Saturday, July 31, 2010

ഈ സുഹൃദ്‌ദിനത്തിലും പ്രാര്‍ഥനയോടെ നിനക്കുവേണ്ടി...

ഇതു കഥയും കവിതയും ഒന്നുമല്ല ശരിക്കുമുള്ള ജീവിതം .. ഞങ്ങളുടെ പ്രീയ സുഹൃത്തിനെ കാണാതായിട്ടു ഇന്നു 6 മാസമാകുന്നു... ഇനിയും യാതൊരു വിവരവുമില്ല... ബാലു അവനെ കാണാതാവുന്നതു ചെന്നൈ നഗരത്തില്‍ നിന്നുമാണു... സോഫ്ട്‌വെയര്‍ എഞ്ചിനീയറായിരുന്ന അവന്‍ ചെന്നൈയില്‍ ഒരു സോഫ്ട്‌വെയര്‍ കമ്പനിയില്‍ ജോലിക്കു കയറി കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ആണു കാണാതാവുന്നത്... അന്നു കമ്പനിയില്‍ ജോലികഴിഞ്ഞു വൈകിട്ടു ഇറങ്ങിയ അവന്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല... ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാടു അന്വേഷിച്ചു... എല്ലാം വിഫലമായി... ഇപ്പോഴും പ്രതീക്ഷയുമായി എല്ലാവരും കാത്തിരിക്കുന്നു... ചെന്നൈക്കു പോകുന്നതിനു മുന്‍പു തിരുവനന്തപുരത്തായിരുന്നു അവന്‍ ജോലി ചെയ്തിരുന്നതു... അവനെകുറിച്ചുള്ള എല്ലാവിവരങ്ങളും ഈ സൈറ്റില്‍ ഉണ്ടു...

http://whereisbalu.blogspot.com/

Friday, July 23, 2010

പൈസയുടെ വില മറക്കുന്ന തലമുറ....

"എന്റെ മക്കളെ വീട്ടിലെ ഒരു ബുദ്ധിമുട്ടും വരുത്താതെയാ പഠിപ്പിച്ചിട്ടുള്ളേ??... അവന്/ അവള്‍ക്കു ആവശ്യം ഉള്ളപ്പോള്‍ എല്ലാം വാങ്ങിക്കൊടുത്തു എന്നിട്ടാ ഇങ്ങനെ" ... പലമാതാപിതാക്കളും പറഞ്ഞുകേട്ടിട്ടുള്ള വാചകങ്ങളില്‍ ഒന്നു.. മാതാപിതാക്കളെല്ലാം അഭിമാനത്തോടെയാണു പറയുന്നതു, പക്ഷേ പലപ്പോഴും അവരുടെ അദ്ധ്വാനത്തിന്‍റെ ഫലം കിട്ടാതെ വരുമ്പോഴാണു ഇങ്ങനെ പറയുന്നതു എന്നുള്ളതാണു വാസ്തവം ​.. വളരെ അധികം അദ്ധ്വാനങ്ങള്‍ വ്യധാ പാഴായിപോയി എന്നുള്ളതാണു വാസ്തവം ... കുട്ടികള്‍ എല്ലാം അറിഞ്ഞു വളരണം എന്നാലേ യഥാര്‍ത്ത ഫലം ലഭിക്കൂ... ഒരിക്കലും എന്‍റെ മാതാപിതാക്കള്‍ എന്‍റെ അടുത്തു വന്നു നേരിട്ടു വന്നു പറഞ്ഞു തന്നിട്ടില്ല പക്ഷെ അവര്‍ അദ്ധ്വാനത്തിന്‍റെ വില എങ്ങനേയോ എന്നിലെത്തിച്ചിരുന്നു.. ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്തു എന്‍റെ കയ്യില്‍ നിന്നും ഒരു രൂപ കടം വാങ്ങി... അടുത്ത ദിവസം തന്നെ ഞാന്‍ തിരിച്ചു ചോദിച്ചു ... പക്ഷെ ആദ്യം അദ്ദേഹം എന്നെ കളിയാക്കി .... സത്യം പറഞ്ഞാല്‍ കളിയാക്കല്‍ വിധത്തില്‍ അവന്‍ പറഞ്ഞതു തരാം എന്നാണു... പക്ഷെ പിന്നീടു വീണ്ടും ചോദിച്ചു കഴിഞ്ഞാണു ഞാന്‍ കാര്യമായിട്ടാണു ചോദിച്ചതെന്നും അവന്‍ തിരിച്ചു നല്‍കുകയും ചെയ്തു.. പക്ഷെ അവന്‍ പിന്നീടും ഇടക്കു കളിയാക്കിയപ്പോഴാണു എനിക്കു കാര്യം മനസ്സിലായതു.. ഞാന്‍ ആ ഒരു രൂപ തിരിച്ചു ചോദിച്ചതു അവന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല... അതിനകത്തുള്ള കാരണം വേറെ ഒന്നുമല്ല അവനെ സംബന്ധിച്ചു 1 രൂപ എന്നുള്ളതു ഒന്നുമല്ലായിരുന്നു... പക്ഷെ എന്നെ സംബന്ധിച്ചു ആ ഒരു രൂപയുടെ വില അവനു അറിയില്ലായിരുന്നു.. അതിനു അവനെ കുറ്റം പറയാനും പറ്റില്ല... കാരണം അവനറിയില്ലായിരുന്നു എന്‍റെ മാതാപിതാക്കള്‍ ഒരുപാടു അദ്ദ്വാനിച്ചിട്ടാ അതു ഉണ്ടാക്കുന്നേ എന്നു.... ഒരുപക്ഷേ ആ അനുഭവത്തിനുശേഷം പലര്‍ക്കും കൊടുത്താല്‍ തിരിച്ചു ചോദിക്കുന്ന പരിപാടി നിറുത്തി എന്നുള്ളതാണു സത്യം .. പക്ഷെ അതിന്‍റെ വില അറിയാഞ്ഞിട്ടല്ല എന്നുമാത്രം ... ഒരു രൂപ ഉണ്ടാക്കാന്‍ വേണ്ടി സാധാരണ ഒരാള്‍ എത്ര അദ്ധ്വാനിക്കണം എന്നെ അറിയിക്കാന്‍ എന്‍റെ മാതാപിതാക്കള്‍ക്കു കഴിഞ്ഞിരുന്നു .. ഒരുപക്ഷേ അതായിരുന്നു എനിക്കു പഠിക്കുവാനുള്ള പ്രചോധനവും ... അറിഞ്ഞു വളര്‍ന്നാലേ ഓരോ വ്യക്തിക്കും തന്‍റെ ആഗ്രഹങ്ങള്‍ക്കു പരിമിതിയിടാനും ലക്ഷ്യങ്ങളിലേക്കു ആവേശത്തോടെ നേടിയേടുക്കാനും പറ്റൂ.... ഒരു ദിവസത്തെ കൂലിക്കു വേണ്ടി തന്‍റെ മാതാപിതാക്കള്‍ എത്ര അധ്വാനിക്കുന്നുണ്ടു എന്നു അറിയാത്ത കുട്ടികള്‍ അതു ചിലവാക്കുമ്പോള്‍ കൂടുതല്‍ ആലോചിക്കാറില്ല... " അച്ഛന്‍ എന്തിനാ ഓഫീസില്‍ പോകുന്നേ ആ മഷീനില്(എ ടി എം ) പോയി എടുത്താല്‍ പോരെ എന്നു കൊച്ചു കുട്ടികള്‍ പോലും ചോദിക്കുന്ന കാലമാണു ഇതു...".. ഇന്നത്തെ മാതാപിതാക്കളില്‍ നല്ല ഒരു ശതമാനം ആള്‍ക്കാരും ഒരു കാര്യവുമില്ലാതെ കുട്ടികളുടെ കയ്യില്‍ പണം കൊടുത്തു വിടുന്ന ഒരു പ്രവണത ഉണ്ടു.. ഒരു പക്ഷേ കുറച്ചു സന്ദര്‍ഭങ്ങളിലെങ്കിലും കുട്ടികള്‍ ആ പണം കൊടുത്താണു ലഹരിപദാര്‍ത്ഥങ്ങളും മറ്റും വാങ്ങുന്നതു... വിദ്യാര്‍ത്ഥികള്‍ എല്ലാം ഒന്നും അറിയാതെ വളരുന്നതിനേക്കാള്‍ എത്രയോ നല്ലതാണു അറിഞ്ഞു വളരുന്നതു..

Saturday, July 17, 2010

വീണ്ടും ഒരു തീവണ്ടി അല്ല കറന്‍റു വണ്ടി യാത്ര....

അങ്ങനെ പതിവുപോലെ വെള്ളിയാഴ്ച്ച എത്തി... ഐ ടി കാര്‍ക്കു എല്ലവര്‍ക്കും ഉള്ളപോലെ ഞാനും

സന്തോഷവാനായിരുന്നു ... ഇനി രണ്ടു ദിവസം കുശാലം ... പിന്നെ തിങ്കളാഴ്ച അതിന്‍റെ ഹാങ്ങോവര്‍... അങ്ങനെ

പോകുന്നു... വൈകിട്ടു ഇന്‍റര്‍സിറ്റിക്കു പോകാം എന്നു കരുതി ഇരിക്കുമ്പോഴാണു അന്നൊരു മീറ്റിങ്ങ്.. അതും കഴിഞ്ഞു ഒരു

വിധം ചാടി... കൊല്ലം വരെ ബസിനു പോന്നിട്ടു വേണം ബസില്‍ കയറാന്‍ ... അന്നു തന്നെ സഹമുറിയനും നാട്ടിലേക്കുണ്ടു..

പാവത്തിനു ഈ സൂപ്പര്‍ ഫാസ്റ്റിലെ ഇടി ഒന്നും കൊള്ളാന്‍ വയ്യാത്ത കാരണം അവന്‍ നേരെ തമ്പാനൂര്‍ പോയി കയറി... ആള്‍

സുമുഖനും സുന്ദരനും സര്‍വ്വോപരി സല്‍ഗുണ സമ്പന്നനുമായതു കൊണ്ടു റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ കുറച്ചു

പിള്ളേരുടെ കൂടെ കൂടി... സത്യം ​പറഞ്ഞാ അവനു മറ്റൊരു ദുരുദ്ദേശവും ഇല്ലായിരുന്നു അവരുടെ പിറകേ കൂടിയ

മറ്റൊരുത്തന്‍റെ കയ്യില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണു അവര്‍

കയറിയ കമ്പാര്‍ട്ടുമെന്‍റില്‍ തന്നെ സീറ്റില്ലെങ്കിലും കയറാന്‍ തീരുമാനിച്ചതു...
അങ്ങനെ ഒടുവില്‍ കറന്‍റു വണ്ടി യാത്ര തുടങ്ങി... ഞാന്‍ കൊല്ലത്തിനുള്ള യാത്ര പകുതിയിലധികം പിന്നിട്ടിരുന്നു

അപ്പോഴേക്കും ... ഇടക്കു സീറ്റില്ല ഭയങ്കര തിരക്കാണു എന്നുള്ള അപ്ഡേറ്റും കിട്ടിക്കൊണ്ടിരുന്നു... ഒടുവില്‍ ഞാന്‍ കൊല്ലത്തു

എത്തി പ്ലാറ്റ്ഫോമില്‍ ഒക്കെ എത്തി കുറച്ചു കഴിഞ്ഞു.. ട്രയിന്‍ എത്തിച്ചേരും എന്നുള്ള നമ്മുടെ ചേച്ചിയുടെ

അനൌണ്‍സ്‌മെന്‍റും എത്തി... സത്യം പറയാമല്ലോ ഇന്നേവരെ ആ ട്രയിനില്‍ കൃത്യസമയത്തു ഞാന്‍ എന്‍റെ വീട്ടില്‍ വന്നു

ഇറങ്ങിയിട്ടില്ല 2.5 വര്‍ഷത്തെ യാത്രയില്‍ ... അത്രക്കു കൃത്യനിഷ്ടയാ... അപ്പോഴേക്കും സഹമുറിയനു ഒരു

ഇരിപ്പിടം ഒക്കെ കിട്ടി എന്നോടു കയറേണ്ട ബോഗിയും ഒക്കെ പറഞ്ഞു.. എനിക്കു വേണ്ടി ഒരു സീറ്റും പിടിച്ചു.. അങ്ങനെ കയറി

അവിടെ ചെന്നപ്പോള്‍ അതാ അവിടെ മറ്റോരുമാന്യന്‍ കയറി ഇരുപ്പുറപ്പിച്ചു... അദ്ദേഹം എന്തുചെയ്താലും മാറില്ല... ഞാന്‍

സുഹൃത്തിനോടു പറഞ്ഞു പോട്ടെ അങ്ങേരു അവിടെ ഇരുന്നോട്ടെ... അപ്പോഴും സുഹൃത്തു പറഞ്ഞു ഇരുന്നോട്ടെ എന്നാലും

മാന്യതക്കു ഒന്നു പറയാമല്ലോ??.. പാവം അവിടെ വരെ നിന്നു ക്ഷീണീച്ചതിന്‍റെ കലിപ്പായിരുന്നു...
അപ്പോഴേക്കും അതാ വരുന്നു മറ്റൊരുമാന്യന്‍ ഒരു കാര്യവുമില്ലാതെ ആ പ്രശ്നത്തില്‍ ഇടപെടാന്‍ .... സുഹൃത്തു മാന്യമായി

ആ പുള്ളിക്കരനോടു പറഞ്ഞു ഇതു നമ്മള്‍ തമ്മിലുള്ള പ്രശ്നമല്ലല്ലോ പിന്നെ എന്തിനാ ഇടങ്കോലിടുന്നേ... ഒടുവില്‍ ഞങ്ങള്‍

രണ്ടു പേരും കൂടി ഒരു സീറ്റില്‍ ഇരുന്നു... അപ്പോഴേക്കും മറ്റുള്ള കഥാപാത്രങ്ങള്‍ എല്ലാം യഥാസ്ഥാനങ്ങളില്‍ ഇടം

പിടിച്ചിട്ടുണ്ടായിരുന്നു.. ടെക്നോപാര്‍ക്കില്‍ തന്നെ ജോലി ചെയ്യുന്ന നാലു പെണ്‍കുട്ടികളും ഒരു ചേട്ടനും .. ഇതൊക്കെ കണ്ടു

കൊണ്ടു അവിടെ ഇരുന്ന ചേച്ചി പറഞ്ഞു മക്കളേ ഞങ്ങള്‍ ദാ അപ്പുറത്തു ഇറങ്ങും നിങ്ങള്‍ക്കു ഇവിടെ ഇരിക്കാം

എന്നു... ഉര്‍വ്വശീ ശാപം ഉപകാരമാകുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണു.. അവര്‍ ഇരിക്കുന്നതു ആ പെണ്‍കുട്ടികളുടെ

ഒപ്പമാണു... അപ്പോഴേക്കും നമ്മുടെ സുഹൃത്തു പറഞ്ഞു അതെ നമ്മുക്കു അടുത്ത സ്റ്റോപ്പാവുമ്പോള്‍ അവിടെ ഇരിക്കാം ... :)
അങ്ങനെ സ്റ്റോപ്പെത്തി അവര്‍ ഇറങ്ങി.. മൊത്തത്തില്‍ ഒരു സീറ്റു അറേഞ്ചുമെന്‍റൊക്കെ അവിടെ നടന്നു... ഞാന്‍ മുന്‍പു

പറഞ്ഞ ആ ചേട്ടന്‍റേയും പെണ്‍കുട്ടികളുടേയും നടുക്കായി സുഹൃത്തു സ്ഥാനം ഉറപ്പിച്ചു... പെണ്‍കുട്ടികളൂടെ

അടുത്തിരിക്കാനുള്ള ചേട്ടന്‍റെ ശ്രമത്തെ മറികടന്നായിരുന്നു സുഹൃത്തിന്‍റെ ആ മനോഹരമായ അറ്റംപ്‌റ്റ്... ഇതിന്‍റെ

ഇടയില്‍ ഞാന്‍ ഇങ്ങേ അറ്റത്തായി പോയി.. ഒരുമിച്ചു ഇരിക്കാന്‍ പോയിട്ടു പലയിടത്തായി ഹഹ.. അങ്ങനെ ഞാന്‍ നമ്മുടെ

പാട്ടു യന്ത്രം ഒക്കെ എടുത്തു വച്ചു പതുക്കെ പാട്ടൊക്കെ കേട്ടിരുന്നു... പതുക്കെ സുഹൃത്തും പാട്ടു പെട്ടി ഒക്കെ

എടുത്തെങ്കിലും ഈ കുട്ടികളെ കുറിച്ചു ഒന്നും അറിയാന്‍ പാടില്ലതിരുന്നകാരണം ഒരു വൈക്ലമ്യം ആയിരുന്നു.. അങ്ങനെ

പതുക്കെ വിവരങ്ങള്‍ ഒക്കെ തിരക്കി മനസ്സിലാക്കി... പുതുതായി ചേര്‍ന്ന കുട്ടികളാണു.. അപ്പോഴെക്കു എന്‍റെ

അടുത്തിരുന്ന ചേട്ടന്‍ ഓരോന്നു പറഞ്ഞു ആകൂട്ടത്തിലാണു ആ കുട്ടിക്കു റൊമയുടെ മുഖഛായയാണു എന്നു പറഞ്ഞേ..

പിന്നെ ഇടക്കു കപ്പലണ്ടിക്കാരന്‍

ഒക്കെ വന്നപ്പോള്‍ സുഹൃത്തു ആദ്യം ഒന്നു തനിക്കു വേണ്ടിയും പിന്നെ ആ പെണ്‍കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം 4 എണ്ണം

അവര്‍ക്കും പറഞ്ഞു.. അപ്പോഴേക്കും ഒരു കുട്ടിക്കു വേണ്ടാതിരുന്ന കാരണം ഒരെണ്ണം തിരിച്ചും കൊടുത്തു...
സുഹൃത്തു ഓഫര്‍ ചെയ്യാമായിരുന്നു എന്നാണു കരുതിയതെങ്കിലും കുട്ടികള്‍ കാശെടുത്തു കൊടുക്കുകയും ചെയ്തു ... പിന്നെ

അവരുടെ മൂന്നെണ്ണത്തിന്‍റെ പൈസയുടെ കൂടെ സുഹൃത്തിന്‍റേയും കൊടുത്തതു അവരായിരുന്നു.. സുഹൃത്തിന്‍റേലാണേല്‍ 5 രൂപ

തിരിച്ചൊട്ടു കൊടുക്കാനും ഇല്ലാതായിരുന്നു.... ഇതിന്‍റെ ഇടക്കൊക്കെ നമ്മുടെ ചേട്ടന്‍ നല്ല കത്തിയായിരുന്നു..

അരെയൊക്കെയോ കാണാന്‍ പോയതാ.. അടുത്തദിവസം വീണ്ടും പോകണം എന്നൊക്കെ.. പിന്നീടു സുഹൃത്തു പറഞ്ഞപ്പോഴാണു

ചേട്ടന്‍ നല്ല തണ്ണിആയിരുന്നു എന്നു എനിക്കു മനസ്സിലായേ.. കാരണം ചേട്ടന്‍ എന്‍റെ അടുത്തു സംസാരിക്കുമ്പോള്‍ കൈ കൊണ്ടു

വായ് മറച്ചു വച്ചായിരുന്നു സംസാരം ... ഒടുവില്‍ ഞാന്‍ ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ ഞാന്‍ ഇറങ്ങുകയും

ചെയ്തു.. പിന്നീടു സുഹൃത്തു എറണാകുളത്തു ഇറങ്ങി വിളിച്ചു കഴിഞ്ഞപ്പോഴാണു ആദ്യം പറഞ്ഞ സാഹചര്യം

ഒക്കെ മനസ്സിലായതു.. പാവം അവിടെ എത്തിയപ്പോഴേക്കും അവരെ എല്ലാവരേയും കൊണ്ടു പോകാന്‍ മാതാപിതാക്കള്‍

എത്തിയിരുന്നു അതോടെ സുഹൃത്തു പെരു വഴിയിലും ആയി... സുഹൃത്തു സ്വയം പറഞ്ഞു അല്ലേലും ഈ പെമ്പിള്ളേരെല്ലാം

ഇങ്ങനാ ഒരു ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു ഇവിടെ വരെ എത്തിച്ചു എന്നാ ഒരു ചോദ്യം , വെറുതേ ആണേലും

ഡ്രോപ്പു ചെയ്യണോ??...

Saturday, July 3, 2010

ഹര്‍ത്താല്‍ ബഹുവിശേഷം ......

നമ്മുടെ സ്വന്തം അല്ല ദൈവത്തിന്‍റെ സ്വന്തം നാടു എന്നറിയപ്പെടുന്ന കേരളത്തിന്‍റെ പേരു ഉടന്‍ ഹര്‍ത്താല്‍ദേശം

എന്നാക്കണം എന്നു അഖില കേരള ഹര്‍ത്താല്‍ ഫാന്‍സു അസ്സോസ്സിയേഷന്‍ ആവശ്യപ്പെട്ടു.... പണ്ടു കേരം അതായതു

തേങ്ങയുടെ സ്വന്തം നാടായതു കൊണ്ടു കേരളം എന്നിട്ടെങ്കില്‍ ഇന്നു മണ്ടരി വന്നു തെങ്ങെല്ലാം നശിക്കുകയും

പൂര്‍വ്വാധികം ഭംഗിയായി പഞ്ചായത്തു തലം മുതല്‍ ദേശീയ തലം വരെയുള്ള ഹര്‍ത്താലുകള്‍ ആചരിക്കുകയും

ചെയ്യുന്ന അവസരത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പേരുമാറ്റം അത്യന്താപേക്ഷിതമാണെന്നും ഈ പേരുമാറ്റം ഉടന്‍

നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ നടത്തും എന്നും അറിയിച്ചു... മാത്രമല്ല കേരളത്തിന്‍റെ

ദേശിയോത്സവമായി വളര്‍ന്നുകഴിഞ്ഞ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു ഗ്രാറ്റുവിറ്റിയും അലവന്‍സും

ഏര്‍പ്പെടുത്തണമെന്നും ഹര്‍ത്താല്‍ ഫാന്‍സു അസ്സോസ്സിയേഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു... വളരെ പെട്ടെന്നു

പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ പോലും പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്ന ഹര്‍ത്താല്‍ അനുയായികളെ

സര്‍ക്കാര്‍ കണ്ടില്ല എന്നു നടിക്കുകയാണു... ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ റെയില്‍വെ എയര്‍പോര്‍ട്ടു

എന്നിവിടങ്ങളില്‍ എത്തുന്നവരെ പരമാവധി ബുദ്ധിമുട്ടിക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ പ്രത്യേക സ്ക്വാഡ്

രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണു എന്നും സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍

അറിയിച്ചു... അതുപോലെ തന്നെ ഹര്‍ത്താല്‍ ദിനത്തില്‍ ബസു കാര്‍ അതുപോലുള്ള വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു

പൊട്ടിക്കുന്നതിനും പ്രത്യേകരീതിയില്‍ തയാറാക്കിയ കല്ലുകള്‍ ഇറക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍

നടക്കുന്നതായിട്ടാണു അറിവു.... കേരളത്തില്‍ 2 അല്ല ആഴ്ച്ചയില്‍ 5 ഹര്‍ത്താല്‍ നടത്തിയാലും തെറ്റില്ല കാരണം

ഹര്‍ത്താല്‍ എന്നുള്ളതു കേരളം പോലെ അപൂര്‍വ്വസംസ്ഥാനങ്ങളില്‍ ആചരിക്കപ്പെടുന്ന ആഘോഷം ആണല്ലോ??... ഇനിയുള്ള

ഹര്‍ത്താല്‍ ദിനങ്ങളില്‍ വായിക്കുവാനുള്ള ഹര്‍ത്താല്‍ പ്രതിജ്ഞയും സെക്രട്ടറി പത്ര സമ്മേളനത്തില്‍

പുറത്തിറക്കി....
"ഹര്‍ത്താല്‍ എന്‍റെ ജന്മാവകാശമാണു... ഹര്‍ത്താല്‍ ദിനങ്ങളില്‍ യഥേഷ്ടം യാത്ര ചെയ്യാനുള്ള അധികാരം

ഞങ്ങളില്‍ മാത്രം നിക്ഷിപ്തമായിരിക്കും ... അതു വകവയ്ക്കാതെ റോഡില്‍ വണ്ടിയുമായി ഇറങ്ങുന്നവരെ ഞങ്ങള്‍

കല്ലുകൊണ്ടു

നേരിടും ... പിന്നെ ഈ നടത്തപ്പെടുന്ന കാര്യം അതെന്തായാലും നടപ്പില്‍ വരുമോ എന്നു ആലോചിക്കേണ്ട കടമ പോലും

ഞങ്ങള്‍ക്കില്ല... ഹര്‍ത്താല്‍ ദിനത്തില്‍ പണിയേടുക്കാന്‍ പറ്റാത്തതു കൊണ്ടു പട്ടിണികിടക്കുകയോ

അത്യാസന്നനിലയിലായി ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാതെ വരുകയോ കല്ല്യാണം നിശ്ചയിച്ചു ബന്ധുക്കള്‍ക്കെല്ലാം

പങ്കെടുക്കാന്‍ പറ്റാതെ വരുകയോ മരണം നടന്ന സ്ഥലത്തേക്കു ബന്ധുക്കള്‍ക്കു എത്തിച്ചേരാന്‍ പറ്റതെ വരുകയോ ഇനി

ഇന്‍റെര്‍വ്യൂ ടെസ്റ്റ് എന്നിവ വച്ചിട്ടു അതിനു എത്തിച്ചേരാന്‍ പറ്റാതെ വരുകയോ അതുപോലെ മുന്‍കൂട്ടി നിശ്ചയിച്ചു പണവും

മുട്ടക്കി ബുദ്ധിമുട്ടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു അവന്‍റെ മാത്രം കുറ്റമായിരിക്കും .... നിങ്ങളാരും ഒന്നു

മറക്കരുതു നിങ്ങള്‍ക്കു മുകളില്‍ പറഞ്ഞ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം

നിങ്ങള്‍ക്കായിരിക്കും എന്നുപറഞ്ഞതു മറ്റൊരു തെറ്റും കൊണ്ടല്ല നിങ്ങള്‍ കേരളത്തില്‍ ജനിച്ചു അല്ല എങ്കില്‍

കേരളത്തില്‍ ജീവിക്കുന്നു എന്നുള്ളറ്റ് ആ തെറ്റു കൊണ്ടു മാത്രമാണു"