിയനു ഒരു

ഇരിപ്പിടം ഒക്കെ കിട്ടി എന്നോടു കയറേണ്ട ബോഗിയും ഒക്കെ പറഞ്ഞു.. എനിക്കു വേണ്ടി ഒരു സീറ്റും പിടിച്ചു.. അങ്ങനെ കയറി

അവിടെ ചെന്നപ്പോള്‍ അതാ അവിടെ മറ്റോരുമാന്യന്‍ കയറി ഇരുപ്പുറപ്പിച്ചു... അദ്ദേഹം എന്തുചെയ്താലും മാറില്ല... ഞാന്‍

സുഹൃത്തിനോടു പറഞ്ഞു പോട്ടെ അങ്ങേരു അവിടെ ഇരുന്നോട്ടെ... അപ്പോഴും സുഹൃത്തു പറഞ്ഞു ഇരുന്നോട്ടെ എന്നാലും

മാന്യതക്കു ഒന്നു പറയാമല്ലോ??.. പാവം അവിടെ വരെ നിന്നു ക്ഷീണീച്ചതിന്‍റെ കലിപ്പായിരുന്നു...
അപ്പോഴേക്കും അതാ വരുന്നു മറ്റൊരുമാന്യന്‍ ഒരു കാര്യവുമില്ലാതെ ആ പ്രശ്നത്തില്‍ ഇടപെടാന്‍ .... സുഹൃത്തു മാന്യമായി

ആ പുള്ളിക്കരനോടു പറഞ്ഞു ഇതു നമ്മള്‍ തമ്മിലുള്ള പ്രശ്നമല്ലല്ലോ പിന്നെ എന്തിനാ ഇടങ്കോലിടുന്നേ... ഒടുവില്‍ ഞങ്ങള്‍

രണ്ടു പേരും കൂടി ഒരു സീറ്റില്‍ ഇരുന്നു... അപ്പോഴേക്കും മറ്റുള്ള കഥാപാത്രങ്ങള്‍ എല്ലാം യഥാസ്ഥാനങ്ങളില്‍ ഇടം

പിടിച്ചിട്ടുണ്ടായിരുന്നു.. ടെക്നോപാര്‍ക്കില്‍ തന്നെ ജോലി ചെയ്യുന്ന നാലു പെണ്‍കുട്ടികളും ഒരു ചേട്ടനും .. ഇതൊക്കെ കണ്ടു

കൊണ്ടു അവിടെ ഇരുന്ന ചേച്ചി പറഞ്ഞു മക്കളേ ഞങ്ങള്‍ ദാ അപ്പുറത്തു ഇറങ്ങും നിങ്ങള്‍ക്കു ഇവിടെ ഇരിക്കാം

എന്നു... ഉര്‍വ്വശീ ശാപം ഉപകാരമാകുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണു.. അവര്‍ ഇരിക്കുന്നതു ആ പെണ്‍കുട്ടികളുടെ

ഒപ്പമാണു... അപ്പോഴേക്കും നമ്മുടെ സുഹൃത്തു പറഞ്ഞു അതെ നമ്മുക്കു അടുത്ത സ്റ്റോപ്പാവുമ്പോള്‍ അവിടെ ഇരിക്കാം ... :)
അങ്ങനെ സ്റ്റോപ്പെത്തി അവര്‍ ഇറങ്ങി.. മൊത്തത്തില്‍ ഒരു സീറ്റു അറേഞ്ചുമെന്‍റൊക്കെ അവിടെ നടന്നു... ഞാന്‍ മുന്‍പു

പറഞ്ഞ ആ ചേട്ടന്‍റേയും പെണ്‍കുട്ടികളുടേയും നടുക്കായി സുഹൃത്തു സ്ഥാനം ഉറപ്പിച്ചു... പെണ്‍കുട്ടികളൂടെ

അടുത്തിരിക്കാനുള്ള ചേട്ടന്‍റെ ശ്രമത്തെ മറികടന്നായിരുന്നു സുഹൃത്തിന്‍റെ ആ മനോഹരമായ അറ്റംപ്‌റ്റ്... ഇതിന്‍റെ

ഇടയില്‍ ഞാന്‍ ഇങ്ങേ അറ്റത്തായി പോയി.. ഒരുമിച്ചു ഇരിക്കാന്‍ പോയിട്ടു പലയിടത്തായി ഹഹ.. അങ്ങനെ ഞാന്‍ നമ്മുടെ

പാട്ടു യന്ത്രം ഒക്കെ എടുത്തു വച്ചു പതുക്കെ പാട്ടൊക്കെ കേട്ടിരുന്നു... പതുക്കെ സുഹൃത്തും പാട്ടു പെട്ടി ഒക്കെ

എടുത്തെങ്കിലും ഈ കുട്ടികളെ കുറിച്ചു ഒന്നും അറിയാന്‍ പാടില്ലതിരുന്നകാരണം ഒരു വൈക്ലമ്യം ആയിരുന്നു.. അങ്ങനെ

പതുക്കെ വിവരങ്ങള്‍ ഒക്കെ തിരക്കി മനസ്സിലാക്കി... പുതുതായി ചേര്‍ന്ന കുട്ടികളാണു.. അപ്പോഴെക്കു എന്‍റെ

അടുത്തിരുന്ന ചേട്ടന്‍ ഓരോന്നു പറഞ്ഞു ആകൂട്ടത്തിലാണു ആ കുട്ടിക്കു റൊമയുടെ മുഖഛായയാണു എന്നു പറഞ്ഞേ..

പിന്നെ ഇടക്കു കപ്പലണ്ടിക്കാരന്‍

ഒക്കെ വന്നപ്പോള്‍ സുഹൃത്തു ആദ്യം ഒന്നു തനിക്കു വേണ്ടിയും പിന്നെ ആ പെണ്‍കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം 4 എണ്ണം

അവര്‍ക്കും പറഞ്ഞു.. അപ്പോഴേക്കും ഒരു കുട്ടിക്കു വേണ്ടാതിരുന്ന കാരണം ഒരെണ്ണം തിരിച്ചും കൊടുത്തു...
സുഹൃത്തു ഓഫര്‍ ചെയ്യാമായിരുന്നു എന്നാണു കരുതിയതെങ്കിലും കുട്ടികള്‍ കാശെടുത്തു കൊടുക്കുകയും ചെയ്തു ... പിന്നെ

അവരുടെ മൂന്നെണ്ണത്തിന്‍റെ പൈസയുടെ കൂടെ സുഹൃത്തിന്‍റേയും കൊടുത്തതു അവരായിരുന്നു.. സുഹൃത്തിന്‍റേലാണേല്‍ 5 രൂപ

തിരിച്ചൊട്ടു കൊടുക്കാനും ഇല്ലാതായിരുന്നു.... ഇതിന്‍റെ ഇടക്കൊക്കെ നമ്മുടെ ചേട്ടന്‍ നല്ല കത്തിയായിരുന്നു..

അരെയൊക്കെയോ കാണാന്‍ പോയതാ.. അടുത്തദിവസം വീണ്ടും പോകണം എന്നൊക്കെ.. പിന്നീടു സുഹൃത്തു പറഞ്ഞപ്പോഴാണു

ചേട്ടന്‍ നല്ല തണ്ണിആയിരുന്നു എന്നു എനിക്കു മനസ്സിലായേ.. കാരണം ചേട്ടന്‍ എന്‍റെ അടുത്തു സംസാരിക്കുമ്പോള്‍ കൈ കൊണ്ടു

വായ് മറച്ചു വച്ചായിരുന്നു സംസാരം ... ഒടുവില്‍ ഞാന്‍ ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ ഞാന്‍ ഇറങ്ങുകയും

ചെയ്തു.. പിന്നീടു സുഹൃത്തു എറണാകുളത്തു ഇറങ്ങി വിളിച്ചു കഴിഞ്ഞപ്പോഴാണു ആദ്യം പറഞ്ഞ സാഹചര്യം

ഒക്കെ മനസ്സിലായതു.. പാവം അവിടെ എത്തിയപ്പോഴേക്കും അവരെ എല്ലാവരേയും കൊണ്ടു പോകാന്‍ മാതാപിതാക്കള്‍

എത്തിയിരുന്നു അതോടെ സുഹൃത്തു പെരു വഴിയിലും ആയി... സുഹൃത്തു സ്വയം പറഞ്ഞു അല്ലേലും ഈ പെമ്പിള്ളേരെല്ലാം

ഇങ്ങനാ ഒരു ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു ഇവിടെ വരെ എത്തിച്ചു എന്നാ ഒരു ചോദ്യം , വെറുതേ ആണേലും

ഡ്രോപ്പു ചെയ്യണോ??...