Tuesday, August 24, 2010

അരലക്ഷം ശമ്പളം വാങ്ങിക്കുന്ന നമ്മുടെ എം പി മാര്‍ ....

ഒരു സമരവും ഒരു പണിമുടക്കും ഹര്‍ത്താലും ബന്ദും ഒന്നുമില്ലാതെ തന്നെ അവരുടെ ശമ്പളം കൂട്ടി... അതും 25

ശതമാനം ​... അതിനെതിരെ സംസാരിക്കാന്‍ ഒരു പാര്‍ട്ടി പോലും മുന്നോട്ടുവന്നില്ല... മാത്രമല്ല പല ഈര്‍ക്കിലി

പാര്‍ട്ടികളെ പ്രീണിപ്പിക്കാന്‍ വേണ്ടി തന്നെയാണു ഈ വര്‍ദ്ധന നടത്തിയതും ... ആരുടെയാണെന്നല്ലേ നമ്മുടേ എം പി

മാരുടെ.... നേരത്തേ 40,000 രൂപ ആയിരുന്നതു 50,000 രൂപ ആക്കി... എത്രയോ ആനുകൂല്യങ്ങള്‍ വേറേയുള്ളപ്പോഴാണു

ഇതും കൂട്ടിയതു.. പാര്‍ല്ലമെന്‍റു സിറ്റിങ്ങ് ഉള്ള ഒരു ദിവസം ബത്ത കിട്ടുന്ന 2000 രൂപ വേറേയും ... ഇതിലെ

പലദിവസങ്ങളിലും ഒരു വാക്കൌട്ടും നടത്തി പുറത്തേക്കു പോകുന്നതാണു പതിവു എന്നാരും മറക്കരുതു... ഓരോ

സീസണിലും പാര്‍ല്യമെന്‍റു കൂടുന്നതിനു മുന്‍പു ഈ പ്രാവശ്യം എങ്ങനെ വാക്കഊട്ടു നടത്താം

എന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും നമ്മുടെ പ്രതിപക്ഷപാര്‍ട്ടികളുടെ ഒക്കെ ചിന്ത...

ശരിയായിരിക്കാം ഇവര്‍ പറയുന്ന അല്ലേല്‍ സമരം ചെയ്യുന്നതു വേണ്ട ഒരു കാര്യത്തിനു വേണ്ടി തന്നെ ആയിരിക്കം ..

പക്ഷെ പാര്‍ലമെന്‍റില്‍ നിന്നും പുറത്തിറങ്ങുന്ന ഇവര്‍ എന്തു പ്രവര്‍ത്തനം നടത്താറുണ്ടൂ??.... ഇനി ഇതൊന്നും

കൂടാതെ തീവണ്ടിയാത്രാനുകൂല്യങ്ങള്‍ വിമാന യാത്രാനുകൂല്യങ്ങള്‍ അങ്ങനെ നീണ്ടുപോകുന്ന ആനുകൂല്യങ്ങള്‍

വേറേയാണു.. ചുരുങ്ങിയതു ഒരു ഒന്നു ഒന്നര ലക്ഷമാണു നമ്മുടെ ഓരോ എം പി മാരുടേയും വരുമാനം ഇത്രയും ശമ്പളം പോരാ എന്നാണു നമ്മുടെ എം പി മാരുടെ വാദം കേട്ടതു.. അവര്‍ക്കുവേണ്ടതു ഏതോ

സെക്രട്ടറിമാരുടേതിനേക്കാളും ഒരു രൂപ എങ്കിലും കൂടുതലായിരിക്കണം എന്നാണു... 40,000 ല്‍ നിന്നു 50,000 പകരം

60,000 ആക്കണം എന്നാണു പലരുടേയും ആവശ്യം ... ഈ പറഞ്ഞ എം പി മാരുടെ ഒക്കെ പ്രവര്‍ത്തനങ്ങളും

യോഗ്യതകളും ഒക്കെ ഒന്നെടുത്തുനോക്കിയാല്‍ കൊള്ളാം .... ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ഒരിക്കലും ഒരു

ബിരുദാനന്തരബിരുദദാരിയായിരിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ ചുരുങ്ങിയതു തന്‍റെ മണ്ഡലത്തിലെ

കുറവുകളും ആവശ്യങ്ങളും എങ്കിലും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അറിഞ്ഞിരിക്കണം ... അല്ലാതെ വോട്ടു ചോദിക്കാന്‍

വന്നതിനു ശേഷം പിന്നെ അടുത്ത തിരഞ്ഞെടുപ്പിനു വോട്ടുചോദിക്കാന്‍ വരുന്ന ഒട്ടേറെയുള്ള എം പി മാര്‍ക്കും ഇത്രയും

ശമ്പളം എന്തിനു കൊടുക്കുന്നു??...

കുറഞ്ഞതു നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും പിന്നെ വലതും ഇടതും മധ്യവും എല്ലാം ഇതിനെങ്കിലും ഒന്നു ഒരുമിച്ചു നിന്നല്ലോ??... ചിലപ്പോള്‍ ചിലകളവിന്‍റെ അല്ല എങ്കില്‍ അഴിമതികളുടെ പിറകിലും ഈ ഒരുമിക്കല്‍ ഉണ്ടാവില്ല എന്നാരുകണ്ടു.. അപ്പോള്‍ ആരാണു മണ്ടന്മാരാവുന്നതു... അല്ല എന്നായിരം വട്ടം പറഞ്ഞാലും അതു നമ്മള്‍ ജനങ്ങള്‍ തന്നെ...

Sunday, August 22, 2010

ഓണക്കുടി പൂരാടത്തിനു കരുനാഗപ്പള്ളി ഉത്രാടത്തിനു ചാലക്കുടി തിരുവോണം ??

ഓണത്തോടു അനുബന്ധിച്ചു ടിവിയില്‍ വന്ന വാര്‍ത്ത കേട്ടു ഒരു പക്ഷെ ബാക്കിയുള്ള എല്ലാവരും ഞെട്ടിയേക്കാം പക്ഷെ കേരളീയര്‍ മാത്രം ഞെട്ടില്ല... വാര്‍ത്ത മറ്റോന്നുമല്ല കേരളത്തിന്‍റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവും കൂറ്റുതല്‍ കിട്ടിയിരുന്നതു പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ നിന്നും ആയിരുന്നു.. പക്ഷെ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു..ഖജനാവിലേക്കു ഏറ്റവും കൂടുതല്‍ നല്കുന്നതു കേരളത്തിലെ കുടിയന്മാര്‍ നല്‍കുന്ന നികുതിയിനത്തില്‍ നിന്നും ആണു... ഏകദേശം 1300 കോടിരൂപയാണു ഒരു വര്‍ഷം പിരിഞ്ഞു കിട്ടുന്നതു എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുണ്ടായിരുനതു... ഈ ഓണത്തോടു അനുബന്ധിച്ചു കഴിഞ്ഞ 6 ദിവസത്തിനിടെ വിറ്റതു 155.61 കോടിരൂപ.... തിരുവോണവും അവിട്ടവും ഒക്കെ ബാക്കിനില്‍ക്കേ ഇനിയും ഇതു ഉയര്‍ന്നേല്ക്കാം .. ഓണമായാലും വിഷുവായാലും കൃസ്തുമസായാലും ഞങ്ങളെ കടത്തിവെട്ടാന്‍ ആരും ഇല്ല എന്ന നിലയില്‍ ആണു ചാലക്കുടിക്കാരുടേ കുടി... കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പില്‍ ഓരോ ടിമിന്‍റേയ്യും ഫാന്‍സുകാര്‍ പറഞ്ഞ ഒരു വാക്യമുണ്ടു മത്സരിച്ചോളൂ പക്ഷെ രണ്ടാസ്ഥാനത്തിനു വേണ്ടി മാത്രം മതി അതാണൂ ചാലക്കുടിക്കാര്‍ക്കും പറയാനുള്ളതു.....

ഓണം ദിനങ്ങളിലെ ചിലകാഴ്ച്ചകളും കേള്‍വികളും .....

പൂരാടദിനം എല്ലാവരും ഓണത്തിന്‍റെ ഓട്ടത്തിന്‍റെ ഇടയ്ക്കു.. ഈ ദിവസവും കോളേജിലേക്കെന്നും പറഞ്ഞാണു അവരും

ഇറങ്ങിയതു.. അവര്‍ കയറിയ ബസില്‍ ഞാനും കയറി ...പിന്നെ കേട്ടതു ഇങ്ങനെ...
"എടാ നിന്‍റെ അച്ഛന്‍ ഇന്നലെ നിന്നെ പിടിച്ചൂന്നു കേട്ടല്ലോ എന്താ സംഭവം ..."
"സുഹൃത്തു ഹെയ് അതൊന്നും ഇല്ല ഇന്നലെ ഞാന്‍ രക്ഷപെട്ടു"...
"എന്താടാ സംഭവം "
"അതോ അതിന്നലെ എന്നെ മൊബൈലില്‍ വിളിച്ചിട്ടു കിട്ടാഞ്ഞിട്ടു വീട്ടിലേക്കു വിളിച്ചു.. അന്നേരം അച്ഛനാ ഫോണ്‍

എടുത്തേ"...
"എന്നിട്ടു അച്ഛനു മനസ്സിലായോ??..."
"അവള്‍ എന്തോ ചോദിച്ചു പുള്ളിക്കു ഒന്നും മനസ്സിലായില്ല..."
"എന്നിട്ടോ എന്നിട്ടു നിന്നോടെന്നാ ചോദിച്ചെ??" ...
"ഓഹ് പുള്ളിക്കു ഇന്നലെ ആയിരുന്നു ഓണത്തിന്‍റെ പണി തീരുന്നേ... അതു കാരണം പുള്ളി അടിച്ചു കൂതറയായാ വന്നേ...

അതു കാരണം രക്ഷപെട്ടു... അച്ഛന്‍റെ ചേച്ചിയായിരുന്നു വിളിച്ചേ എന്നു പറഞ്ഞു രക്ഷപെട്ടു..."
ഹും സ്വന്തം അപ്പനെ കൂതറ എന്നു വിളിച്ച അവനേയോക്കെ യാത്രാക്കാര്‍ കുറച്ചു പേര്‍ തിരിഞ്ഞു നോക്കി... അവനൊട്ടും

മൈന്‍ഡേ ചെയ്തില്ല...

______________________________________________________________________________

******************************************************************************
______________________________________________________________________________

തൊട്ടടുത്ത ദിവസം ഉത്രാടദിനം ... മലയാളികള്‍ എല്ലാം ഉത്രാടപ്പാച്ചിലില്‍ മാവേലി സ്റ്റോറിലെ അരിയും

പഞ്ചാരയും ഒക്കെ തീര്‍ന്നു.... അതുകൊണ്ടു തന്നെ ആളും ഇല്ലായിരുന്നു... പക്ഷെ തീരാത്തതു ഒന്നുണ്ടായിരുന്നു

ബീവറേജസ് കോര്‍പ്പറേഷനിലെ സാധനം ​... സര്‍ക്കാര്‍ ആ കാര്യത്തില്‍ കേരളത്തിലെ കുടിയന്മാരെ അറിഞ്ഞായിരുന്നു

വിതരണം നടത്തിയേ... അങ്ങനെയുള്ള ഒരു ബീവറേജസു കോര്‍പ്പറേഷനില്‍ ക്യൂവില്‍ നിന്നു കുഴഞ്ഞു രണ്ടെണ്ണം വാങ്ങി

അതിന്‍റെ ഹാങ്ങോവര്‍ തീര്‍ക്കുവാനായി രണ്ടെണ്ണം അടിച്ചിട്ടയിരുന്നു കേറിയിരുന്നതു എന്നു തോന്നുന്നു... കയറിയപ്പോള്‍

എന്‍റെ അടുത്തിരുന്ന പയ്യന്‍ വിചാരിച്ചു പാവം വയ്യാത്ത മനുഷ്യന്‍ ആയിരിക്കും എന്നു.. അവന്‍ സന്മനസ്സോടുകൂടി സീറ്റും

കൊടുത്തു... ഇരുത്തിയതും ചേട്ടന്‍ കിറ്റിലെ കുപ്പിയൊക്കെ ഒതുക്കി വച്ചു നമ്മുടേ ബൈജുവിനെ അനുസ്മരിപ്പിക്കുന്ന അതേ

ചോദ്യം
"നമ്മുടെ പയ്യനാ അവന്‍ നമ്മളെ ഇരുത്തുവാ"...

"ഡാ വേണ്ടാ വേണ്ടാ കേട്ടോ ഞാന്‍ കുറേ ഓണം ഉണ്ടിട്ടുള്ളതാ..."

ഇതാണു ഇപ്പോള്‍ മനുഷ്യര്‍ക്കു ഒരുപകാരം പോലും ചെയ്യാന്‍ പാടില്ല...

Thursday, August 19, 2010

കുതിരസവാരി നടത്തുവാന്‍ ടാക്സ് കൊടുക്കുന്നവര്‍ ............

എന്‍ എച്ച് 47 ല്‍ കൂടി വണ്ടി ഓടിക്കുന്ന എത്ര വിദഗ്ദനായ ഡ്രൈവര്‍ ആണെങ്കില്‍ കൂടി ഒരു കിലോമീറ്ററിനു ശരാശരി ഒരു 10-30 കുഴിയിലെങ്കിലും ചാടാതെ പോകുവാന്‍ കഴിയില്ല... ഈ റോടുകണ്ടാല്‍ ഇതൊരു ദേശീയ പാത ആണെന്നു ആരേലും പറയുകയാണെങ്കില്‍ അവനെ തല്ലണം ... ബാഗ്ളൂര്‍ പോലെയുള്ള നഗരങ്ങളിലെ ഇടവഴികള്‍ പോലും ഇതിലും എത്രയോ ഭേദം .... നമ്മുടെ മന്ത്രിമാര്‍ എന്നും ഇതില്‍ 100 - 100 പോകുന്നതാണു പക്ഷെ എവിടെ അവര്‍ക്കു ഇതിലൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നുണ്ടാവില്ല... എത്ര മോശം റോഡു ആണെങ്കിലും ടാക്സു അടക്കാതെ അല്ലെങ്കില്‍ അടക്കാന്‍ രണ്ടു ദിവസം വൈകിയ വണ്ടികളെ പിടിക്കാന്‍ നമ്മുടെ മിടുക്കന്മാര ഉദ്യോഗസ്തര്‍ കൈയ്യും നീട്ടി റോഡിനിരുവശവും ഉണ്ടാവും ... പുതുതായി ഒരു
വണ്ടി ഇറക്കുമ്പോള്‍ നല്ല ഒരു ശതമാനം അതായതു കാറുകള്‍ക്കു ഏകദേശം പത്തുനാപ്പതിനായിരം ഈടാക്കുന്ന ഇവര്‍ റോടു നന്നാക്കിയില്ലെങ്കില്‍ പിന്നെ എന്തിണാണു ഈ ടാക്സു വാങ്ങിക്കുന്നേ..... റോഡു ടാക്സു കൂടാതെ ഇതിലൂടെ ഓടുന്ന വണ്ടികളില്‍ അടിക്കുന്ന പെട്രോളിനും ഇരട്ടിക്കിരട്ടി നികുതി ഈ സര്‍ക്കാരുകള്‍ ഈടാക്കുന്നുണ്ടു... സംസ്ഥാനത്തിനോടു തിരക്കുമ്പോള്‍ കേന്ദ്രമാണെന്നും കേന്ദ്രത്തിനോടു തിരക്കുമ്പോള്‍ സംസ്ഥാനമാണു ഉത്തരവാദി എന്നും പറഞ്ഞു പഴിചാരാന്‍ നമ്മുടെ രാഷ്ടീയ പാര്‍ട്ടികള്‍ക്കു ഉള്ളപോലെ കഴിവു വേറേ ആര്‍ക്കും ഉണ്ടാവില്ല... ഇന്നത്തെ അവസ്ഥയില്‍
ദേശീയ പാത 47 പാതയുടെ ചിലസ്ഥലങ്ങളില്‍ എത്ര അറ്റകുറ്റപണി നടത്തിയിട്ടും കാര്യമില്ല.. ഒരു മഴ പെയ്യും മുന്‍പു വീണ്ടും പഴയതിന്‍റെ അപ്പുറമാവും .. അതിന്‍റേയും ഉത്തരവാദി ഇവര്‍ തന്നെ ആവശ്യത്തിനു ടാര്‍ ഇല്ലാതെ ചെയ്ത പലയിടത്തെ റോടുകളും പൊളിഞ്ഞു പൊളിഞ്ഞു വരികയേ ഉള്ളൂ... അവിടെ ഒക്കെ ഈ പറഞ്ഞ റോടു പൊളിച്ചു രണ്ടാമതെ പണിയേണ്ട അവസ്ഥയാണു ഇന്നു നിലവിലുള്ളതു...
ഇനി ഈ റോഡിലൂടെ ഒരു യാത്ര അതും ഏര്‍ണാകുളത്തു നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ നഷ്ടത്തിന്‍റെ കഥ... ഒരു ലോണും പിന്നെ കയ്യിലിരുന്ന പൈസയും മുടക്കി 62000 രൂപക്കാണു ഒരു ലാപ്‌ടോപു വാങ്ങിയതു... 12000 രൂപയുടെ അടുത്തു പലിശയും വരും അടച്ചു തീര്‍ക്കുമ്പോള്‍ ... പാവം ഈ റോഡിലൂടെ ഒന്നു യാത്ര ചെയ്തു എന്ന തെറ്റേ അവന്‍ ചെയ്തുള്ളു ... ആ ലാപ്ടോപ്പ് അടച്ചു പൂട്ടി പെട്ടിയിലാക്കി വയ്ക്കാവുന്ന
അവസ്തയിലായി... നഷ്ടം 74000 രൂപ... ഇതിനൊക്കെ ആരൊടാ പരാതി പറയുക...
ഈ റോടിലൂടെ ആശുപത്രിയിലേക്കും മറ്റും ആമ്പുലന്‍സില്‍ പോകുന്നവര്‍ പോലും നടു ഓടിയാതെ രക്ഷപെട്ടാല്‍ അതു ആരുടേയൊക്കേയോ ഭാഗ്യം എന്നു കരുതിയാല്‍ മതി...
ഇനി ഈ കൂഴിയെണ്ണാനും കുഴിയെക്കുറിച്ചു പഠിക്കാനും ഒരു കമ്മിറ്റിയെ വയ്ക്കുകയും പിന്നെ അതിനു വേണ്ടി ഒരു വിദേശപഠനവും കൂടി വയ്ക്കുക... ഹും ഇവന്മാര്‍ ഈ പ്രധാനമന്ത്രിയും പ്രസിഡന്‍റും ഒക്കെ വരുമ്പോള്‍ അവര്‍ പോകുന്ന റോഡു നന്നാക്കാന്‍ (കണ്ണില്‍ പോടിയിടാന്‍ വേണ്ടി നന്നാക്കുന്നതുല്‍പെടെ) കാണിക്കുന്നതിന്‍റെ പകുതി ആവേശം കാണിച്ചാല്‍ മതി പാവം ജനങ്ങള്‍ക്കും ഈ റോഡിലൂടെ മാന്യമായി സഞ്ചരിക്കാന്‍ ...

Tuesday, August 17, 2010

അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നീലേ??..

സുകുവിന്‍റെ കാതില്‍ ഒരു വെള്ളിടി പോലെയാണു ആ പാട്ടു പതിച്ചതു... തന്‍റെ പഠനകാലം ​... യുവത്വത്തിന്‍റെ

എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണു ജീവിച്ചിരുന്നതു.. പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഒക്കെ

കണ്‍കുളിര്‍ക്കെ കണ്‍മുന്നില്‍ കണ്ടിട്ടും സുകുവിനു പ്രണയിക്കണം എന്നു തോന്നിയില്ല.. അല്ല എങ്കില്‍ പ്രണയത്തോടു അവന്‍റെ

കാഴ്ച്ചപ്പാടു വേറേ ആയിരുന്നിരിക്കണം ... അതോ കണ്‍മുന്നില്‍ കൂടി കടന്നു പോയ പെണ്‍കുട്ടികള്‍ക്കും തന്‍റെ

സഹപാഠികല്‍ക്കും അവന്‍റെ മനസ്സു കീഴടക്കാന്‍ കഴിയാഞ്ഞതു കൊണ്ടാണോ??... കൃത്യമായി ഒരു ഉത്തരം സുകുവിനും

അറിയില്ലായിരുന്നു... എല്ലാവരോടും ഒരു പോലെ ഇടപിഴകി സുഹൃത്തുക്കളുടെ പ്രണയങ്ങളിലെ ഇണക്കങ്ങളും

പിണക്കങ്ങളും ഒക്കെ ഒരുപാടു ആസ്വധിച്ചാണു അവന്‍ ക്യാമ്പസു ജീവിതം കഴിച്ചു കൂട്ടിയതു.... അങ്ങനെ ഒടുവില്‍

പിരിയേണ്ട സമയമായപ്പോള്‍ എല്ലാവരും കരച്ചിലും പിഴിച്ചിലും ആയി പിരിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ

പടിയിറങ്ങി... ഒരു ജോലി തേടിയുള്ള അലച്ചിലില്‍ അവനും എത്തിച്ചേര്‍ന്നതു പൂന്തോട്ടങ്ങളുടെ അതേ നഗരത്തില്‍

... സ്വന്തം നാടുവിട്ടുള്ള ആദ്യ ജീവിതം ... ഒപ്പം കൂട്ടിനു അവനുണ്ടായിരുന്നതു അവന്‍റെ സഹപാഠി ഗീതു

ആയിരുന്നു.. അവളോടു അവനു പ്രത്യേക അടുപ്പം ഒന്നുമില്ലായിരുന്നു.. എല്ലാവരേയും പോലെ ഒരു കൂട്ടു.. അവളാണെങ്കില്‍

ആദ്യമായിട്ടാണു വീടുതന്നെ വിട്ടു നില്‍ക്കുന്നേ ... ഒരേ ബാറ്റ്ച്ച് ആയി കമ്പനിയില്‍ ജോയിന്‍ ചെയ്തു എങ്കിലും വിവിധ

വിഭാഗങ്ങളിലായിരുന്നു ഇരുവരുടേയും ജോലി... എന്നും ചായകുടിക്കാന്‍ പോയിരുന്നതും എല്ലാം ഒരുമിച്ചായിരുന്നു..

എന്തുണ്ടേലും അവള്‍ അവനെ വിളിക്കുമായിരുന്നു... ഹോസ്റ്റലില്‍ നിന്നും കൊണ്ടുവന്നിരുന്ന ഭക്ഷണം പോലും അവനു കൊടുക്കാതെ

അവള്‍ കഴിക്കില്ലായിരുന്നു... വൈകിട്ടു വീട്ടില്‍ ചെന്നാലും ഭക്ഷണം ഒക്കെ കഴിഞ്ഞു അവള്‍ വിളിക്കും ... അതു ഒരു

പ്രണയ്മായിക്കഴിഞ്ഞിരുന്നുവോ എന്നു അവര്‍ക്കു ഇരുവര്‍ക്കും അറിയില്ലായിരുന്നു... ദിവസങ്ങളും മാസങ്ങളും ഒക്കെ

കഴിഞ്ഞു .... അവിടെയുള്ള അവധി ദിവസങ്ങളില്‍ ഒരുമിച്ചു പുറത്തു പോകും പതിവു പോലെ തിരിച്ചു വരും ....

അവന്‍റെ സുഹൃത്തുക്കള്‍ എപ്പോഴും അവനേയും അവളേയും വച്ചു കളിയാക്കുമായിരുന്നു....
ഈ കളിയാക്കലുകളേക്കുറിച്ചൊക്കെ അവളോടു പറയുമായിരുന്നു എങ്കിലും അവളുടെ പ്രതികരണം ഒരു

നനഞ്ഞമട്ടിലായിരുന്നു.. അവള്‍ നാട്ടില്‍ പോകുമ്പോള്‍ പോലും അവനെ വിളിക്കുമായിരുന്നു... അങ്ങനെ അവനും ഒരു

സംശമുണ്ടായിരുന്നു തന്നെ അവള്‍ അങ്ങനെയായിരിക്കുമോ കണക്കാക്കിയിരുന്നതു... അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍

ഓഫീസില്‍ പോയാല്‍ ചായകൂടി ഒന്നുമില്ലായിരുന്നു... ഉച്ചക്കു പേരിനു ഭക്ഷണം കഴിച്ചെങ്കിലായി..... അങ്ങനെ അവളെ

ഒരു ആഴ്ച്ചയിലേറേ പിരിഞ്ഞിരിക്കേണ്ട ഒരു അവസരം ഉണ്ടായി... അന്നും അവള്‍ വിളിക്കുമായിരുന്നു എങ്കിലും അവനു ആ വിരഹം

അസഹ്യമായിരുന്നു... അങ്ങനെ അവന്‍ അവളോടു എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചു... ഈ പ്രാവശ്യം അവള്‍ തിരിച്ചു

വന്നു കഴിഞ്ഞു എല്ലാം തുറന്നു സംസാരിക്കാം ... എന്തായാലും ജീവിക്കാന്‍ കൂട്ടിനു ഒരാള്‍ വേണം അതിവള്‍ തന്നെ മതി

എന്നു അവന്‍ കരുതി... ആ പ്രാവശ്യം അവള്‍ ബസിനു വന്നിറങ്ങിയപ്പോള്‍ അവന്‍ പതിവുപോലെ വണ്ടിയുമായി പോയി കൂട്ടി ഹോസ്റ്റലില്‍

ആക്കി ഓഫീസില്‍ വച്ചു കാണാം എന്നു പറഞ്ഞു.. അന്നു അവനു അവള്‍ പതിവിലും സുന്ദരി ആയതു പോലെ തോന്നി....
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പല പ്രാവശ്യം പറയാന്‍ തുടങ്ങി എങ്കിലും അതു പറയാന്‍ കഴിഞ്ഞില്ല...

പതിവു വിളികള്‍ ഒക്കെ കഴിഞ്ഞു അവന്‍ കിടക്കുന്നതിനു മുന്‍പു പലപ്രാവശ്യം വിളിച്ചു... അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍

അവന്‍ ഒന്നും പറയില്ല.. ചുമ്മ അങ്ങനെ കേട്ടിരിക്കും .. ഒടുവില്‍ അവള്‍ കട്ടു ചെയ്യും ... അവള്‍ക്കു ഇത്രയുമൊക്കെ ആയിട്ടും

മനസ്സിലായിക്കാണൂകില്ലേ എന്നു അവന്‍ പലവട്ടം ആലോചിച്ചു... ആദ്യമായതു കൊണ്ടായിരിക്കാം അവനു ഒരു പിടുത്തവും

കിട്ടിയില്ല.. പലവട്ടം അവളോടു ഒരുകാര്യം പറയാന്‍ ഉണ്ടു എന്നു പറഞ്ഞു തുടങ്ങും ഒടുവില്‍ വേറേ എന്തേലും കാര്യം

പറയും അങ്ങനെ ആ ആഴ്ച്ച അവസാനം എത്തി.. എന്തായാലും ആ ആഴ്ച്ച അവസാനം പുറത്തു കറങ്ങാന്‍ പോകുമ്പോള്‍

എന്തായാലും പറയണം എന്നു അവന്‍ ഉറപ്പിച്ചു... പക്ഷെ പെട്ടെന്നു അവള്‍ക്കു നാട്ടില്‍ പോകേണ്ടതു കൊണ്ടു അതും

നടന്നില്ല.. അടുത്ത ദിവസം തന്നെ അവള്‍ തിരിച്ചു വന്നു അന്നു എന്തോ അവന്‍ അവളെ കൊണ്ടു വരാന്‍ പോയില്ല.. അന്നു ഓഫീസില്‍

എത്തിയ അവന്‍ രാവിലെ തന്നെ അവള്‍ക്കു തന്‍റെ കമ്പ്യൂട്ടറില്‍ നിന്നും ഒരോ വിശേഷം ചോദിച്ചു മെസ്സേജു അയച്ചു...

പതിവില്ലായിരുന്ന ആ സന്ദേശമയപ്പു കുറേ നീണ്ടു ഒടുവില്‍ അവന്‍ കാര്യം അവളോടു പറഞ്ഞു.. കുറേ നേരം അവള്‍

മിണ്ടിയില്ല.. ഇടക്കെപ്പോഴേ പണി ഒക്കെ കിട്ടിയ കാരണം അവനു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .. കുറച്ചു

കഴിഞ്ഞപ്പോള്‍ അവന്‍റെ മെയില്‍ ബോക്സിലേക്കു ഒരു മെയില്‍ വന്നു ... അതു കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി... അതു അവളുടെ

ആയിരുന്നു... ലെറ്ററിന്‍റെ ചുരുക്കം ഇങ്ങനെ "നീ അങ്ങനെ ചോദിച്ചതില്‍ എനിക്കു തെറ്റൊന്നും തോന്നിയില്ല.. കാരണം

എനിക്കു നിന്നേയും അറിയാം നിനക്കു എന്നേയും അറിയാം പക്ഷേ എന്നേലും ഞാന്‍ ആ ഒരു അര്‍ത്ഥത്തില്‍ പെരുമാറിയിട്ടുണ്ടോ??...

ഇല്ലെന്നാണു എന്‍റെ ഒരു ഉറപ്പു.. ഇനി അങ്ങനെ ആണെങ്കില്‍ ഒരിക്കലും മനപ്പൂര്‍വ്വം അല്ല... എനിക്കു നിന്നെ അങ്ങനെ ഒരിക്കലും

കാണാന്‍ പറ്റില്ല... നമ്മള്‍ ഇനിയും പഴയതു പോലെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും "... വായിച്ചു തീര്‍ന്നപ്പോള്‍

കോരിച്ചോരിയുന്ന ഒരു മഴ പെട്ടെന്നു നിന്നുപോയതു പോലെ അവനു തോന്നി.... അന്നു പക്ഷെ അവളെ കാണാന്‍ നില്‍ക്കാതെ
അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങി... വൈകിട്ടു പഴയപോലെ അവള്‍ വിളിച്ചു ഉള്ളില്‍ വിങ്ങി പൊട്ടിയിട്ടും അവന്‍ ഒന്നും പുറത്തു

കാണിച്ചില്ല .. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ജോലി രാജി വയ്ക്കുകാണു.. ഇനി

നമ്മുക്കു ഇതുപോലെ എന്നും കാണാനു സംസാരിക്കാനും പറ്റില്ല... എന്‍റെ കല്യാണമാണു ചെറുക്കന്‍ ഓസ്ട്രേലിയയില്‍ ആണു...

കല്ല്യാണം കഴിഞ്ഞു ഒരുമിച്ചു ഓസ്ട്രേലിയക്കു പോകും ... അവന്‍ ഒന്നും പറഞ്ഞില്ല... പറയാന്‍ തോന്നിയില്ല.... അല്ലേല്‍

തന്നെ എന്തു പറയാന്‍ ... പക്ഷെ അവന്‍റെ മനസ്സു അവളറിയാതെ തേങ്ങി " എന്നാലും നിന്നെ ഞാന്‍ എത്ര

സ്നേഹിച്ചിരുന്നതാ... അതൊന്നും നീ മനസ്സിലാക്കിയില്ലല്ലോ?? അതോ നീ മനപ്പൂര്‍വ്വം മനസ്സിലാകാതിരുന്നതായി

അഭിനയിച്ചോ"..
"അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
പൂവു ചൂടമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണം എന്നു പറഞ്ഞപ്പോള്‍ മുങ്ങിപ്പുഴ വെട്ടി തന്നവനാ...
എന്നിട്ടും
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
"

Monday, August 16, 2010

ഒരു സ്വാതന്ത്ര്യ ദിന ഭാരത മാധ്യമ ചിന്ത....

ഓരോ ഇന്ത്യാക്കാരനും ഇന്ത്യയുടെ ഓരോ നേട്ടത്തിലും പറയുന്ന ഒരു വാക്യമുണ്ട് ബി പ്രൌഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ... "ഞാന്‍
ഒരു ഇന്ത്യാക്കരനായതില്‍ അഭിമാനിക്കുന്നു...".. ഒരുപക്ഷേ ഈ സ്വാതന്ത്ര്യദിനത്തിലും എല്ലാവരുടേയും
സന്ദേശത്തിലും ഉള്ള പൊതുവാക്യവും അതായിരിക്കും ... നാനാത്വത്തില്‍ ഏകത്വത്തിനു പേരുകേട്ടനാടാണു നമ്മുടെ
ഇന്ത്യ.. ഇത്രയധികം ഭാഷാവ്യത്യാസവും ഇത്രയധികം മതക്കാരും വര്‍ഗ്ഗക്കാരും ഉള്ള ഒരു രാജ്യം വേറേ
ഉണ്ടാവില്ല... പക്ഷെ അതിലെ ഓരോരുത്തരും താന്‍ ഇന്ത്യാക്കാരനാണു എന്നു ഏതൊരു സമൂഹത്തിലും അഭിമാനത്തോടെ
പറയുന്നവാന്‍ ആഗ്രഹിക്കുന്നവരാണു.. അങ്ങനെയുള്ള ഒരു രാജ്യം എന്ന നിലയില്‍ തന്നെ നമ്മള്‍ ഏറ്റവും കൂടുതല്‍
നേരിടുന്ന വെല്ലുവിളിയും അതു തന്നെ... ഒരു ചെറിയ വിഭാഗം ചെയ്യുന്ന ചെയ്തികള്‍ക്കു ഭൂരിപക്ഷം വന്‍
വിലകൊടുക്കേണ്ടിവരുന്നുണ്ടു... നമ്മുടെ നാട്ടിലെ പല കലാപങ്ങളും അതിനു തെളിവാണു... ഇവിടെയെല്ലാം ഉള്ള
ഭൂരിഭാഗം ആളുകളും ആ കലാപത്തിന്‍റെ കാരണത്തോടു സമാധാനപരമായി തീര്‍പ്പുകല്പിക്കണം എന്ന ആഗ്രഹം
ഉള്ളവരായിരിക്കും ... പക്ഷെ ഞാന്‍ ഈ പറഞ്ഞ ചെറിയ വിഭാഗം കാര്യങ്ങളെല്ലാം നീയന്ത്രണാതീതം
ആക്കിയിട്ടുണ്ടാവും ... ഓരോ കാര്യങ്ങളും വ്യക്തമായി ജനങ്ങളിലേക്കു എത്തിക്കുന്നതിനു ഇന്നത്തെ
മാധ്യമങ്ങള്‍ക്കു ഉള്ള പങ്കു വളരെ വലുതാണു.. എന്തുകാര്യം ഉണ്ടായാലും അതെത്രയും വേഗം ജനങ്ങളിലേക്കു
എത്തിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഇടയ്ക്കു സമൂഹത്തില്‍ ആ വാര്‍ത്ത അല്ല എങ്കില്‍ തങ്ങള്‍ കാണിക്കുന്ന രംഗങ്ങള്‍
ഉണ്ടാക്കിയേക്കാവുന്ന പ്രതികരണം കൂടി കണക്കാക്കണം .. ഇന്നെത്രമാധ്യമങ്ങള്‍ അക്കാര്യത്തില്‍
ശ്രദ്ധപതിപ്പിക്കുണ്ടു... പലകാര്യങ്ങളും നേരിട്ടു ലൈവു ആയിക്കാണിക്കുമ്പോള്‍ അതു വിട്ടുപോകുന്നു എന്നുള്ളതാണു സത്യം
... വികാരപരമായ പല രംഗങ്ങളും മുന്‍പു പറഞ്ഞ ചെറുവിഭാഗത്തിനും പ്രത്യേകിച്ചു യുവാക്കളുടെ
ഇടയിലും തെറ്റായ സന്ദേശം പ്രചരിപ്പിക്കും ... ഏറ്റവും ലളിതമായ ഒരു ഉദാഹരണമാണു ലൈവു ആയി
വിദ്യാര്‍ത്ഥികളെ തല്ലുന്ന ഒരു രംഗം കാണുന്ന ഒരുവിധപ്പെട്ട യുവാക്കളിലും പോലീസിനോടു അമര്‍ഷം ഉണ്ടാവും ...
അതിന്‍റെ സത്യാവസ്ത അന്വേഷിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്നോ അതു മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥികളില്‍
യഥാവിധി എത്തിക്കുമെന്നോ എന്താണു ഉറപ്പു?? .... പണ്ടു കേവലം പത്രവും ആകാശവാണിയും ആയിരുന്നു എങ്കില്‍ ഇന്നു
എണ്ണമില്ലാത്ത ചാനലുകളാണു ആ വാര്‍ത്ത ജനങ്ങളിലേക്കു എത്തിക്കുന്നതു....
അതും പലരോടും വ്യക്തിപരമായും പാര്‍ട്ടിപരമായും ഒക്കെ ചായ്‌വുകള്‍ ഉള്ളതു... അതുകൊണ്ടു തന്നെ പുറത്തുവരുന്ന
വാര്‍ത്തയ്ക്കും ആ ചായ്‌വുകാണും ... ഇതൊന്നും ഇല്ല എങ്കില്‍ തന്നെ പലചാനലുകളും മാധ്യമങ്ങളും റിപ്പോര്‍ട്ടു
ചെയ്യുന്ന വാര്‍ത്തയില്‍ വൈരുധ്യം ഉണ്ടു.. കഴിഞ്ഞയിടക്കു ഉണ്ടായ ഒരു ട്രയിന്‍ അപകടത്തില്‍ ഒരേ സമയം വന്ന
വാര്‍ത്തയില്‍ 50, 60, 70 എന്നീകണക്കിനാണു മരണനിരക്കു വന്നതു... പക്ഷെ വികാരപരമായ വാര്‍ത്തകള്‍ മുന്‍പു
പറഞ്ഞതു പോലെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാം എന്നതു കൊണ്ടുതന്നെ അത്തരം വാര്‍ത്തകളില്‍ നമ്മുടെ
മാധ്യമങ്ങള്‍ കുറച്ചുകൂടി ശ്രധ്ധിക്കുന്നതു നല്ലതാവും ...

Sunday, August 15, 2010

എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ....

ഇവന്‍ സുകു .... കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊജെക്ട് ചെയ്യാനായിട്ടാണു പൂന്തോട്ടങ്ങളുടെ നഗരമായ ബാഗ്ളൂര്‍ സിറ്റിയിലേക്കു

വണ്ടികയറുന്ന... കിട്ടിയ സെക്കന്‍റു ക്ലാസ്സ് ടിക്കറ്റില്‍ കയറി കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങി...

പ്രൊജെക്ടു തേടി കോര്‍പ്പറേറ്റ് കമ്പനികള്‍ തേടിയിറങ്ങി ഒടുവില്‍ ഒരു പ്രൊജെക്ടൊക്കെ ഒപ്പിച്ചു... അങ്ങനെ വല്ലപ്പോഴും

പ്രൊജെക്ടും ബാക്കിയുള്ള സമയങ്ങളില്‍ ലാല്‍ബാഗിലും ഫോറത്തിലും ഒക്കെ ആയി കഴിച്ചു കൂട്ടി ... വരുമാനം

ഇല്ലാതിരുന്ന കാരണം സുകുവും സുഹൃത്തും കഞ്ഞിയും പയറുമായി കഴിയുന്നകാലത്താണു ഒരു ഐ ടി കമ്പനിയില്‍ ജോലി

കിട്ടുന്നതു.. റിസെഷന്‍ എന്താണെന്നറിയാതിരുന്നകാലം ആയതു കൊണ്ടു കമ്പനിക്കാര്‍ ജോലിയില്ലേലും ആളെയെടുക്കും ...

അങ്ങനെയുള്ളവരെ ഇരുത്തുന്നതിനു പറയുന്നതാണു ബഞ്ചു... അങ്ങനെ പണിയൊന്നും ഇല്ലാതെ സുകു ബഞ്ചിലിരിക്കുന്ന

കാലം .. പ്രധാനപണി ചാറ്റിങ്ങു മെയിലിങ്ങ് പിന്നെ കഫെറ്റീരിയ എന്നു അന്തസ്സോടെ പറയുന്ന കാന്‍റീനില്‍ പോയി

കത്തിയടിച്ചിരിക്കുകയും ചെയ്യുക...അങ്ങനെ ജീവിതം അര്‍മ്മാദിച്ചു കഴിയുമ്പോഴാണു ഇടക്കു ചാറ്റിങ്ങില്‍

നിന്നെവിടുന്നോ അവളുടെ ഇ മൈല്‍ ഐ ഡി കിട്ടുന്നതു.. ശകു... അവള്‍ അവടെ പഠിക്കുവാനായി വന്നതായിരുന്നു... അങ്ങനെ

പതിവായി മെയില്‍ അയച്ചു അയച്ചു ഒടുവില്‍ മൊബൈല്‍ നമ്പറും വാങ്ങി... പിന്നെ ഒരോ ദിവസത്തേയും സൌജന്യ

സമ്പാദ്യമായി എയര്‍ ടെല്ലുകാര്‍ തന്ന 100 മെസ്സേജു അവള്‍ മാത്രമായി ഡെഡിക്കേറ്റു ചെയ്തു.. പിന്നെ പിന്നെ രാവിലെ

എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ 100 മെസ്സേജും തീര്‍ന്നിരിക്കും ... പിന്നെ അടുത്ത ദിവസത്തെ ക്വോട്ടക്കായി 12 മണിവരെ

കാത്തിരിക്കും അതു തീര്‍ത്തിട്ടേ സാധാരണ ഉറക്കമുള്ളായിരുന്നു... ഇടക്കു സുകു ആള്‍ പെണ്‍കുട്ടി തന്നെ ആണെന്നു

ഉറപ്പു വരുത്താനായി സുഹൃത്തുമൊന്നിച്ചു കോയിന്‍ ബോക്സില്‍ നിന്നും വിളിച്ചു... പിന്നെ ആള്‍ എങ്ങനെ ഉള്ളതാണു എന്നു

മാത്രമേ അറിയേണ്ടതുള്ളായിരുന്നു... അങ്ങനെ സുകുവും ശകുവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി എങ്കിലും രണ്ടുപേരും

സൌജന്യമായി കിട്ടിയ മെസ്സേജു അല്ലതെ ഒരു മെസ്സേജു അയക്കുകയോ ഒരു വിളി നടത്തുകയോ ഒന്നും ചെയ്തില്ല... സുകുവും

സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ജീവിക്കുമ്പോഴാണു ഒരു ദിവസം സുകുവിനു ഒരു ബൈക് അപകടം ഉണ്ടാവുന്നതു...

സഹമുറിയനുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സുകു വണ്ടിയില്‍ നിന്നും വീണു കൈയ്യിലെ പെയിന്‍റു മുഴുവന്‍

പോയി... വൈകിട്ടു സുഹൃത്തുക്കളില്‍ ഒരാളായ കടിഞ്ഞൂല്‍ പൊട്ടനെ അമേരിക്കയ്ക്കു കൊണ്ടു വിടാനായി

പോകുവാനിരുന്നതായിരുന്നു... പക്ഷെ സുകുവിന്‍റെ അവസ്ത അതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു... അങ്ങനെ

എല്ലാവരും പോയപ്പോള്‍ സുകു തന്‍റെ ശകുവിനു തനിക്കുണ്ടായ അപകടത്തെക്കുറിച്ചു സന്ദേശയം അയച്ചു...

അയക്കേണ്ടസമയം അവന്‍റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.... സുകുവിനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല

ശകു കാളിങ്ങ്.... സുകുവിന്‍റെ നെഞ്ചിടിപ്പു കൂടി... സുകു ആദ്യമായിട്ടു തന്‍റെ ശകുവിന്‍റെ ശബ്ദം കേള്‍ക്കുവാനായി ആ

മൊബൈല്‍ കയ്യിലെടുത്തു ... അന്നത്തെ ആ സംസാരം കുറേ നീണ്ടു... പിന്നെ സന്ദേശത്തിനൊപ്പം വിളിയുമായി കഴിഞ്ഞു

ഒടുവില്‍ കാണാന്‍ തീരുമാനിച്ചു.. എം ജി റോഡിലെ കണ്ടുമുട്ടലുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ ഒരുപാടുവട്ടം അവര്‍

കണ്ടുമുട്ടി... പക്ഷെ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നാണു ശകുവിന്‍റെ കല്യാണം നിശ്ചയിച്ചു... ശകുവിന്‍റെ

അച്ഛന്‍ പിടിച്ച പിടിക്കു കെട്ടിച്ചു... സുകുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നതിന്‍ ശകുവിനേയും കൊണ്ടു സിഗപ്പൂര്‍

എയര്‍ലൈന്‍സ് പറന്നു കഴിഞ്ഞിരുന്നു... ശകുവിനെ നഷ്ടപ്പെട്ടു അധികം കഴിയുന്നതിന്‍ മുന്‍പു തന്നെ ശുകുവിന്‍റെ

കല്യാണവും നടന്നു... അങ്ങനെ കാലം കടന്നു പോയി... വിധിയെന്നുപറയട്ടേ സുകുവിനു ഒരു ആണ്‍കുട്ടി ജനിച്ച അന്നു

തന്നെ ശകുവിനു ഒരു പെണ്‍കുട്ടിയും ജനിച്ചു.... കാലം പിന്നേയും കടന്നു പോയി സുകു കമ്പനികള്‍ മാറി മാറി

ഇന്നൊരുമാനേജരായി മാറിയിരിക്കുന്നു... പഴയ ആ ഓര്‍മ്മകള്‍ ഒക്കെ കാലം മായിച്ചു കഴിഞ്ഞിരിക്കുന്നു...
പ്രൊജെക്ടിന്‍റെ ആവശ്യത്തിനായിട്ടാണു സിഗപ്പൂരു എത്തിയതെങ്കിലും പതുക്കെ ആ രാജ്യത്തിന്‍റെ

ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. സുകുവിന്‍റെ മകന്‍ ഇന്നു വളര്‍ന്നു വലുതായിരിക്കുന്നു... ശകുവും ഭര്‍ത്താവും

മകളോടൊപ്പം അവിടെ സ്ഥിരതാമസം ആയി കഴിഞ്ഞിരുന്നു.. മകള്‍ക്കു പഠനം ഒക്കെ കഴിഞ്ഞു ജോലി ആയി... കാലം

അവള്‍ക്കു

കൂട്ടിനു ഒരു സുഹൃത്തിനേയും കൊടുത്തു... തന്‍റെ സുഹൃത്തിനേയും ആയി അവള്‍ ഒരിക്കല്‍ അവളുടെ അമ്മയുടെ അരികില്‍ വന്നു..

ശകു അവനെ കണ്ടതും എന്തോ മനസ്സില്‍ കൊളുത്തിവലിക്കുന്നതു പോലെ അവള്‍ക്കു തോന്നി... തന്‍റെ പ്രണയം

സാഫല്യമാകാത്തതുകാരണം ആവാം ശകു തന്‍റെ മകളെ എതിര്‍ത്തില്ല... കല്യാണ ആലോചക്കായി തന്‍റെ

വീട്ടുകാരെ കുറിച്ചു പറയുന്നതിന്‍റെ ഇടക്കു ശകുവിന്‍റെ കണ്ണു ഈറനണിഞ്ഞു... എല്ലാം പറഞ്ഞുകഴിഞ്ഞു ശകു അവനെ

ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ".....

Saturday, August 14, 2010

അത്തം പിറന്നു....

മലയാളികള്‍ക്കു ഒരു നല്ലകാലത്തിന്‍റെ ഓര്‍മ്മയുണര്‍ത്തി അത്തം പിറന്നു... പക്ഷെ പൂവിറുക്കാനും പൂക്കളമിടാനും
മാത്രം ആരേയും കണ്ടില്ല... പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെടികളേയും കണ്ടില്ല... എല്ലാദിവസത്തേയും പോലെ മറ്റൊരു
ദിവസം ...
അത്തമാണെന്നറിഞ്ഞതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു.. ഇന്നു പൂക്കള്‍
പറിച്ചുനടക്കുന്ന ആ പിള്ളേര്‍ അപ്രത്യക്ഷ്മായിരിക്കുന്നു... അതും റെഡിമെയ്ഡ് ആയി കടയില്‍ കിട്ടുമല്ലോ??.. സ്കൂളൂകളും
ട്യൂഷന്‍ സെന്‍ററുകളും
കോര്‍പ്പറേറ്റുകമ്പനികളും എല്ലാം അത്തപ്പൂക്കള മത്സരവും എല്ലാം നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കതെല്ലാം ഒരു
നൊസ്റ്റാള്‍ജിയ ആയിട്ടവശേഷിക്കുന്നു... പണ്ടുകാലത്തു കുട്ടികള്‍ അത്തം മുതല്‍ പത്തു ദിവസം ഒരോദിവസവും ഓരോ നിറം
കൂടി കൂട്ടി പല പല കൂടുകളിലാക്കി തുമ്പയും തെച്ചിയും ഒക്കെ കൊണ്ടു വാതില്‍ക്കല്‍ കൂളത്തില്‍ നിന്നും വാരിയ മണ്ണും
കൂട്ടി ഓരോദിവസവും വ്യത്യസ്ത തരം വിധത്തില്‍ ഇട്ടിരുന്ന കാലം ഒക്കെ പോയി... ഇന്നെവിടെ കാണാന്‍ കുളങ്ങളും
പൂക്കളും ... കുളം ഇല്ല എന്നു പറഞ്ഞാല്‍ നമ്മുടെ റോഡു മന്ത്രി എന്നെ ചീത്ത പറയും .. കാരണം റോഡുമുഴുവന്‍ തോടും
കുളങ്ങളുമ അല്ലേ??.... ഇന്നു മുറ്റം പോലും ഇല്ലത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന മലയാളി എവിടെ പൂക്കളം ഇടാന്‍ ...
പാവം മാവേലി വരുമ്പോള്‍ ഇതു തന്‍റെ മലയാള നാടാണോ എന്നതിശയിച്ചുപോയാല്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല...
ഇന്നത്തെ ഓണാഘോഷം ബീവറേജസ് കോര്‍പ്പറേഷന്‍റെ റെക്കോര്‍ഡു തകര്‍ക്കാനും പിന്നെ കൂറേ കമ്പനികള്‍ക്കു തങ്ങളുടെ
ഉത്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വില്ക്കാനും പിന്നെ ചാനലുകാര്‍ക്കു കാശു പിടുങ്ങാനും മാത്രമായി മാറിയിരിക്കുന്നു..
ഓണക്കളികള്‍ എല്ലാം കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ നിന്നുപോലും അകന്നു പോകുന്നു... പിന്നെ പാവം മലയാളി
അസ്സോസ്സിയേഷനുകള്‍ കൃത്യമായി ലോകത്തിന്‍റെ എല്ലാകോണുകളിലും ഓണമാഘോഷിക്കുന്നു... ഹും അവിടെ ഒക്കെ അവര്‍ അങ്ങനെ
ഓണം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കും കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്നു... കുറഞ്ഞതു ആ നല്ലകാലത്തെ ഓണാഘോഷത്തിന്‍റെ
ഓര്‍മ്മകള്‍ എങ്കിലും മനസ്സിലുണ്ടല്ലോ എന്നാശ്വസിക്കുക പ്രവാസീ !!!...

സുകുവിന്‍റെ രീതികള്‍ .... (A continuation from last post)

ഇവന്‍ രാവിലെ കഴിക്കുന്നതു കോണ്‍ഫ്ലേക്സും നൂഡില്‍സും ...
കഞ്ഞിയും കപ്പയും ഒക്കെ അവനു വെറും നൊസ്റ്റാള്‍ജിയ....
ഉച്ചയ്ക്കു പിസ്സയും പിന്നെ ചിക്കന്‍റെ വറുത്ത കാലുകളും മാത്രം ....
ചോറും കറിയുമെല്ലാം വല്ലപ്പോഴും ....
അതോ സാധാരണ തട്ടുകടകള്‍ അവനു കുറച്ചില്‍ ...
കുറഞ്ഞതു വേണ്ടതു ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും ....
ഇവന്‍ കയറുക വോള്‍വോയില്‍ മാത്രം ....
സാധാരണ സര്‍ക്കാര്‍ ബസുകള്‍ അവനു പുച്ചം .....
പിന്നെ ദൂരെ യാത്ര എ സി കോച്ച് ട്രയിനില്‍ മാത്രം ....
പറ്റുമെങ്കില്‍ അതും ഫ്ലൈറ്റില്‍ ....
വീട്ടില്‍ പോയില്ലെങ്കിലും അവന്‍ സെക്കന്‍റ്. ക്ലാസ്സില്‍ കയറൂല്ല..
ഒരുകാലത്തവന്‍റെ ഷര്‍ട്ടും പാന്‍റും വാങ്ങാന്‍ 500 മതിയായിരുന്നു...
ഇന്നവന്‍റെ ഷര്‍ട്ടിനുമാത്രം 1000 പോരാ...
രാവിലെ അവനൊരുങ്ങാന്‍ ഫെയ്സ് ക്രീമും ഫൈസ് വാഷും ഹെയര്‍ ജെല്ലും വേണം ...
പുറത്തേക്കിറങ്ങിയാല്‍ ഓട്ടോ വേണം കാര്‍ വേണം നടക്കാന്‍ തീരെ വയ്യ...
വീട്ടിലെ പണിയൊന്നും വയ്യ പക്ഷെ ചിലപ്പോഴവന്‍റെ ജിമ്മിലെ പണികണ്ടാല്‍ കഷ്ടം തോന്നും ...
ഇനിയൊരു പനിവന്നാലോ സധാരന ആശുപത്രിയും
സര്‍ക്കാര്‍ ആശുപത്രിയും അവനു പോരാ....
അവനു വേണം ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ തന്നെ...

Wednesday, August 11, 2010

ഇവന്‍ സുകു.... എ ടിപിക്കല്‍ സോഫ്റ്റ്‌വെയറന്‍.........

ഇവന്‍ സുകു....
ഇവന്‍ ജീവിക്കുന്നത് എ ബി സി കമ്പനിക്കു വേണ്ടി...
പഠുത്തം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ കണ്ടതു വല്ലപ്പോഴും .....
കൂട്ടുകാരെ കാണുന്നതു വല്ലപ്പോഴും വീട്ടുകാരെ കാണുന്നതു വല്ലപ്പോഴും ....
അവന്‍ കാണുന്നതു മാനേജര്‍മാരെയും ക്ലൈന്‍റിനേയും മാത്രം ....
നേരം പുലരുന്നതെപ്പോഴെന്നറിയില്ല....
നേരം രാത്രിയാവുന്നതെപ്പോഴെന്നറിയില്ല.....
ആകെ അറിയാവുന്നതു ഇഷ്യ്യൂസും ബഗ്ഗും റിലീസും ഒക്കെ മാത്രം ....
വീക്കെന്‍ഡുകള്‍ എന്താണെന്നവനറിയില്ല....
ഞായര്‍ വരും തിങ്കള്‍ വരും ഇതൊന്നും അവനറീയില്ല...
അവനറിയുന്നതു ഡെലിവെറി ഡേറ്റും റിലീസു ഡേറ്റും മാത്രം ...
എന്നും ഇറങ്ങും അതെപ്പോള്‍ എന്നുപോലും അവനറിയില്ല....
കാരണം അവന്‍ തിരിച്ചു വരുന്നതും എപ്പോഴെന്നറിയില്ല....
ബ്രേക്ക്ഫാസ്റ്റ് എപ്പോള്‍ കഴിക്കണം എന്നറിയില്ല ലഞ്ചും എപ്പോഴാണെന്നവനറിയില്ല...
വല്ലപ്പോഴും വിശക്കും അവന്‍ വല്ലതും വല്ലപ്പോഴും വാങ്ങികഴിക്കും ....
പ്രാര്‍ത്ഥന എന്തെന്നവനറിയില്ല പക്ഷെ ആപ്രൈസല്‍ എന്തെന്നവനറിയുന്നു...
സമ്മര്‍ അറിയില്ലവന്‍ മണ്‍സൂണ്‍ അറിയില്ല പക്ഷെ അവനറിയുന്നു റിസെഷന്‍ ....

Monday, August 9, 2010

യാത്രക്കാരുടെ അശ്രദ്ധയ്ക്കു കൊച്ചുവെളി എക്സ്പ്രെസ്സ് വെറും 220 മിനുട് വൈകി ഓടുന്നു....

ആഗസ്തുമാസത്തിലെ ആദ്യ വ്യാഴാഴ്ച്ച കൂറച്ചു സുഹൃത്തുക്കളെ കാണണമെന്ന ആഗ്രഹവുമായി

ട്രയിനിങ്ങിന്‍റെ മധ്യത്തില്‍ നിന്നും ചാടി ഓടിയാണു കൊച്ചുവെളി സ്റ്റേഷന്‍റെ മുന്‍പില്‍ എത്തിയതു... ട്രയിന്‍

പുറപ്പെടാന്‍ 15 മിനുടുകള്‍ മാത്രമ്.. അപ്പോള്‍ അതാ വരുന്നു ആ പതിവുള്ള ശബ്ദം
"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്കു 4.05 നു പുറപ്പെടേണ്ട ട്രയിന്‍ 90 മിനിടു വൈകിയേ പുറപ്പെടൂ..."....
ഹും ട്രയിനിങ്ങു പകുതിക്കു വച്ചു മതിയാക്കിയതിന്‍റെ ദുഖം ഒന്നുമില്ലാതിരുന്നു.. എന്നാലും ഇനി 90 മിനുറ്റെ ഇവിടെ

ഇരിക്കണ്ടേ എന്നാലോചിച്ചപ്പോള്‍ ശരിക്കും റെയില്‍വേയെ മനസ്സില്‍ കുറേ ചീത്തവിളിച്ചു... അല്ലേലും ഇവന്മാര്‍ക്കു ഒന്നും

സമയത്തിന്‍റെ വില അറിയില്ലല്ലോ??...
അങ്ങനെ 90 മിനുടു വിശ്രമമുറിയില്‍ കഴിച്ചു കൂട്ടി ... പാവം ജനം ഒന്നാമതേ ഒരു ഓണം കയറാമൂലയിലാണു റെയില്‍വേ

സ്റ്റേഷന്‍ പിന്നെ അനുഭവിക്കുകയല്ലാതെ എന്തു ചെയ്യാനാ....
വിശ്രമമുറിയില്‍ ഇരിക്കുമ്പോള്‍ എന്താണു കാര്യം എന്നു അറിഞ്ഞാല്‍ കൊള്ളാമായിരുന്നു എങ്കിലും കിട്ടിയ ഇരിപ്പിടം കളയേണ്ടല്ലോ

എന്നു കരുതി അവിടെ നിന്നും എഴുന്നേറ്റില്ല... അങ്ങനെ പറഞ്ഞ സമയം അതായതു 5.30 കഴിഞ്ഞു ഒരു അറിയിപ്പും

ഇല്ല... പതുക്കെ എഴുന്നേറ്റു സ്റ്റേഷന്‍ മാസ്റ്ററുടേ മുറി ലക്ഷ്യമാക്കി നടന്നു.. ഹഹ അങ്ങേരു അവിടെ ഇല്ല.. അസ്സിസ്റ്റന്‍റു

ഉണ്ടു എന്നാലൊന്നു ചോദിച്ചുകളയാം ...
സാര്‍ വണ്ടി 5.30ക്കു പോകും എന്നു പറഞ്ഞിട്ടു...
"ങാ 5.30കു പോകും "...
അല്ല സാര്‍ 5.30 കഴിഞ്ഞു.. എന്നാല്‍ 6 മണിക്കു പോകും ....
6നു പോകുമോ സാര്‍ ....
"ചിലപ്പോള്‍ 6.30 ആകും ".....
അല്ല സാര്‍ എന്താ വണ്ടി വൈകുന്നേ...
" നിങ്ങളുടെ എല്ലാം സുരക്ഷ നോക്കേണ്ടേടോ??... വണ്ടി കഴികിയിട്ടില്ല... ഇന്നു വേറേ ഒരു വണ്ടി താമസിച്ചാ വന്നേ...

"
അല്ല വണ്ടി കഴുകി കഴിഞ്ഞില്ലേ??....
"കഴിഞ്ഞു വണ്ടിയുടേ എ സിക്കു തകരാറുണ്ടു അതു നോക്കി കൊണ്ടിരിക്കുകയാ "
"ഒന്നും പറഞ്ഞിട്ടു കാര്യമില്ല അടിസ്ഥാന സൌകര്യം ഇല്ല എന്തു ചെയ്യാന്‍ മുന്‍കൂട്ടി അറിയിക്കാന്‍ സമയം കിട്ടിയില്ല"
ഹും ഏതു ട്രയിന്‍ താമസിച്ചുവന്നാലും ഈ പറഞ്ഞ വണ്ടി രാവിലെ 9 മണിക്കു ഇവിടെ വരുന്നതാ.. അതും കഴിഞ്ഞു

ഇപ്പോള്‍ ഏകദേശം 9 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.... വണ്ടി വൈകും എന്നു രാവിലെ തന്നെ അറിയാം അപ്പോള്‍ പിന്നെ ആരാ

ഉത്തരവാദി എന്നു ചോദിക്കണം എന്നുണ്ടായിരുന്നേലും ചോദിച്ചില്ല....
സമയം 6 കഴിഞ്ഞു 6.30 കഴിഞ്ഞു 7 ആയി ഒരു അനക്കവും ഇല്ല... സ്റ്റേഷമാസ്റ്ററുടെ മുറിയിലേക്കു വീണ്ടും നടന്നു...

വിദ്വാന്‍ ബുദ്ധിമാന്‍ എന്നു ഭാവിച്ചു കൊണ്ടു മുറിയില്‍ നിന്നും ചാടി പുറത്തിറങ്ങി യാത്രക്കാരനെ പോലെ നോക്കി

നില്‍ക്കുന്നു... അദ്ദേഹത്തിന്‍റെ മുറിയുടെ മുന്‍പില്‍ ആള്‍ വന്നിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ.. ഞാന്‍ ഈ

പഞ്ചായത്തുകാരനുമല്ലേ എന്നും ഭാവിച്ചു ഒറ്റനില്പു....
അല്പസമയം ​കൂടികഴിഞ്ഞപ്പോള്‍ അടുത്ത അറിയിപ്പു
"യാത്രക്കാരുടേ പ്രത്യേക ശ്രദ്ധയ്ക്കു ട്രയിന്‍ 7.30 ആവുമ്പോള്‍ പുറപ്പെടും ...."...
പിന്നേയും ഒരു അനക്കവുമില്ല.. പിന്നെയാ മനസ്സിലായേ ഉണ്ടായിരുന്ന ഒരു എഞ്ചിന്‍ ട്രിവാണ്ട്രം സെന്‍ട്രലില്‍ മാവേലിയെ കൊണ്ടു

പോയിരിക്കുവാ..തിരിച്ചു വരണം .... കഷ്ടം ഇത്രക്കുപോലും ഒരു ആലോചനപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന

റെയില്‍വേയെ നമ്മള്‍ എന്തു ചെയ്യാന്‍ .... ഒടുവില്‍ തലയെഞ്ചിന്‍ കൊണ്ടുവന്നു തീവണ്ടി പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വന്നു...

അപ്പോഴേക്കും രാജധാനി പോകേണ്ട സമയമായി ... പാവം ഇവിടേ നാലു മണിക്കൂര്‍ ആയി കാത്തു നില്‍ക്കുന്നതു വെറും

കഴുതകളാണല്ലോ.. അവര്‍ ഇനിയും കാത്തു കിടന്നോളും രാജധാനിയില്‍ രാജാക്കന്മാര്‍ക്കല്ലേ പോകുന്നേ.. അവര്‍ക്കു

കാത്തുനില്‍ക്കാന്‍ സമയമില്ലല്ലോ??... അങ്ങനെ അവരും പോയി... ഒടുവില്‍ 7.45 ആയപ്പോഴേക്കും വണ്ടി നീങ്ങി

തുടങ്ങി... പാവം കുറേ ആള്‍ക്കാര്‍ അവര്‍ക്കു നഷ്ടമായതു ഒരു പ്രവര്‍ത്തി ദിവസത്തിന്‍റെ പകുതി ആണു..

കാരണം ആ വണ്ടി വെള്ളിയാഴ്ച്ച എത്തിയപ്പോഴേക്കും 11.00 കഴിഞ്ഞിരുന്നു .... ഞാന്‍ ഒരുപക്ഷേ പ്രത്യേക ഒരു ഓഫീസു

ആവശ്യത്തിനു അല്ലാതിരുന്ന കാരണം വേറേ നഷ്ടവും ഉണ്ടായില്ല... ഇന്‍റര്‍വ്യൂവിനും മട്ടും പോയ പാവങ്ങള്‍ ...
മനുഷ്യന്‍റെ സമയത്തിനു ഇത്രയും വില കൊടുക്കാത്ത ഒരു വകുപ്പു അല്ല എങ്കില്‍ സ്ഥാപനം വേറേ ഉണ്ടു എന്നു എനിക്കു

തോന്നുന്നില്ല.. ഓരോ പ്രാവശ്യവും മനുഷ്യനെ മിനക്കെടുത്തുക ഇവരുടെ കുത്തക എന്ന പോലെ എന്‍റെ തിരിച്ചുള്ള

യാത്രയിലും അവര്‍ മാന്യമായി ഒരു മണിക്കൂറിലധികം വൈകിച്ചു... പല ട്രയിനുകളും കേവലം 10 - 10.30 മണിക്കൂര്‍

കൊണ്ടു ഓടുന്നയിടത്തു വെറും 4 സ്റ്റോപ്പുമാത്രം ഉള്ള ബാങ്ളൂരിനും എര്‍ണാകുളത്തിനു ഇടക്കു ഈ വണ്ടി ഓടാന്‍ എടുത്തതു

13 മണിക്കൂറിനടുത്തു.. എന്നാല്‍ യാത്രക്കാര്‍ക്കു ആവശ്യമുള്ളയിടത്തു ഒരു സ്റ്റോപ്പുപോലും ഇല്ല... ഇതുപോലുള്ള

സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ എന്നു ഈ വസ്തുതകള്‍ ഒക്കെ മനസ്സിലാക്കും .. ആയിരക്കണക്കിനാളുകളുടെ

4 മണിക്കൂറിനു ഒരു വിലയും ഇവര്‍ കല്പിക്കുന്നില്ലേ... പാവം ജനം ആയകാരണം ആയിരിക്കാം ചാനലുകാര്‍ ഒന്നും

വന്നില്ല.... അവര്‍ക്കു ഫ്ലൈറ്റില്‍ പോകുന്ന ജനത്തിന്‍റെ ബുദ്ധിമുട്ടുമാത്രം മറ്റുള്ളവരെ അറിയിച്ചാല്‍ മതീല്ലോ??
ബാക്കി പത്രം വ്യാഴാഴ്ച്ചത്തെ യാത്ര 4 മണിക്കൂര്‍ വൈകിയപ്പോള്‍ അതു വിഴിങ്ങിയതു ഈ വണ്ടിക്കാരുടെ സമയം

മാത്രമല്ല... മാവേലിയില്‍ പോകേണ്ടവരുടെ സമയം കൂടി ആണു.. ഒപ്പം തിങ്കളാഴ്ച്ച ഇന്‍റര്‍സിറ്റിക്കും ബൊക്കാറോക്കു

ഒക്കെ പോകേണ്ടവരെ ബുദ്ധിമുട്ടിച്ചു....

Wednesday, August 4, 2010

അപൂര്‍വ്വരാഗം മൂലമുള്ള അപൂര്‍വ്വ സ്വപ്നം ....

പതിവു പോലെ അന്നും സുകു ഓഫീസില്‍ നിന്നും പണിയൊക്കെ കഴിഞ്ഞു മാനേജരുമ്മാരെ തെറിയും ഒക്കെ പറഞ്ഞു

വീട്ടിലെത്തി... സോഫ്ട്‌വെയര്‍ എഞ്ചിനീയേഴ്സിന്‍റെ ഓരോ പാടേ... രാവിലെ മാനേജര്‍മാരു വരുമ്പോള്‍ അതുവേണം ഇതുവേണം

എന്നൊക്കെ പറയും പിന്നെ വയ്യാറാവുമ്പോള്‍ വീട്ടില്‍ പോകുന്നതിനു മുന്‍പു ഇതെല്ലാം ശരിയാക്കി കൊടുക്കണം .. ഒരു കാര്യം

പറഞ്ഞു കഴിഞ്ഞു ഒരു നൂറുവട്ടം സ്റ്റാറ്റസ് ചോദിക്കല്‍ ഈ വര്‍ഗ്ഗത്തിനു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു..

അങ്ങനെ ഒരു വിധം മുങ്ങി വീട്ടിലെത്തിയപ്പോഴാണു സഹമുറിയന്മാര്‍ എല്ലാം കൂടി പറഞ്ഞതു അപൂര്‍വ്വരാഗം സിനിമ

കാണാന്‍ പോകാം എന്നു... കാറും കോപ്പും ഒക്കെ ഉള്ള ഇവന്മാര്‍ക്കു സെക്കന്‍ഡ് ഷോക്കു പോകലൊന്നും അത്ര പുത്തരി അല്ല.. പണ്ടു

കോളേജില്‍ പഠിക്കുമ്പോള്‍ സെക്കന്‍ഡ് ഷോക്കു പോയാല്‍ വാര്‍ഡന്‍ കാണാതെ മതിലൊക്കെ ചാടി വേണം ഹോസ്റ്റലില്‍ കടക്കാന്‍ .. ഇപ്പോള്‍

ആ റിസ്കു ഒന്നുമില്ലല്ലോ... അങ്ങനെ സിനിമയ്ക്കു പോയി.. സിനിമ കുഴപ്പമില്ല ..


സിബിമലയില്‍ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടു.. പുതിയ ആള്‍ക്കാരാണേലും കുഴപ്പമില്ല.. അതിലെ നായികയുടെ

മുഖം അങ്ങനെ സുകുവിന്‍റെ മനസ്സില്‍ നിന്നും മായുന്നേയില്ല.. കഴിഞ്ഞ ജന്മത്തിലെ പരിചയമാണോ

എന്നറിയില്ല എവിടേയോ കണ്ട മുഖം ... ഹും വഴിയേ പോകുന്ന എല്ലാ പെണ്‍പിള്ളേരെം വാച്ചു ചെയ്യുന്ന ആളാവുമ്പോള്‍ എതേലും

മുഖവുമായി സാമ്യം തോന്നിയില്ലെങ്കിലേ അതിശയമുള്ളു.. അതിനിനി കഴിഞ്ഞ ജന്മം വരെ പോകേണ്ട... അങ്ങനെ സിനിമ

ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു... എന്നിട്ടും ആ മുഖം മനസ്സില്‍ നിന്നും

മായുന്നില്ല....
*****************************************************************************************
രംഗം നായികയുമായി സ്വയം എസ് യു വി എന്നു വിളിക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളില്‍ പോവുകയാണു... അവളുടേ

വീട്ടിലും അറിയില്ല അവന്‍റെ വീട്ടിലും അറിയില്ല.. കുറേ നേരം വണ്ടി

ഓടിച്ച അവര്‍ വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ടിലെത്തി.. ലഘുഭക്ഷണം ഒക്കെ കഴിഞ്ഞു ബീച്ചിലേക്കിറങ്ങി... അവിടെ

അവര്‍ക്കു പോകാനായി സ്പീഡ് ബോട്ടൊക്കെ തയ്യാറാക്കി വച്ചിരുന്നു.. എന്തോ അവള്‍ അത്ര താല്പര്യം കാണിച്ചില്ല..
പക്ഷെ സുകു അതിലെ യാത്ര ഒരുപാടു കൊതിച്ചിരുന്നതാണു... തന്‍റെ പ്രിയതമ വന്നില്ലെങ്കിലും സുകു ഒരു കൈ നോക്കാന്‍

തീരുമാനിച്ചു അവളെ പറ്റിക്കാന്‍ ബോട്ടും എടുത്തു ആഴക്കടലിലേക്കു ഒരു യാത്ര നടത്തി.. പക്ഷെ അവന്‍ അത്ര

പ്രതീക്ഷിച്ചില്ല നടുക്കടലില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ദിക്കു വിട്ടു പോയി.. മൊബൈലിലാണേല്‍ റേഞ്ചും കിട്ടുന്നില്ല...

കാറ്റത്തഴിച്ചുവിട്ട വള്ളം പോലെ അവന്‍ അങ്ങും ഇങ്ങും പാഞ്ഞു.. എന്തു ചെയ്യണം എന്നു ഒരു ഐഡിയയും

കിട്ടിയില്ല... ഹും ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ചു യുവര്‍ ലൈഫ്.. അവന്‍ ശരിക്കും അതിന്‍റെ ആശയം ​മനസ്സിലായതപ്പോഴാ.. ഹൊ

ഒടുക്കത്തെ ഒരു ഐഡിയ ആയിരുന്നു ഒളിച്ചോടിവന്ന സ്ഥലത്തു നിന്നും ഒരു ബോട്ടുയാത്ര... അങ്ങനെ യാത്ര ചെയ്തു

ഒടുവില്‍ അവന്‍ ഒരു കര കണ്ടു... മൊബൈലില്‍ എന്നിട്ടും ഒരു രക്ഷയുമില്ല... അപ്പോഴേക്കും ഇന്ധനവും തീര്‍ന്നു.. ദൈവമേ

കരക്കെത്തി ഭാഗ്യം ... അവിടെ ഇറങ്ങി.. ആരേയും കാണുന്നില്ല അവന്‍ ഓടി... അതാ ഒരു ചേട്ടന്‍ നിക്കുന്നു.. ഭാഗ്യം

സ്ഥലം വേറെ എങ്ങുമല്ല കേരളം തന്നെ പക്ഷെ വൈപ്പിനില്‍ ആണെന്നുമാത്രം ...
എന്നിട്ടും മൊബിലില്‍ നിന്നും വിളിച്ചിട്ടു ഒരു രക്ഷയുമില്ല... അവന്‍ ഒടുവില്‍ തിരിച്ചു പോരാന്‍ തീരുമാനിച്ചു..
************************************************************************************************
"ഡാ സുകൂ നീ ഇന്നു ഓഫീസില്‍ പോകുന്നില്ലേ... ഇന്നലെ സിനിമയില്‍ കണ്ട പെണ്ണിനേം കണ്ടു കിടക്കുവാണോ??..." സുഹൃത്തിന്‍റെ

ചോദിച്ചു...
"ഡാ എണ്ണ തീര്‍ന്നുപോയി ഞാന്‍ പോയി ഞാന്‍ പോയി വാങ്ങി വരട്ടേ"... അവന്‍ തിരിഞ്ഞു കിടന്നുറക്കം തൂടര്‍ന്നു....
************************************************************************************************
ബോട്ടിനുള്ള ഇന്ധനവും ഒക്കെ വാങ്ങി അവന്‍ തിരിച്ചു യാത്ര തുടങ്ങി.. അപ്പോഴേക്കും നേരം ഇരുട്ടി

തുടങ്ങിയിരുന്നു... ഒരുവിധം തിരിച്ചു വിഴിഞ്ഞത്തു തിരിച്ചെത്തി... അപ്പോഴേക്കും അവളുടെ പൊടി പോലും ഇല്ല..

സുകുവിനു ആകെ വിഭ്രാന്തിയായി... റൂമില്‍ ബാഗുമില്ല .. വിളിച്ചിട്ടു മൊബൈലിലും കിട്ടുന്നു.. ദൈവമേ കേരളമാണല്ലോ

പീഡനങ്ങളുടെ സ്വന്തം നാടു.. സുകുവിന്‍റെ മനസ്സില്‍ കൂടി ഒരുപാടു ചിന്തകള്‍ കടന്നു പോയി.. അതിന്‍റെ ഇടക്കു പോലീസ്

സ്റ്റേഷനും കോടതിയും എല്ലാം പല പല രംഗങ്ങളും ഒന്നൊന്നായി മാറി മാറി വന്നു... ഇടക്കെപ്പോഴോ അവളുടെ മൊബൈല്‍

റിങ്ങു ചെയ്തു... അവന്‍റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു... അവളുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ ഒരുപാടു കൊതിച്ചു..

പക്ഷെ ഒരു ഗാഭീര്യമുള്ള ശബ്ദം കേട്ടു അവന്‍ ഞെട്ടി... "ആരാ ആരേയാ വേണ്ടേ"... സുകു പതുക്കെ ഫൊണ്‍ കട്ടു ചെയ്തു...
പക്ഷെ ഫോണ്‍ പിന്നേയും അടിക്കുന്നു എന്നിട്ടും കാര്യം മനസ്സിലായില്ല... പിന്നെയാ മനസ്സിലായേ അലാറം വച്ച ഫോണ്‍

കിടന്നു ചിലക്കുവാണു... പാവം ചാടി എഴുന്നേറ്റു വിഴിഞ്ഞത്തല്ല സ്വന്തം വീട്ടിലെ കട്ടിലിലാണെന്നു സുകു

തിരിച്ചറിഞ്ഞു....

Tuesday, August 3, 2010

ബാഗ്ളൂര്‍ മലയാളിയുടെ തുടരുന്ന യാത്രാക്ളേശം .....

ബാഗ്ളൂര്‍ എന്ന നഗരത്തെ കുറിച്ചു പറയുമ്പോള്‍ ഐ ടി പ്രൊഫെഷണല്‍സിനെ കുറിച്ചു അല്ല എങ്കില്‍ അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും ആണു നമ്മുടെ മനസ്സിലേക്കു ഓടി വരുന്നതു... പക്ഷെ ഒരു മലയാളി എന്ന നിലയ്ക്കു പറയട്ടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ഉള്ള സ്ഥലമാണു.. ചില സ്ഥലങ്ങളില്‍ പോയാല്‍ കൂടുതലും മലയാളികള്‍ തന്നെ ആണു... ഈ പറഞ്ഞ എല്ലാവരും സ്വന്തം നാടായ കേരളത്തിലേക്കു വരുന്നതിനുവേണ്ടി
പ്രധാനമായും ആശ്രയിക്കുന്നതു റെയില്‍ മാര്‍ഗ്ഗം തന്നെ ആണു... അങ്ങനെ ഉള്ള മലയാളിക്കു ആകെപ്പാടു ഉള്ളതു ഒരു ട്രയിന്‍ ആണു.. പിന്നെ രാവിലെയും ഒരെണ്ണം ഉണ്ടു... പക്ഷെ സൌകര്യപ്രദമായ സമയത്തു എന്നു പറയുന്നതു ഒരെണ്ണമാണു... പക്ഷെ ദിവസവും ഈ റൂട്ടില്‍ ഓടുന്ന ബസുകളുടെ എണ്ണം 10-50 ല്‍ അധികം വരും എന്നാണു ഒരു കണക്കു കൂട്ടല്‍
... അവരാണേല്‍ കത്തി ചാര്‍ജ്ജുമായി പാവം മലയാളികളെ കൊല്ലുകയും ആണു.. ഒരു പക്ഷെ ഞാന്‍ നേരത്തേ പറഞ്ഞ ഈ ഐ ടി കാര്‍ക്കു 500 ഉം 1000 വും ഒന്നും അത്ര പ്രശ്നവുമല്ല.. ട്രയിനില്‍ അതു വെറും 250 ഉം 300 ഉം ഒക്കെ ആവുമ്പോഴാണു നേരത്തേ പറഞ്ഞ ചാര്‍ജ്ജു ബസുകാര്‍ ഈടാക്കുന്നതു.. ബസ് ചാര്‍ജ്ജു കുറക്കണം എന്നു ആരും പറയുന്നില്ല പക്ഷെ
ഇത്ര രൂക്ഷമായ യാത്രാ ക്ലേശം ഉണ്ടായിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു ഭാവിക്കുന്ന ബന്ധപ്പെട്ട റെയില്‍വേക്കാരെ കാണുമ്പോഴാണു ലജ്ജതോന്നുന്നേ.... ദിവസേന ഇപ്പോള്‍ യാത്ര നടത്തുന്ന ഐലന്‍റ്. എന്ന ട്രയിനിന്‍റെ റിസര്‍വേഷന്‍ നില ഒന്നു പരിശോധിച്ചാല്‍ മാത്രം മതി അതു പിടികിട്ടാന്‍ ..... ഇന്നു നൊക്കുവാണെങ്കില്‍ അതു വെയിറ്റിങ്ങ് ലിസ്റ്റ്

S.No. Date (DD-MM-YYYY) Class - SL Class -3A
1 4- 8-2010 WL 41/WL 8 WL 9/WL 5
2 5- 8-2010 WL 73/WL 31 WL 10/WL 7
3 6- 8-2010 WL 140/WL 103 WL 34/WL 20
4 7- 8-2010 WL 86/WL 61 WL 24/WL 20
5 8- 8-2010 WL 197/WL 144 REGRET/WL 26
6 9- 8-2010 WL 105/WL 85 WL 35/WL 23

(got it from indian railways)
ആണു... തത്കാല്‍ എന്ന സംവിധാനവും കഴിഞ്ഞിട്ടാണു അടുത്ത ദിവസങ്ങളിലെ ഈ നില... എന്നിട്ടും എന്തേ നമ്മുടെ ഉദ്യേഗസ്ഥ വൃന്ദത്തിനു ഇതൊന്നും മനസ്സിലാകാത്തതു... അത്യാവശ്യം നല്ല
ലാഭകരമാണെന്നറിയാമായിരുന്നിട്ടും ആവശ്യം നാലുപാടു നിന്നും ജനങ്ങളും ആവശ്യപ്പെട്ടിട്ടും കണ്ടില്ല എന്നു നടിച്ചാല്‍ എന്തു ചെയ്യാന്‍ ... പാവം ജനം ബസുകാരുടെ സമ്മര്‍ദ്ദം മൂലമാണു ട്രയിന്‍ ഇടാത്തതു എന്നു ആരോപണം ഉയര്‍ന്നാല്‍ എങ്ങനെ നിഷേധിക്കാനാകും .. കാരണം ഇതിന്‍റെ ഗൂണഭോക്താക്കള്‍ അവര്‍ തന്നെ ആണല്ലോ... റിസര്‍വേഷന്‍റെ കാര്യം സാധാരണ സമയങ്ങളിലാണു ഇപ്പോള്‍ പറഞ്ഞതു... ആഘോഷങ്ങള്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ ആ സമയത്തെ റിസര്‍വേഷന്‍ നിലകൂടി ഇവര്‍ ഒന്നു നോക്കണം .. 60 ദിവസം മുന്‍പു ബുക്കിങ്ങ് ആരംഭിക്കുന്ന ഈ ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറകള്‍ക്കുള്ളില്‍ ടിക്കറ്റു തീര്‍ന്നിട്ടുള്ള എത്രയോ അവസരങ്ങള്‍ ഉണ്ടു... ഓണം , വിഷു, റംസാന്‍ , ദീപാവലി, ക്രിസ്തുമസു, പൂജവയ്പ് അങ്ങനെ നീണ്ടുപോകുന്ന ആഘോഷദിവസങ്ങളിലെ ടിക്കറ്റുകള്‍ എല്ലാം തന്നെ റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുകയാണു പതിവു..
ഓണക്കാലത്തെ അവസ്തനോക്കിയാല്‍ കാണാന്‍ കഴിയുന്നതു ഇതാണു

S.No. Date (DD-MM-YYYY) Class - SL Class -3A
1 23- 8-2010 REGRET/WL 150 REGRET/WL 26
2 24- 8-2010 REGRET/WL 151 REGRET/WL 25
3 25- 8-2010 WL 154/WL 124 REGRET/WL 25
4 26- 8-2010 WL 97/WL 86 WL 33/WL 20
5 27- 8-2010 WL 117/WL 94 WL 25/WL 18
6 28- 8-2010 WL 146/WL 118 REGRET/WL 25

(From Indian railways)
REGRET എന്നു വച്ചാല്‍ നിങ്ങള്‍ക്കു ഇനി വെയിറ്റിങ്ങ് ലിസ്റ്റില്‍ പോലും ബുക്കു ചയ്യാന്‍ പറ്റില്ല..

ബസുകാര്‍ സ്പെഷ്യല്‍ ബസുകള്‍ ഒക്കെ ഇട്ടു ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ വണ്ടി കിട്ടാത്തതിന്‍റെ പേരില്‍ ആഘോഷങ്ങള്‍ അവിടെ തന്നെയാക്കുന്ന മലയാളികളും അനവധിയാണു... അവര്‍ക്കെല്ലാം അറിയേണ്ടതു ഒന്നുമാത്രമേ ഉള്ളൂ എന്നാണു ഈ സത്യങ്ങളൊക്കെ നേരത്തേ പറഞ്ഞ ഈ ആള്‍ക്കാര്‍ വേണ്ടപോലെ പരിഗണിക്കുക...

Monday, August 2, 2010

അങ്ങനെ 5 രൂപാ ലാഭം ...

എന്നും ഇവന്മാരുടെ ഒക്കെ ഇരിപ്പുകണ്ടാല്‍ എന്നാ ജാഡയാ... പക്ഷെ എല്ലാം പോകും ഒരു പനി വന്നാല്‍ ... കേരളത്തിലാകുമ്പോള്‍ പനിക്കു മാത്രം പഞ്ഞവുമില്ലല്ലോ??... ചൂടത്തു ഇതില്‍ കയറി ഇരിക്കുന്ന ഈ ഐ ടി വിദ്വാന്മാര്‍ക്കു പണികിട്ടുന്നതു പനി വരുമ്പോഴാ... എന്നൊക്കെ വര്‍ക്കു ചെയ്തില്ലെങ്കിലും ഒരു ദിവസം
പനി പിടിച്ചാല്‍ അന്നു കൃത്യമായി അതു വര്‍ക്കു ചെയ്യുകയും ചെയ്യും ... പതിവു പോലെ തിങ്കളാഴ്ച്ച പനിയൊക്കെ
പിടിച്ചു താമസിച്ചാ ഓഫീസിലേക്കെത്തിയെ... തിങ്കളാഴ്ച്ച എന്നു പറഞ്ഞാല്‍ മടിയാ.. രണ്ടു ദിവസം റിലീസും
സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഒന്നുമില്ലാതെ വീട്ടില്‍ കിടന്നു ഉറങ്ങി നല്ല ഭക്ഷണവും ഒക്കെ കഴിച്ചു വരുന്നതിന്‍റെ
ക്ഷീണമാണു ... അങ്ങനെ ഒരു വിധം വൈകുന്നേരമായി... നടക്കാനൊന്നും തീരെ വയ്യ... കാറുള്ള സഹമുറിയന്മാരൊക്കെ
ലീവിലും ആണു... അങ്ങനെ പതു ചെന്നു വോള്‍വോ ബസിന്‍റെ സമയം നോക്കിയപ്പോള്‍ 6 അരക്കു ഒരെണ്ണം ഉണ്ടു... പിന്നെ ഒട്ടും
ശംഖിച്ചു നിന്നില്ല ബാഗും കയ്യിലുണ്ടായിരുന്ന ഒരു കാലന്‍ കുടയും ഒക്കെ എടുത്തു കൊണ്ടു ചാടി ഇറങ്ങി.... എന്തിനു
പറയുന്നു സമയം 6.30 ആയി
ആയി എന്നിട്ടും ഓരോരുത്തന്മാര്‍ അസൂയയോടെയാ നോക്കുന്നെ.. എന്തിനെന്നല്ലേ ഇത്ര നേരത്തേ ഇവന്‍ വീട്ടിലേക്കു പോകുന്നോ...
അതും പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്തവന്‍ ... ഞാന്‍ രാവിലെ താമസിച്ചാണു വന്നേ എന്നറിയാന്‍ പാടില്ലാഞ്ഞിട്ടു
ഇങ്ങനെ ... ഹോ ഈ ഐ ടിക്കാരുടെ ഒരു ബദ്ധപ്പാടേ... ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നു 6 മണിക്കു ദൈവമേ നാളെ 10
മണിക്കേലും ഇറങ്ങാന്‍ പറ്റണേ... അങ്ങനെ ബസ് സ്റ്റോപ്പിലെത്തി എന്നെ പോലെ ഭാഗ്യവാന്മാരായ കുറേ അണ്ണന്മാരും
അമ്മച്ചിമാരും ഒക്കെ അവിടെ ഉണ്ടായിരുന്നു... ദാണ്ടു കാലം പുറകോട്ടാണോ ഇപ്പോള്‍ പോകുന്നെ കോട്ടും സൂട്ടും ഒക്കെ
ഇട്ടണ്ടുവന്നിരുന്ന അമ്മച്ചിമാരു ഇപ്പോള്‍ പാവാടയും ബ്ലൌസും ഒക്കെ ഇട്ടോണ്ടു തന്നെ വരെണേ... പാവം ഇതൊക്കെ കണ്ടു കുറേ
എക്സിക്യൂട്ടീവു ആള്‍ക്കാരു പിറുപിറുക്കുന്നു.. വെറെ ഒന്നും കൊണ്ടല്ല വേനലായാലും മഴയായാലും അവര്‍ക്കു ടൈ ഒക്കെ ഷൂസും
കയറ്റി വേണം വരാന്‍ .. പുവര്‍ ഗൈസ്....
ഒരുത്തനു കഴക്കൂട്ടം വരെ നടക്കാന്‍ പോലും പറ്റില്ല.. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വോള്‍വോ ബസും എത്തി...
ഇടിച്ചു കയറി ഒരു സീറ്റും ഒപ്പിച്ചു.. പിന്നെയും കുറച്ചു നീങ്ങി അടുത്ത കെട്ടിടത്തിന്‍റെ മുന്‍പില്‍ ചെന്നു നിന്നപ്പോള്‍
ഒരു ജാഥക്കുള്ള ആള്‍ ദാ അവിടെ നിക്കുന്നു.. എല്ലാത്തിനേം കൂടി കുത്തി നിറച്ചു വണ്ടി നീങ്ങി.. രാവിലെ മുതല്‍
ഓട്ടം തുടങ്ങുന്ന ആ വണ്ടിയില്‍ കണ്ടക്ടറും ഡ്രൈവറും കൂടി സൊറേം പറഞ്ഞു കളിച്ചു ചിരിച്ചു പോകുന്നതാ
പരുവാടി.. ഇങ്ങനെ ഒന്നോ രണ്ടോ ട്രിപ്പില്‍ മാത്രമേ ആരെങ്കിലും കയറൂ.. എന്നാലെന്താ ഒരു ദിവസത്തെ പണി മുഴുവന്‍ ഈ
രണ്ടു ട്രിപ്പു കൊണ്ടു കണ്ടക്ടര്‍ക്കു ചെയ്യുകേം വേണം .. വണ്ടിയുടെ പോക്കു കണ്ടു നാട്ടുകാരൊക്കെ അങ്ങനെ അന്തിച്ചു
നിക്കുകാ... ഇതില്‍ ഇതുനും വേണ്ടം ആള്‍ക്കാരു കേറുമോ എന്നാ അവരുടെ സംശയം ... അല്ല അവര്‍ പകലുകാണുമ്പോള്‍ നേരത്തെ
പറഞ്ഞപോലെ രണ്ടുപേരെ കൂടാത്തെ അങ്ങിങ്ങായി ഒരോരുത്തര്‍ ഉണ്ടേലായി... അങ്ങനെ ഇറങ്ങേണ്ട സ്റ്റോപ്പായപ്പോള്‍
മണിക്കു പകരം ഉള്ള സ്വിച്ചേലൊരുകുത്തും കുത്തി ഞാന്‍ ഇറങ്ങി.. ചെയ്ഞ്ചില്ലാത്തതുകാരണം ആകണം ചേട്ടന്‍ 15
രൂപാടെ ടിക്കറ്റിനു 10 രൂപയുടേതാ തന്നെ.. അങ്ങനെ 5 രൂപാ ലാഭം ...